Breaking News
ഇ.എസ്.ഐ ആസ്പത്രിക്ക് വേണം അടിയന്തര ചികിത്സ

പാപ്പിനിശ്ശേരി: കാടുമൂടിയും ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായും മാറിയൊരു ആസ്പത്രിയുണ്ടിവിടെ; പാപ്പിനിശ്ശേരി ഇ.എസ്.ഐ ആസ്പത്രി. സമീപത്തെ സേവന പ്രാദേശിക ഓഫിസിനും ആസ്പത്രിക്കും അധികൃതരുടെ അടിയന്തര ചികിത്സ ആവശ്യമായിരിക്കുന്നു.
പ്രാദേശിക ഓഫിസിന്റെ സ്ഥിതി ശോചനീയമാണ്. നാലു ജീവനക്കാർ പ്രവർത്തിക്കുന്ന ഓഫിസിനു ചുറ്റും കാടുമൂടിയതിനാല്‍ കെട്ടിടം നേരാംവണ്ണം കാണാൻ പറ്റാത്ത അവസ്ഥയിലാണ്. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും വിഹാരകേന്ദ്രമായ ആസ്പത്രിയും പരിസരവും സംരക്ഷിക്കണമെന്ന് നിരന്തരം ആവശ്യമുയർന്നിട്ടും നടപ്പാകുന്നില്ല.
രണ്ട് ഏക്കറോളം സ്ഥലത്ത് വിശാലമായിക്കിടക്കുന്ന ആസ്പത്രിയും ഓഫിസും ക്വാർട്ടേഴ്സും കാടിനുള്ളിലാണ്. ദിവസേന ഇവിടെയത്തുന്ന രോഗികളും മറ്റും പാമ്പുകളുടെയും തെരുവുനായ്ക്കളുടെയും ആക്രമണം ഉണ്ടാകുമെന്ന ഭയപ്പാടിലാണ്.
കാലപ്പഴക്കത്താല്‍ തേഞ്ഞുമാഞ്ഞുപോയ ആസ്പത്രിയുടെ നാമത്തകിട് പോലും പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ല. മഴക്കാലമായാല്‍ കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും ചോർന്നൊലിക്കും. ആസ്പത്രി പരിസരമാകെ വെള്ളക്കെട്ടിലുമാകും. ആർക്കും ഉത്തരവാദിത്തമില്ലാത്ത അവസ്ഥയില്‍ ആസ്പത്രി ആര് സംരക്ഷിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. അരനൂറ്റാണ്ടായി തൊഴിലാളികളുടെ ആരോഗ്യ പരിപാലനത്തിനും സേവനത്തിനുമായി തുടങ്ങിയതാണ് ഈ ആസ്പത്രി.
ജില്ലയിലെ 4,700 തൊഴിലാളികൾക്ക് ആരോഗ്യ സേവനം നൽകുന്നതിന് സ്ഥാപിച്ച പ്രധാന ആസ്പത്രിയാണിത്. ആവശ്യത്തിന് പശ്ചാത്തല സൗകര്യമുണ്ടെങ്കിലും അടിസ്ഥാന സൗകര്യമൊരുക്കാതെ സ്ഥാപനത്തെ അധികൃതർ നോക്കുകുത്തിയാക്കുകയാണ്. നിത്യേന നൂറിലധികം തൊഴിലാളികൾ എത്തിച്ചേരുന്ന ആസ്പത്രിയിൽ ചികിത്സയും മരുന്നു വിതരണവും അവധി ആവശ്യങ്ങൾക്കുള്ള സാക്ഷ്യപത്രവും നൽകുന്ന സേവനങ്ങൾ മാത്രമാണ് നിലവിലുള്ളത്. പ്രാദേശിക ഓഫിസിന്റെ സ്ഥിതി ശോചനീയമാണ്.
നാലു ജീവനക്കാർ പ്രവർത്തിക്കുന്ന ഓഫിസിന്റെ ചുറ്റും കാടുമൂടി കെട്ടിടം കാണാതെ തിരയേണ്ട അവസ്ഥയാണ്. ആശുപത്രിയുടെ നടത്തിപ്പ് കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഇ.എസ്.ഐ കോർപറേഷനാണെങ്കിലും ആവശ്യമായ മെഡിക്കൽ സൗകര്യം ഒരുക്കേണ്ടത് സംസ്ഥാന സർക്കാറാണെന്നാണ് തൊഴിലാളി സംഘടന നേതാക്കൾ പറയുന്നത്. കേന്ദ്രവും സംസ്ഥാനവും കൈമലർത്തുമ്പോൾ ബുദ്ധിമുട്ടുന്നത് രോഗികളാണ്.
Breaking News
പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

വീരാജ്പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക് പൊലീസ് അറസ്റ്റ് ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട് മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ് ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ് (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ് (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ് (40), വേങ്ങാട് കച്ചിപ്പുറത്ത് ഹൗസിൽ ടി. പ്രശാന്ത് (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട് കാട്ടിപ്പൊയിലിലെ ചൂരക്കാട്ട് ഹൗസിൽ ബാലചന്ദ്ര നായിക് (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ് (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ് (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ് (40) എന്നിവരെയാണ് വീരാജ്പേട്ട ഡിവൈ.എസ്.പി പി. അനൂപ് മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീരാജ്പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ് പിടികൂടിയത്. കുടക് എസ്.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
Breaking News
ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില് വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില് വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില് വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില് വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.
Breaking News
അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്