Connect with us

Breaking News

ഇ.എസ്.ഐ ആസ്പത്രിക്ക് വേണം അടിയന്തര ചികിത്സ

Published

on

Share our post

പാപ്പിനിശ്ശേരി: കാടുമൂടിയും ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായും മാറിയൊരു ആസ്പത്രിയുണ്ടിവിടെ; പാപ്പിനിശ്ശേരി ഇ.എസ്.ഐ ആസ്പത്രി. സമീപത്തെ സേവന പ്രാദേശിക ഓഫിസിനും ആസ്പത്രിക്കും അധികൃതരുടെ അടിയന്തര ചികിത്സ ആവശ്യമായിരിക്കുന്നു.

പ്രാദേശിക ഓഫിസിന്റെ സ്ഥിതി ശോചനീയമാണ്. നാലു ജീവനക്കാർ പ്രവർത്തിക്കുന്ന ഓഫിസിനു ചുറ്റും കാടുമൂടിയതിനാല്‍ കെട്ടിടം നേരാംവണ്ണം കാണാൻ പറ്റാത്ത അവസ്ഥയിലാണ്. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും വിഹാരകേന്ദ്രമായ ആസ്പത്രിയും പരിസരവും സംരക്ഷിക്കണമെന്ന് നിരന്തരം ആവശ്യമുയർന്നിട്ടും നടപ്പാകുന്നില്ല.

രണ്ട് ഏക്കറോളം സ്ഥലത്ത് വിശാലമായിക്കിടക്കുന്ന ആസ്പത്രിയും ഓഫിസും ക്വാർട്ടേഴ്സും കാടിനുള്ളിലാണ്. ദിവസേന ഇവിടെയത്തുന്ന രോഗികളും മറ്റും പാമ്പുകളുടെയും തെരുവുനായ്ക്കളുടെയും ആക്രമണം ഉണ്ടാകുമെന്ന ഭയപ്പാടിലാണ്.

കാലപ്പഴക്കത്താല്‍ തേഞ്ഞുമാഞ്ഞുപോയ ആസ്പത്രിയുടെ നാമത്തകിട് പോലും പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ല. മഴക്കാലമായാല്‍ കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും ചോർന്നൊലിക്കും. ആസ്പത്രി പരിസരമാകെ വെള്ളക്കെട്ടിലുമാകും. ആർക്കും ഉത്തരവാദിത്തമില്ലാത്ത അവസ്ഥയില്‍ ആസ്പത്രി ആര് സംരക്ഷിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. അരനൂറ്റാണ്ടായി തൊഴിലാളികളുടെ ആരോഗ്യ പരിപാലനത്തിനും സേവനത്തിനുമായി തുടങ്ങിയതാണ് ഈ ആസ്പത്രി.

ജില്ലയിലെ 4,700 തൊഴിലാളികൾക്ക് ആരോഗ്യ സേവനം നൽകുന്നതിന് സ്ഥാപിച്ച പ്രധാന ആസ്പത്രിയാണിത്. ആവശ്യത്തിന് പശ്ചാത്തല സൗകര്യമുണ്ടെങ്കിലും അടിസ്ഥാന സൗകര്യമൊരുക്കാതെ സ്ഥാപനത്തെ അധികൃതർ നോക്കുകുത്തിയാക്കുകയാണ്. നിത്യേന നൂറിലധികം തൊഴിലാളികൾ എത്തിച്ചേരുന്ന ആസ്പത്രിയിൽ ചികിത്സയും മരുന്നു വിതരണവും അവധി ആവശ്യങ്ങൾക്കുള്ള സാക്ഷ്യപത്രവും നൽകുന്ന സേവനങ്ങൾ മാത്രമാണ് നിലവിലുള്ളത്. പ്രാദേശിക ഓഫിസിന്റെ സ്ഥിതി ശോചനീയമാണ്.

നാലു ജീവനക്കാർ പ്രവർത്തിക്കുന്ന ഓഫിസിന്റെ ചുറ്റും കാടുമൂടി കെട്ടിടം കാണാതെ തിരയേണ്ട അവസ്ഥയാണ്. ആശുപത്രിയുടെ നടത്തിപ്പ് കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഇ.എസ്.ഐ കോർപറേഷനാണെങ്കിലും ആവശ്യമായ മെഡിക്കൽ സൗകര്യം ഒരുക്കേണ്ടത് സംസ്ഥാന സർക്കാറാണെന്നാണ് തൊഴിലാളി സംഘടന നേതാക്കൾ പറയുന്നത്. കേന്ദ്രവും സംസ്ഥാനവും കൈമലർത്തുമ്പോൾ ബുദ്ധിമുട്ടുന്നത് രോഗികളാണ്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!