Connect with us

Breaking News

വിഷബാധയെന്ന് സംശയം; കാലിത്തീറ്റ കഴിച്ച എട്ട് പശുക്കൾ ചത്തു

Published

on

Share our post

ചാലോട്: കൂടാളി കോവൂർ‍ ഡെയറി ഫാമിൽ എട്ട് പശുക്കൾ ചത്തു. ഒരു പശു അവശ നിലയിൽ. കാലിത്തീറ്റയിൽ നിന്നു വിഷബാധയേറ്റുവെന്നാണു സംശയം. ചക്കരക്കൽ മാമ്പ സ്വദേശി കെ.പ്രതീഷ് നടത്തുന്ന ഏബിൾ ഫാമിലാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ 8 പശുക്കൾ ചത്തത്. കാലിത്തീറ്റ കഴിച്ചതാണു മരണ കാരണമെന്നാണ് ആരോപണം.

നവംബർ 18ന് ആണ് കേരള സർക്കാർ ഉൽപന്നമായ കേരള ഫീഡ്സിന്റെ 100 ചാക്ക് കാലിത്തീറ്റ ഫാമിലേക്ക് ഓർഡർ ചെയ്യുന്നത്. 21ന് വൈകിട്ടോടെ കാലിത്തീറ്റ ലഭിച്ചു. 3 ഷെഡുകളിലായി 150 ഓളം പശുക്കളാണ് ഇവിടെയുള്ളത്. അന്ന് വൈകിട്ടു തന്നെ ഒരു ഷെഡിലെ പശുക്കൾക്കു കാലിത്തീറ്റ നൽകി.

ഒരു ദിവസം കഴിഞ്ഞാണ് മറ്റ് 2 ഷെഡുകളിലെ പശുക്കൾക്കു കാലിത്തീറ്റ നൽകിയത്. 60 ചാക്ക് കാലിത്തീറ്റ പശുക്കൾക്കു നൽകിയിട്ടുണ്ട്. കാലിത്തീറ്റ കഴിച്ചതിന്റെ അടുത്ത ദിവസം മുതൽ പശുക്കൾ തീറ്റ കുറച്ചു. വയറിളക്കവും വന്നു.ആദ്യ ദിവസം മുതൽ കാലിത്തീറ്റ കഴിച്ച പശുക്കൾ കൂടുതൽ അവശരാകാൻ തുടങ്ങി.

27 മുതൽ ഭക്ഷണം കഴിക്കാതെയായി. 28ന് കാലിത്തീറ്റ കമ്പനിയിൽ നിന്ന് 3 ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു. കാലിത്തീറ്റയുടെ സാംപിൾ പരിശോധനയ്ക്കു കൊണ്ടു പോയി. 3 വലിയ പശുവും 5 കുട്ടികളുമാണ് ചത്തത്.

ഒരു പശു ഇപ്പോൾ അവശനിലയിലാണ്. ബക്കറ്റിൽ ബാക്കി വന്ന കാലിത്തീറ്റ ചാണകക്കുണ്ടിൽ ഇട്ടത് കഴിച്ച 5 കോഴികളും പിന്നാലെ ചത്തതായി ഫാം ഉടമ പറയുന്നു.കൂടാളി വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ, ചത്ത പശുക്കളുടെ പോസ്റ്റ്മോർട്ടം നടത്തിയിട്ടുണ്ട്. സാംപിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് ഡോക്ടർ പറഞ്ഞു. കാലിത്തീറ്റ നൽകുന്നതു നിർത്തുകയും ചികിത്സ നൽകുകയും ചെയ്തതോടെ ഫാമിലെ മറ്റു പശുക്കളുടെ ആരോഗ്യം പൂർവ സ്ഥിതിയിൽ ആയി വരികയാണെന്ന് ഉടമ പറഞ്ഞു.

“പശുക്കൾക്ക് ചോളവും തവിടും വൈക്കോലും പച്ചപ്പുല്ലും നൽകുന്നുണ്ട്. കാലിത്തീറ്റ നൽകിയതോടെയാണു പശുക്കൾ അവശ നിലയിലായത്. ഇതോടെ കാലിത്തീറ്റ മാറ്റി. പശുക്കൾക്ക് ചികിത്സയും നൽകിത്തുടങ്ങി. ഭക്ഷണം കഴിക്കുന്നത് കുറഞ്ഞതോടെ പാലിന്റെ അളവും കുറഞ്ഞു.

കാലിത്തീറ്റ കമ്പനിക്കാർ ഫാമിൽ എത്തിയിരുന്നു. പരിശോധയ്ക്കായി സാംപിൾ എടുത്തിട്ടാണ് പോയത്. കാലിത്തീറ്റ മടക്കി എടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.” – കെ.പ്രതീഷ് (ഫാം ഉടമ)

“ചത്ത പശുവിന്റെ പോസ്റ്റ് മോർട്ടം നടത്തിയിരുന്നു. ഭക്ഷണം ദഹിക്കാത്തതാണു മരണ കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ. പശുക്കൾക്കു നൽകിയ ഭക്ഷണം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വരാതെ മരണ കാരണം ഉറപ്പിക്കാൻ കഴിയില്ല.

ഒന്നോ രണ്ടോ പശുക്കൾക്കാണു പ്രശ്നമെങ്കിൽ ഇൻഫെക്‌ഷൻ എന്ന് കരുതാം. ഇത് ഫാമിലെ മുഴുവൻ പശുക്കൾ‌ക്കും വയറിളക്കം ഉണ്ടായിരുന്നു. നൽകിയ ഭക്ഷണത്തിന്റെ ഗുണ നിലവാരത്തിൽ സംശയം ഉണർത്തുന്നുണ്ട്.” – എൻ.ഷാക്കിറ (വെറ്ററിനറി സർജൻ, കൂടാളി ഡിസ്പെൻസറി)


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!