Connect with us

Breaking News

സൈറ്റ് തുറക്കും മുമ്പ് കൊള്ള സംഘത്തിന് ചാകര; മണലിനായി കടവത്ത് കാത്തിരിപ്പ് മാത്രം

Published

on

Share our post

അഴീക്കോട്: അഴീക്കലിൽ ലോറി ഡ്രൈവർമാരും മറ്റും മണിക്കൂറുകളോളം കാത്തിരുന്നാലും സ്പോട്ട് ബുക്കിംഗിൽ ഒരു ലോഡ് പോലും മണൽ കിട്ടില്ല. സൈറ്റിൽ ഹാക്ക് ചെയ്ത് കയറി ബുക്ക് ചെയ്തു മാഫിയ സംഘങ്ങൾ ചാകര കൊയ്യുന്നു. ഇതോടെ അഴീക്കൽ കടവിൽ മണലിനായി കാത്തിരിക്കുന്നവരുടെ ശ്രമം വിഫലം. 500 മുതൽ 1000 വരെ അധിക തുക നൽകിയാണ് ഇവരിൽ നിന്നും ലോറി ഡ്രൈവർമാർ വാങ്ങി ബുക്ക് ചെയ്തവർക്ക് എത്തിക്കുന്നത്.

രാവിലെ 11.40 നാണ് വളപട്ടണം കടവിലെ ബി.ടി.‌ഡബ്‌ള്യുവിലേക്കുള്ള സൈറ്റ് തുറക്കുക. എന്നാൽ ഒരു മിനുട്ട് കഴിയും മുമ്പ് 160 ടൺ ബുക്ക് ചെയ്തു കാണും. സൈറ്റിൽ കയറി വ്യാജവിലാസങ്ങൾ നൽകി പാസ് എടുത്തുവയ്ക്കുകയാണ് ഈ സംഘമാണ് ലോറി ഉടമകളും ഡ്രൈവർമാരും പറയുന്നു.ഒരു ലോഡ് മണലിന് 8000 രൂപയാണ് വില. ലോറി വാടക അഞ്ച് കിലോ മീറ്ററിനുള്ളിൽ 1500 രൂപയും.

500 രൂപ ഡീസലിനും 500 രൂപ പാസിനും നൽകിയാൽ പിന്നെ മിച്ചം 500 രൂപയിൽ താഴെ മാത്രമാണ് ലോറി ഡ്രൈവർമാർക്ക് കിട്ടുന്നത്.നിരവധി തവണ പൊലീസിലും ജില്ലാ ഭരണാധികാരികൾക്കും പരാതി നൽകിയിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം.മണൽകടത്ത് വ്യാപകംനിയന്ത്രണങ്ങൾ മറികടന്ന് അനധികൃത മണൽകടത്ത് വ്യാപകമായതോടെ അഴീക്കോട് പഞ്ചായത്തിന്റെ മൂന്ന് കടവുകളും നിശ്ചലമായി. നല്ല രീതിയിലും കുറ്റമറ്റ നിലയിലും ഗുണഭോക്താക്കൾക്ക് മിതമായ നിരക്കിലും മണൽനല്കിയ കടവുകളാണ് നിശ്ചലമായിരിക്കുന്നത്.

തുറമുഖ വകുപ്പിനും പഞ്ചായത്തുകൾക്കും നല്ല വരുമാനം നേടിയെടുക്കാൻ ഈ കാലയളവിൽ കടവുകളിലൂടെ കഴിഞ്ഞിരുന്നു. മാത്രമല്ല, അഴീക്കോട് പഞ്ചായത്തിൽ മാത്രം നൂറിൽ അധികം ലോഡിംഗ് തൊഴിലാളികൾക്കും അത്രതന്നെ ടിപ്പർ തൊഴിലാളികൾക്കും ഇതുമൂലം വരുമാനമില്ലാതായി. 250-ൽ അധികം കുടുംബങ്ങളാണ് പട്ടിണിയിലായത്.മണൽവിതരണ സംവിധാനത്തെ തകർക്കുന്ന രീതിയിൽ മണൽ മാഫിയയുടെ ഇടപെടലുണ്ടായതായാണ് ഇവർ ആരോപിക്കുന്നത്.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!