Breaking News
പദ്മരാജന്റെ കൂടെനില്‍ക്കാനാഗ്രഹിച്ചു; പയ്യന്നൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് സതീഷ്ബാബു കൂടുമാറി

തിരുവനന്തപുരം: ഞാനൊരു യാത്രപോകുന്നു. നീ വരുന്നോ? സതീഷ് ബാബുവിനോട് പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഈ ചോദ്യം കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതായിരുന്നു. കൈതപ്രത്തിനൊപ്പം ആ യാത്ര അവസാനിച്ചത് മെര്‍ക്കാറയില്‍ ഇന്നലെയുടെ ലൊക്കേഷനില്‍ പദ്മരാജന്റെയടുത്തും. തൊട്ടുമുന്‍പ് സതീഷ് ബാബുവിന്റെ ചെറുകഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ചതിനാല്‍ കൈതപ്രത്തിന് പരിചയപ്പെടുത്തല്‍ എളുപ്പമായി.
പുലര്‍കാലത്തെ കൂടിക്കാഴ്ചയില്‍ സിനിമകളുടെ ഗന്ധര്വന് കൂട്ടുകാരനെപ്പോലെയാണ് പെരുമാറിയതെന്നു സതീഷ്ബാബു പിന്നീട് പറഞ്ഞിട്ടുണ്ട്. ശക്തനായ കഥാകൃത്ത് എന്നാണ് അന്ന് പദ്മരാജന് സതീഷ് ബാബുവിനെ വിശേഷിപ്പിച്ചതും.
കൈതപ്രം മടങ്ങിയെങ്കിലും മെര്‍ക്കാറയില്‍ അഞ്ചുദിവസം സതീഷ് താമസിച്ചു. പദ്മരാജന്റെ അസോസിയേറ്റ് ജോഷി മാത്യുവിന്റെ മുറിയില്‍. തിരക്കഥ എഴുതിനോക്കാന്‍ അന്നത്തെ കൂടിക്കാഴ്ചയിലുണ്ടായ ചങ്ങാത്തത്തില്‍ പ്രേരണയായത് പദ്മരാജനാണ്. ‘ആ യാത്ര സതീഷിന്റെ ജീവിതത്തിലെ വലിയൊരു തുടക്കമായിരുന്നു. പിന്നീട് വളര്‍ച്ചയുടെ പടവുകള്‍’-കൈതപ്രം ഓര്‍ക്കുന്നു.
എസ്.ബി.ടി.യുടെ തൃക്കരിപ്പൂര്‍ ശാഖയില്‍നിന്ന് സ്ഥലംമാറ്റം വാങ്ങി തിരുവനന്തപുരത്തുവന്നാല്‍ കൂടെ നിര്‍ത്താമോയെന്ന ചോദ്യത്തിന്, നോക്കാമെന്ന് പദ്മരാജന്റെ മറുപടി. അതായിരുന്നു തിരുവനന്തപുരത്തേക്കുള്ള കൂടുമാറ്റത്തിന് സതീഷ് ബാബുവിന് പ്രചോദനമായതും.
പക്ഷേ, തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് ടിക്കറ്റ് ബുക്കുചെയ്യാന്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്ക്കുമ്പോള് പദ്മരാജന്റെ വിയോഗവാര്‍ത്ത ഞെട്ടലോടെ സതീഷ് കേട്ടു. ഇനിയെന്തിന് യാത്രയെന്ന മനസ്സിന്റെ ചോദ്യത്തെ അടക്കിനിര്‍ത്തി, യാത്ര തുടര്‍ന്നു.
എസ്.ബി.ടി.യുടെ ആസ്ഥാന ഓഫീസിലേക്ക് സ്ഥലംമാറിയെത്തുമ്പോള്‍ പദ്മരാജന്റെ അസോസിയേറ്റ് ജോഷി മാത്യുവായിരുന്നു തിരുവനന്തപുരത്തെ കൂട്ട്. ആ കൂട്ടുചേരലില്‍ പിന്നീട് നക്ഷത്രക്കൂടാരത്തിന് തിരക്കഥ പിറന്നു, ജോഷിയുടെതന്നെ കഥയില്‍. ഓ ഫാബിയിലും സതീഷിന്റെ കൈയൊപ്പുണ്ടായി. നക്ഷത്രക്കൂടാരത്തിന് സംഭാഷണവും എഴുതി.
സിനിമകളുടെയും ടെലിവിഷന്‍ പരിപാടികളുടെയും ഭാഗമായെങ്കിലും സ്വന്തംകഥയില്‍ സിനിമ സംവിധാനംചെയ്യുക എന്നതായിരുന്നു വലിയൊരു മോഹം. സംവിധായകനാകുന്നതിന്റെ തിരക്കിലാണെന്ന് ദിവസങ്ങള്ക്കുമുന്പാണ് പുസ്തക പ്രസാധകന്‍കൂടിയായ സുഹൃത്ത് അജിത് സൈന്ധവയോട് സതീഷ് ബാബു പറഞ്ഞത്.
മലയാളത്തില്‍ ടെലിവിഷന്‍ ചാനലുകളുടെ തുടക്കത്തില്‍ പനോരമ തയ്യാറാക്കിയ പ്രഭാതപരിപാടികള്‍ ശ്രദ്ധിക്കപ്പെട്ടതോടെ എഴുത്തിന് പുറത്തേക്കും സതീഷ് വളര്‍ന്നു. ചെറുപ്പംതൊട്ടേ കഥകളുടെ ലോകത്തായ സതീഷ് ബാബുവിനെ പ്രമുഖ എഴുത്തുകാരുടെ പട്ടികയിലേക്ക് ഉയര്‍ത്തിക്കാട്ടിയത് ‘മഞ്ഞസൂര്യന്റെ നാളുകളില്‍’ എന്ന നോവലാണ്.
ബാങ്കില്‍ ജോലികിട്ടിയെങ്കിലും അക്കങ്ങള്‍ നല്കുന്ന സമ്മര്‍ദത്തില്‍നിന്നു പുറത്തുചാടണമെന്ന ആഗ്രഹമാണ് ബാങ്കിന്റെതന്നെ പബ്ലിക് റിലേഷന്‍സ് വകുപ്പിലേക്ക് ഇരിപ്പിടവും ജോലിയും മാറ്റിവാങ്ങിയത്. കഥാസമാഹാരങ്ങളും നോവലും നോവലൈറ്റുകളുമൊക്കെ അങ്ങനെ സതീഷ് ബാബു പയ്യന്നൂരിന്റേതായി പിറന്നുകൊണ്ടിരുന്നു.
Breaking News
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.
Breaking News
രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.
Breaking News
കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്