Connect with us

Breaking News

പദ്മരാജന്റെ കൂടെനില്‍ക്കാനാഗ്രഹിച്ചു; പയ്യന്നൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് സതീഷ്ബാബു കൂടുമാറി

Published

on

Share our post

തിരുവനന്തപുരം: ഞാനൊരു യാത്രപോകുന്നു. നീ വരുന്നോ? സതീഷ് ബാബുവിനോട് പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഈ ചോദ്യം കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതായിരുന്നു. കൈതപ്രത്തിനൊപ്പം ആ യാത്ര അവസാനിച്ചത് മെര്‍ക്കാറയില്‍ ഇന്നലെയുടെ ലൊക്കേഷനില്‍ പദ്മരാജന്റെയടുത്തും. തൊട്ടുമുന്‍പ് സതീഷ് ബാബുവിന്റെ ചെറുകഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ചതിനാല്‍ കൈതപ്രത്തിന് പരിചയപ്പെടുത്തല്‍ എളുപ്പമായി.

പുലര്‍കാലത്തെ കൂടിക്കാഴ്ചയില്‍ സിനിമകളുടെ ഗന്ധര്‍വന്‍ കൂട്ടുകാരനെപ്പോലെയാണ് പെരുമാറിയതെന്നു സതീഷ്ബാബു പിന്നീട് പറഞ്ഞിട്ടുണ്ട്. ശക്തനായ കഥാകൃത്ത് എന്നാണ് അന്ന് പദ്മരാജന്‍ സതീഷ് ബാബുവിനെ വിശേഷിപ്പിച്ചതും.

കൈതപ്രം മടങ്ങിയെങ്കിലും മെര്‍ക്കാറയില്‍ അഞ്ചുദിവസം സതീഷ് താമസിച്ചു. പദ്മരാജന്റെ അസോസിയേറ്റ് ജോഷി മാത്യുവിന്റെ മുറിയില്‍. തിരക്കഥ എഴുതിനോക്കാന്‍ അന്നത്തെ കൂടിക്കാഴ്ചയിലുണ്ടായ ചങ്ങാത്തത്തില്‍ പ്രേരണയായത് പദ്മരാജനാണ്. ‘ആ യാത്ര സതീഷിന്റെ ജീവിതത്തിലെ വലിയൊരു തുടക്കമായിരുന്നു. പിന്നീട് വളര്‍ച്ചയുടെ പടവുകള്‍’-കൈതപ്രം ഓര്‍ക്കുന്നു.

എസ്.ബി.ടി.യുടെ തൃക്കരിപ്പൂര്‍ ശാഖയില്‍നിന്ന് സ്ഥലംമാറ്റം വാങ്ങി തിരുവനന്തപുരത്തുവന്നാല്‍ കൂടെ നിര്‍ത്താമോയെന്ന ചോദ്യത്തിന്, നോക്കാമെന്ന് പദ്മരാജന്റെ മറുപടി. അതായിരുന്നു തിരുവനന്തപുരത്തേക്കുള്ള കൂടുമാറ്റത്തിന് സതീഷ് ബാബുവിന് പ്രചോദനമായതും.

പക്ഷേ, തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് ടിക്കറ്റ് ബുക്കുചെയ്യാന്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ പദ്മരാജന്റെ വിയോഗവാര്‍ത്ത ഞെട്ടലോടെ സതീഷ് കേട്ടു. ഇനിയെന്തിന് യാത്രയെന്ന മനസ്സിന്റെ ചോദ്യത്തെ അടക്കിനിര്‍ത്തി, യാത്ര തുടര്‍ന്നു.

എസ്.ബി.ടി.യുടെ ആസ്ഥാന ഓഫീസിലേക്ക് സ്ഥലംമാറിയെത്തുമ്പോള്‍ പദ്മരാജന്റെ അസോസിയേറ്റ് ജോഷി മാത്യുവായിരുന്നു തിരുവനന്തപുരത്തെ കൂട്ട്. ആ കൂട്ടുചേരലില്‍ പിന്നീട് നക്ഷത്രക്കൂടാരത്തിന് തിരക്കഥ പിറന്നു, ജോഷിയുടെതന്നെ കഥയില്‍. ഓ ഫാബിയിലും സതീഷിന്റെ കൈയൊപ്പുണ്ടായി. നക്ഷത്രക്കൂടാരത്തിന് സംഭാഷണവും എഴുതി.

സിനിമകളുടെയും ടെലിവിഷന്‍ പരിപാടികളുടെയും ഭാഗമായെങ്കിലും സ്വന്തംകഥയില്‍ സിനിമ സംവിധാനംചെയ്യുക എന്നതായിരുന്നു വലിയൊരു മോഹം. സംവിധായകനാകുന്നതിന്റെ തിരക്കിലാണെന്ന് ദിവസങ്ങള്‍ക്കുമുന്‍പാണ് പുസ്തക പ്രസാധകന്‍കൂടിയായ സുഹൃത്ത് അജിത് സൈന്ധവയോട് സതീഷ് ബാബു പറഞ്ഞത്.

മലയാളത്തില്‍ ടെലിവിഷന്‍ ചാനലുകളുടെ തുടക്കത്തില്‍ പനോരമ തയ്യാറാക്കിയ പ്രഭാതപരിപാടികള്‍ ശ്രദ്ധിക്കപ്പെട്ടതോടെ എഴുത്തിന് പുറത്തേക്കും സതീഷ് വളര്‍ന്നു. ചെറുപ്പംതൊട്ടേ കഥകളുടെ ലോകത്തായ സതീഷ് ബാബുവിനെ പ്രമുഖ എഴുത്തുകാരുടെ പട്ടികയിലേക്ക് ഉയര്‍ത്തിക്കാട്ടിയത് ‘മഞ്ഞസൂര്യന്റെ നാളുകളില്‍’ എന്ന നോവലാണ്.

ബാങ്കില്‍ ജോലികിട്ടിയെങ്കിലും അക്കങ്ങള്‍ നല്‍കുന്ന സമ്മര്‍ദത്തില്‍നിന്നു പുറത്തുചാടണമെന്ന ആഗ്രഹമാണ് ബാങ്കിന്റെതന്നെ പബ്ലിക് റിലേഷന്‍സ് വകുപ്പിലേക്ക് ഇരിപ്പിടവും ജോലിയും മാറ്റിവാങ്ങിയത്. കഥാസമാഹാരങ്ങളും നോവലും നോവലൈറ്റുകളുമൊക്കെ അങ്ങനെ സതീഷ് ബാബു പയ്യന്നൂരിന്റേതായി പിറന്നുകൊണ്ടിരുന്നു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!