Connect with us

Breaking News

ഗുണ്ടകളെ വെല്ലും രീതിയിൽ തമ്മിലടിച്ചത് സ്കൂൾ കുട്ടികൾ, കാരണം ഒരു കൈയിടൽ, പത്താം ക്ളാസുകാരന്റെ വീരപുരുഷൻ കൊടും ക്രിമിനൽ

Published

on

Share our post

കോട്ടയം: ക്ളാസ് മുറിയിലെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ട പിണക്കവും വഴക്കും സ്കൂൾ ഗേറ്റും കടന്ന് തെരുവിലേയ്ക്ക് നീളുകയാണ്. സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തെരുവു യുദ്ധമാണിപ്പോൾ നഗരങ്ങളിൽ. കോട്ടയത്തും ഏറ്റുമാനൂരും കുമരകത്തും പാലായിലുമൊക്കെ പതിവായി സ്കൂൾ വിദ്യാർത്ഥികൾ തമ്മിലടിച്ച നിരവധി സംഭവങ്ങളാണുണ്ടായത്.വിദ്യാർത്ഥിനിയുടെ തോളിൽ സഹപാഠി കൈയിട്ടെന്നതിനെ തുടർന്ന് ഏറ്റുമാരിലെ സ്കൂളിലുണ്ടായ തർക്കം അമ്പത് വിദ്യാർത്ഥികൾ സംഘം ചേ‌ർന്നുള്ള കൂട്ടയടിയിലേയ്ക്കാണ് മാറിയത്.

ഏറ്റുമാനൂർ സ്റ്റാൻഡിലേയ്ക്ക് നീങ്ങിയ കൂട്ടയടി ഒടുവിൽ പൊലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്. കളിയാക്കിയെന്നതിനെ ചൊല്ലിയാണ് കോട്ടയം നഗരത്തിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. സമാനമായ വഴക്ക് കുമരകം ടൗണിലേയ്ക്കു നീണ്ടിട്ടും അധികമായില്ല. കൊവിഡ് മൂലം രണ്ട് വർഷത്തോളം വീട്ടിൽ ഒറ്റപ്പെട്ട് കഴി‌ഞ്ഞതും കുട്ടികൾ അക്രമ വാസനയും ആസക്തിയും കൂട്ടിയിട്ടുണ്ടെന്ന് പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. അടുത്തിടെയുണ്ടായ സംഭവങ്ങളിലെല്ലാം പ്രതി സ്ഥാനത്ത് കൗമാരക്കാരാണെന്നതും ശ്രദ്ധേയമാണ്.

മനോഭാവം മാറിപണ്ട് കുട്ടികൾ തമ്മിലുള്ള പിണക്കങ്ങൾക്ക് ഒരു ദിവസത്തെ ആയുസേയുണ്ടായിരുന്നുള്ളൂവെങ്കിൽ ഇപ്പോഴത് പകയായി മാറുകയാണ് . കോളേജ് വിദ്യാർത്ഥി സംഘർഷങ്ങൾ പതിവാണെങ്കിലും സ്കൂൾ വിദ്യാർത്ഥികൾ ഇങ്ങനെ ഏറ്റു മുട്ടുന്നത് ഇപ്പോഴാണ്. അദ്ധ്യാപകർക്കോ രക്ഷിതാക്കൾക്കോ ഇവരെ നിയന്ത്രിക്കാനാവുന്നില്ല. കുട്ടികളുടെ മനോഭാവത്തിൽ മാറ്റം പ്രകടമായിട്ടുണ്ട്. പത്തിലും പ്ളസ്ടുവിനും പഠിക്കുന്ന കുട്ടികളിൽ ചിലർ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളുടെ ആരാധകരാണ്.

ഇവരുടെ ഫേസ് ബുക്ക് പ്രൊഫൈലുകളിലും ഫോട്ടോകളിലും ആരാധനയോടെയാണ് കമന്റിടാറുള്ളതെന്നതും ശ്രദ്ധേയാണ്.കാരണം പലത്വീട്ടിലും സ്കൂളിലും നിയന്ത്രണത്തിലുണ്ടായ അയവ്.ആക്ഷൻ സിനിമകളോടുള്ള അതിരുവിട്ട ആരാധന.ഓൺലൈൻ ഗെയിമുകളുടെ അമിതമായ സ്വാധീനം.വ്യക്തിത്വ വികസനത്തിന് ഉതകാത്ത വിദ്യാഭ്യാസം.സൈക്കോളജിസ്റ്റ് രമ്യ മോഹൻ പറയുന്നു” അക്രമവാസന കുട്ടികളിൽ കൂടി. പുതിയ സിനിമകളടക്കം കുട്ടികളുടെ മനസിനെ സ്വാധീനിക്കുന്നുണ്ട്. പേരന്റിംഗ് എന്നത് വലിയ വെല്ലുവിളി കൂടിയായ കാലമാണിത്”


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!