Connect with us

Breaking News

ചുറ്റുമുള്ള മാലിന്യങ്ങൾ അപായമണി മുഴക്കി; മേഘയുടെ തലയിൽ വിരിഞ്ഞ ആശയമിങ്ങനെ

Published

on

Share our post

ചുറ്റുവട്ടത്തെ മാലിന്യപ്രശ്നങ്ങൾ, മാലിന്യം സംസ്കരിക്കുന്നതിലെ പോരായ്മകൾ…. ഇതൊക്കെ ശ്രദ്ധയിൽപ്പെട്ടപ്പോൾ മേഘ ചിന്തിച്ചത് എങ്ങനെ ഒരു മാറ്റം കൊണ്ടുവരാമെന്നായിരുന്നു. സ്കൂൾപഠനകാലത്ത് തുടങ്ങിയ ആ ചിന്തയാണ് ജൈവമാലിന്യസംസ്കരണരംഗത്ത് നിലവിലുള്ള സംവിധാനങ്ങൾ കാര്യക്ഷമമായി മാറ്റിയെടുക്കുന്നതിലേക്ക് മേഘയെ നയിച്ചത്. അതുവഴിയാണ് ഇന്ത്യ ഇന്റർനാഷണൽ ഇന്നൊവേഷൻ ആൻഡ് ഇൻവെൻഷൻ എക്സ്‌പോ (ഇനെക്‌സ്-2022) യിൽ മേഘ ഇടംനേടിയതും സിൽവർ അവാർഡ് സ്വന്തമാക്കിയതും.

സംസ്ഥാനത്തുനിന്ന് ‘ഇനെക്സി’ൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക വിദ്യാർഥിനിയെന്ന ബഹുമതിയും കോഴിക്കോട് സ്വദേശിയായ മേഘ മോഹന് അവകാശപ്പെട്ടതാണ്. കൊല്ലം അമൃതപുരി കാമ്പസിലെ അമൃത സ്കൂൾ ഓഫ് എൻജിനിയറിങ്ങിലെ രണ്ടാംവർഷ കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വിദ്യാർഥിനിയാണ് മേഘ. കാരപ്പറമ്പിലെ എ. മോഹൻദാസിന്റെയും ഡോ. കെ. ശ്രീജയുടെയും മകൾ.

2018-ൽ ചാലപ്പുറം ഗവ. ഗണപത് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് പഠനസമയത്താണ് മേഘ ഗ്രൂപ്പ് ലീഡറും പ്ലസ് വൺ വിദ്യാർഥിനി ടി.കെ. അമൃത മെമ്പറായും ജൈവമാലിന്യസംസ്കരണത്തെക്കുറിച്ച് പഠിച്ചത്. ഫിസിക്കൽ സയൻസ് അധ്യാപിക കെ.കെ. നിഷ വഴികാട്ടിയായി. അന്ന് ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ സംസ്ഥാനതലത്തിൽ ആ പ്രോജക്ടുമായി മത്സരിച്ചു. പിന്നീട് 2021-ൽ മേഘയുടെ അമ്മയും ബോട്ടണി അധ്യാപികയുമായ ഡോ. ശ്രീജയുടെ കൂടി മാർഗനിർദേശത്തോടെ കൂടുതൽ പഠനങ്ങൾ നടത്തി. കോളേജിലെ ബയോടെക്‌നോളജി അധ്യാപകരും സഹായം നൽകി.

പൈപ്പ് കമ്പോസ്റ്റിന്റെ (മൾട്ടിപ്പിൾ പൈപ്പ് കമ്പോസ്റ്റ് യൂണിറ്റ്)യും പോർട്ടബിൾ കമ്പോസ്റ്റിന്റെയും പുതുമാതൃകയാണ് മേഘ തയ്യാറാക്കിയത്. നഗരത്തിലെ പല വീടുകളിലും സർവേ നടത്തി പ്രശ്നങ്ങളും സാധ്യതകളും മനസ്സിലാക്കി. ചുരുങ്ങിയ സ്ഥലത്ത് വെറുതേ കളയുന്ന പ്ലാസ്റ്റിക് കൂടി പ്രയോജനപ്പെടുത്തി ഒരു യൂണിറ്റായാണ് മാതൃക ഒരുക്കിയത്. ചെലവുകുറഞ്ഞതും എളുപ്പത്തിൽ അറ്റകുറ്റപ്പണി നടത്താവുന്നതുമായ മാതൃകയാണ് അവതരിപ്പിച്ചത്. കമ്പോസ്റ്റിന് സമീപമുള്ള മണ്ണിന്റെ രാസ-ഭൗതികഘടനയെല്ലാം മേഘ പഠനവിധേയമാക്കി. ജൈവവളമെന്നരീതിയിൽ സംസ്കരണരീതി ഫലപ്രദമാണെന്നും കണ്ടെത്തി.

ഇന്ത്യൻ യങ്ങ് ഇൻവന്റേഴ്‌സ് ആൻഡ് ഇന്നൊവേറ്റേഴ്‌സ് ചലഞ്ച് മത്സരത്തിൽ ദേശീയതലത്തിൽ വിജയിച്ചശേഷമാണ് ഗോവയിലെ അന്താരാഷ്ട്ര എക്സ്‌പോയിലെത്തിയത്. മുപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന വേദിയിലെത്താൻ പറ്റിയതിന്റെ സന്തോഷത്തിലാണ് മേഘ. ഗവേഷണം തുടരാനും ജനോപകാരപ്രദമായരീതിയിൽ ആധുനികസാങ്കേതികവിദ്യയുടെ സഹായത്തോടെ മാലിന്യസംസ്കരണസംവിധാനം നടപ്പാക്കുകയുമാണ് മേഘയുടെ ലക്ഷ്യം.


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!