Connect with us

Breaking News

തലശേരി സ്‌റ്റേഡിയം ഇനി നാടിന്‌ സ്വന്തം

Published

on

Share our post

തലശേരി: ലോകകപ്പ്‌ ഫുട്‌ബോളിന്റെ ആവേശക്കൊടികളുയർത്തിയ സന്ധ്യയിൽ വി ആർ കൃഷ്‌ണയ്യർ മുനിസിപ്പൽ സ്‌റ്റേഡിയം കായിക മന്ത്രി വി അബ്ദുറഹ്മാൻ നാടിന്‌ സമർപ്പിച്ചു. തലശേരിയുടെ കായികകുതിപ്പിന്‌ കരുത്താകുന്ന സ്‌റ്റേഡിയം ഉദ്‌ഘാടനച്ചടങ്ങിൽ സ്‌പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി.സ്‌റ്റേഡിയം നവീകരണത്തിന്‌ തുടക്കംകുറിച്ച മുൻ മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ സ്‌മരണ തുടിച്ച അന്തരീക്ഷത്തിലായിരുന്നു ഉദ്‌ഘാടനം. കായിക വകുപ്പ് ഡയറക്ടർ എസ് പ്രേംകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. തലശേരി ഹെറിട്ടേജ് റണ്ണിന്റെ ലോഗോ എഎസ്‌പി നിധിൻരാജ്‌ പ്രകാശിപ്പിച്ചു.

നഗരസഭാ ചെയർമാൻ കെ .എം ജമുനറാണി, വൈസ്‌ ചെയർമാൻ വാഴയിൽ ശശി എന്നിവർ സംസാരിച്ചു. സബ് കലക്ടർ സന്ദീപ് കുമാർ, സ്പോർട്സ് കൗൺസിൽ വെെസ് പ്രസിഡന്റ് ഒ. കെ .വിനീഷ്, കായിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി .ആർ .ജയചന്ദ്രൻ, സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ എ. പ്രദീപ് കുമാർ, സി കെ രമേശൻ, എം പി അരവിന്ദാക്ഷൻ, അഡ്വ. കെ എ ലത്തീഫ്, കാരായി സുരേന്ദ്രൻ, എം പി സുമേഷ്, കെ സുരേശൻ, ഒതയോത്ത് രമേശൻ, വർക്കി വട്ടപ്പാറ, ബി പി മുസ്തഫ, കെ സന്തോഷ്, പന്ന്യന്നൂർ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. സ്റ്റേഡിയം പവലിയൻ ചിത്രങ്ങൾകൊണ്ട് മനോഹരമാക്കിയ കലാകാരന്മാരെയും പാർലമെന്റിൽ പ്രസംഗിച്ച നന്ദിക എ കുമാറിനെയും ആദരിച്ചു.

മുൻ മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ ആസ്‌തി വികസനഫണ്ടിൽനിന്നുള്ള രണ്ടുകോടി രൂപ ചെലവിട്ടാണ്‌ നവീകരണം തുടങ്ങിയത്‌. കായിക വകുപ്പും കിഫ്‌ബി ഫണ്ടും ഉപയോഗിച്ച്‌ പ്രവൃത്തി പൂർത്തിയാക്കി. ഗോകുലം കേരളയും ലെജന്റ് കേരളയും തമ്മിലുള്ള പ്രദർശന ഫുട്ബോൾ മത്സരവുമുണ്ടായി. സ്‌പീക്കർ എ എൻ ഷംസീർ മത്സരം ഉദ്‌ഘാടനം ചെയ്‌തു. സ്‌പോർട്‌സ്‌ ഡിവിഷൻ കായികതാരങ്ങൾ അണിനിരന്ന മാർച്ച്‌ പാസ്‌റ്റും ലോകകപ്പിന്റെ വരവറിയിച്ചുള്ള ഡിസ്‌പ്ലേയുമുണ്ടായി.
പ്രൈമറി സ്‌കൂളിലും സ്‌പോർട്‌സ്‌ പാഠ്യവിഷയമാക്കും–മന്ത്രി
തലശേരി
അടുത്ത അധ്യയനവർഷം മുതൽ പ്രൈമറി സ്‌കൂളുകളിൽ സ്പോർട്സ് പാഠ്യവിഷയമാക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പഞ്ചായത്തുകളിലും കളിക്കളം നിർമിച്ച്‌ കായികരംഗം ജനകീയമാക്കും.
1500 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ആറ് വർഷത്തിനകം കേരളത്തിലെ കായിക മേഖലയിൽ നടപ്പിലാക്കിയത്‌. 75 കോടി രൂപ ചെലവിൽ കണ്ണൂരിൽ നിർമിക്കുന്ന അന്താരാഷ്ട്ര യോഗാകേന്ദ്രം മൂന്ന്‌ വർഷത്തിനകം പൂർത്തീകരിക്കും. കായിക സർട്ടിഫിക്കറ്റ് വിതരണം ഓൺലൈനാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. സ്പീക്കറുടെ അഭ്യർഥന കണക്കിലെടുത്ത്‌ തലശേരിയിൽ ജിംനേഷ്യം സെന്റർ ആരംഭിക്കും.
മുൻ മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ആഗ്രഹ പ്രകാരമാണ് സ്‌റ്റേഡിയത്തിന് ജസ്റ്റിസ് കൃഷ്ണയ്യരുടെ പേര് നൽകിയതെന്ന് അധ്യക്ഷനായ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!