Connect with us

Breaking News

ശരണവഴിയേ…. ചെറുവാഹനം പമ്പവരെ; നിലയ്ക്കലിൽ പാർക്കിങ്

Published

on

Share our post

ഭക്തരുടെ 15 സീറ്റുവരെയുള്ള വാഹനങ്ങൾ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് കടത്തിവിടും. തീർഥാടകരെ ത്രിവേണിയിൽ ഇറക്കിയശേഷം വാഹനം നിലയ്ക്കലിൽ തിരിച്ചെത്തി പാർക്കുചെയ്യണം. പമ്പയിൽ പാർക്കിങ്ങില്ല. സ്വയം വാഹനമോടിച്ച് ദർശനത്തിനെത്തുന്നവരും കൂടെയുള്ളവരെ പമ്പയിൽ ഇറക്കിയശേഷം വാഹനവുമായി തിരികെ നിലയ്ക്കലിലെത്തണം. പിന്നീട് ബസിൽവേണം പമ്പയിലേക്കുപോകാൻ.

15-ൽ കൂടുതൽ ആൾ കയറുന്ന വാഹനങ്ങളിലെത്തുന്നവർ നിലയ്ക്കലിൽ വണ്ടി പാർക്കുചെയ്ത് കെ.എസ്.ആർ.ടി.സി. ബസിൽ വേണം പമ്പയിലേക്ക് പോകാൻ.

കെ.എസ്.ആർ.ടി.സി.

നിലയ്ക്കലിൽനിന്ന് ഇത്തവണ 200 ബസുകളാണ് കെ.എസ്.ആർ.ടി.സി. ഒരുക്കുന്നത്. എ.സി.ബസിന് 80-ഉം നോൺ-എ.സി.ക്ക് 50-ഉം രൂപയാണ് നിരക്ക്.

മിനിറ്റിൽ ഒരു ബസുവീതം സർവീസ് നടത്തും. 300 ബസുകൾ പമ്പയിൽനിന്ന് ദീർഘദൂര സർവീസ് നടത്തും. പത്തനംതിട്ട, എരുമേലി, ചെങ്ങന്നൂർ, കോട്ടയം, കൊട്ടാരക്കര, കുമളി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന്‌ തുടർച്ചയായി പ്രത്യേക ബസ് സർവീസ് ഉണ്ടാകും.

ടെമ്പോ പറ്റില്ല

ശബരിമല യാത്രയ്ക്ക് ഓട്ടോയും ചരക്കുവണ്ടിയും അനുവദിക്കില്ല.

ഹെൽമെറ്റില്ലാത്ത യാത്രയും പാടില്ല. ടെമ്പോയിലും ലോറികളിലും തീർഥാടകർ വന്നാൽ മോട്ടോർ വാഹനവകുപ്പ് തടയും.

പരമ്പരാഗത കാനനപാത

എരുമേലി കരിമല വഴി: എരുമേലിയിൽ നിന്നും പേരൂർതോട്- ഇരുമ്പൂന്നിക്കര-കോയിക്കക്കാവ് വഴിയാണ് ശബരിമല ദർശനത്തിനായി നടന്ന് പോകുന്നത്. കോയിക്കക്കാവ് വരെ ജനവാസ മേഖല. റോഡ് സൗകര്യങ്ങളും ഉണ്ട്. കോയിക്കക്കാവിൽ നിന്നാണ് കാനനയാത്ര തുടങ്ങുന്നത്. കോയിക്കക്കാവ്-അരശുമുടിക്കോട്ട-കാളകെട്ടി-അഴുതക്കടവ് വരെ ഏഴ് കിലോമീറ്റർ ദൂരം. അഴുതക്കടവിൽ നിന്നും-കല്ലിടാംകുന്ന്- ഇഞ്ചിപ്പാറക്കോട്ട- മുക്കുഴി- വള്ളിത്തോട്-വെള്ളാരംചെറ്റ- പുതുശ്ശേരി- കരിയിലാംതോട്- കരിമല- ചെറിയാനവട്ടം- വലിയാനവട്ടം കഴിഞ്ഞാൽ പമ്പയായി. 18.25 കിലോമീറ്റർ ദൂരമുണ്ട് അഴുതക്കടവ് മുതൽ പമ്പ വരെ.

സത്രം പുല്ലുമേട് വഴി: സത്രത്തിൽനിന്ന്‌ സന്നിധാനത്തേക്ക് 12 കി.മി. രാവിലെ ഏഴുമുതൽ ഉച്ചക്ക്‌ രണ്ടുവരെയാണ് തീർഥാടകരെ കടത്തിവിടുക. ശബരിമലയിൽനിന്നും സത്രത്തിലേക്ക് രാവിലെ ഒമ്പത് മുതൽ ഉച്ചയ്‌ക്ക്‌ ഒന്നുവരെ. സത്രം,സീതക്കുളം,സീറോ പോയിന്റ്,പുല്ലുമേട്, കഴുതക്കുഴി. എന്നിവിടങ്ങളിൽ കുടിവെള്ള സൗകര്യമുണ്ടാകും. പുല്ലുമേടിൽ ഭക്ഷണ സൗകര്യമുണ്ട്. പുല്ലുമേടിൽ ആരോഗ്യവകുപ്പിന്റെ ക്യാമ്പ് ഉണ്ടാകും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!