Connect with us

Breaking News

ജപ്തി നടപടി ഒഴിവായി; സുഹറയ്ക്കും കുടുംബത്തിനും വീട് സ്വന്തം

Published

on

Share our post

കൂത്തുപറമ്പ് : ജപ്തി നടപടിയിൽ വീട്ടിൽ നിന്ന് ഇറക്കിവിട്ട പി.എം.സുഹറയ്ക്കും കുടുംബത്തിനും ഇനി സ്വന്തം വീട്ടിൽ സമാധാനത്തോടെ അന്തിയുറങ്ങാം. സംസ്ഥാന സഹകരണ ബാങ്കിൽ നിന്നു വായ്പയെടുത്ത വകയിൽ 20,80,000 രൂപ കട ബാധ്യത വന്നതോടെയാണ് കോട്ടയം പുറക്കളത്ത് കനാൽക്കരയിലെ സുഹറയുടെ വീടിന്റെ മുൻവാതിലിൽ ബാങ്ക് നോട്ടിസ് പതിച്ചു പൂട്ടി സീൽ ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 12നായിരുന്നു ജപ്തി. മാധ്യമ വാർത്തകളോടെ വിഷയം വിവാദമാവുകയും സ്ഥലം എംഎൽഎ കെ.പി.മോഹനൻ വിഷയത്തിൽ ഇടപെടുകയും മന്ത്രി വി.എൻ.വാസവനെ വിഷയം ധരിപ്പിക്കുകയും ചെയ്തു.

ഇതേത്തുടർന്ന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ 14,75,000 രൂപ അടച്ചു പ്രശ്നം പരിഹരിക്കാമെന്ന് ബാങ്ക് അറിയിക്കുകയും ചെയ്തുതുക കണ്ടെത്താനാവാതെ പ്രയാസത്തിലായ കുടുംബത്തെ സഹായിക്കാൻ അമർഷാൻ ഫൗണ്ടേഷൻ ചെയർമാൻ അമർഷാൻ പ്രദേശവാസികളുടെ സഹായത്തോടെ ചാരിറ്റി വിഡിയോ ചെയ്തു സമൂഹമാധ്യമത്തിലൂടെ 11,50,000 രൂപ ലഭ്യമാക്കി. മൂന്നേകാൽ ലക്ഷം രൂപ കൂടി ഇവർ തന്നെ ഇടപെട്ട് ഉദാരമതികളിൽ നിന്നു ലഭ്യമാക്കിയാണ് ബാങ്കിലെ കുടിശിക തീർത്തു രേഖ തിരികെ വാങ്ങി നൽകിയത്. ട്രസ്റ്റ് അംഗങ്ങൾ സുഹറയെയും കൂട്ടി ഇന്നലെ രാവിലെ ബാങ്കിലെത്തിയാണു തുക അടച്ചത്. വൈകിട്ട് നാലരയോടെ ബാങ്ക് അധികൃതർ എത്തി താക്കോൽ കൈമാറി.

വായ്പയെടുത്ത തുക യഥാസമയം തിരിച്ചടച്ചില്ലെന്ന കാരണത്താൽ സംസ്ഥാന സഹകരണ ബാങ്ക് ജപ്തി നടപടി പൂർത്തിയാക്കി 3 സ്ത്രീകൾ ഉൾപ്പെടുന്ന കുടുംബത്തെയാണ് വീട്ടിൽ നിന്നു പുറത്താക്കി സീൽ ചെയ്തിരുന്നത്. മന്ത്രി വി.എൻ.വാസവനുമായും സംസ്ഥാന സഹകരണ ബാങ്ക് ഉദ്യോഗസ്ഥരുമായും എംഎൽഎ സംസാരിച്ച് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ നല്ലൊരു തുക ഇളവനുവദിച്ച് ജപ്തി നടപടികളിൽ നിന്ന് ഒഴിവാക്കാൻ സാവകാശം നൽകാനായിരുന്നു തീരുമാനം.

സുഹറയെയും കുടുംബത്തെയും സന്ദർശിച്ച എംഎൽഎ തന്നെ ഇക്കാര്യം ധരിപ്പിച്ചിരുന്നു.9 വർഷമായി തിരിച്ചടവില്ലാത്തതിനാലാണു ജപ്തി നടപടി തുടങ്ങിയതെന്നാണ് ബാങ്ക് പറഞ്ഞിരുന്നത്. 2019 ഏപ്രിൽ 16 വരെ കുടിശിക തീർത്ത രേഖകൾ തന്റെ കയ്യിലുണ്ടെന്നും മുതലും പലിശയും ചേർത്തതിൽ ചില അപാകതകളുണ്ടെന്നും സുഹറ ആരോപിച്ചിരുന്നു. നാട്ടുകാരുടെയും എംഎൽഎയുടെയും ഇടപെടലിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ സുഹറ, എല്ലാം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ്.


Share our post

Breaking News

വയനാട് പുൽപ്പള്ളിയിൽ യുവാവിനെ കുത്തിക്കൊന്നു

Published

on

Share our post

കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളെ കുത്തിക്കൊലപ്പെടുത്തി.പുൽപള്ളി എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്. രഞ്ജിത്ത്, അഖിൽ എന്നിവരാണ് റിയാസിനെ കൊലപ്പെടുത്തിയത്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. കോൺട്രാക്ടറായ രഞ്ജിത്തിന് ഒപ്പം ജോലി ചെയ്തിരുന്ന ആളായിരുന്നു റിയാസ്. ഇവർ തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ അവസാനിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ റിയാസിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.


Share our post
Continue Reading

Breaking News

ഇനി തോന്നുംപടി പണം വാങ്ങാനാവില്ല; ആംബുലൻസുകള്‍ക്ക് വാടക നിരക്ക് നിശ്ചയിച്ചു

Published

on

Share our post

സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകള്‍ക്ക് വാടക നിശ്ചയിച്ച്‌ സർക്കാർ ഉത്തരവിറക്കി. ഓരോ ആംബുലൻസിനെയും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച്‌ 600 മുതല്‍ 2500 രൂപ വരെയാണ് വാടകയും വെയ്റ്റിങ് ചാർജും നിശ്ചയിച്ചത്.നോണ്‍ എസി ഒമ്നി ആംബുലൻസുകള്‍ക്ക് 600 രൂപയാണ് ആദ്യ 20 കിലോമീറ്ററിനുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ നല്‍കണം. ഓക്സിജൻ ആവശ്യമായി വന്നാല്‍ അതിന് 200 രൂപ അധികം നല്‍കണം. ഓരോ മണിക്കൂരിനും 150 രൂപയാണ് വെയ്റ്റിങ് ചാർജ്. എസിയുള്ള ഒമ്നി ആംബുലൻസിന് 800 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് കിലോമീറ്ററിന് 25 രൂപ നിരക്കില്‍ നല്‍കണം. ഓക്സിജൻ സപ്പോർട്ടിന് 200 രൂപയും വെയ്റ്റിങ് ചാർജ് മണിക്കൂറിന് 150 രൂപയും നിശ്ചയിച്ചു.

നോണ്‍ എസി ട്രാവലർ ആംബുലൻസിന് ആയിരം രൂപയാണ് ആദ്യ 20 കിലോമീറ്ററിലെ വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം നല്‍കണം. വെയ്റ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയാണ്. എസിയുള്ള ട്രാവലർ ആംബുലൻസിന് 1500 രൂപയാണ് 20 കിലോമീറ്റർ വരെയുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 40 രൂപ വീതം നല്‍കണം. 200 രൂപയാണ് ഓരോ മണിക്കൂറിനും നല്‍കേണ്ട വെയ്റ്റിങ് ചാർജ്.ഐസിയു സൗകര്യവും പരിശീലനം ലഭിച്ച ടെക്നീഷ്യൻസ് പ്രവർത്തിക്കുന്നതുമായ ഡി ലെവല്‍ ആംബുലൻസുകള്‍ക്ക് 2500 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് ഓരോ കിലോമീറ്ററിനും 50 രൂപ വീതം നല്‍കണം. 350 രൂപയാണ് ഈ ആംബുലൻസിന് മണിക്കൂർ അടിസ്ഥാനത്തിലുള്ള വെയ്റ്റിങ് ചാർജ്.

കാൻസർ രോഗികളെയും 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെയും കൊണ്ടുപോകുമ്ബോള്‍ കിലോമീറ്ററിന് 2 രൂപ വീതം വാടകയില്‍ ഇളവ് അനുമതിക്കണം. ബിപിഎല്‍ വിഭാഗക്കാരായ രോഗികളുമായി പോകുമ്ബോള്‍ ഡി ലെവല്‍ ഐസിയു ആംബുലൻസുകളുടെ വാടക നിരക്കില്‍ 20 ശതമാനം തുക കുറച്ചേ ഈടാക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാന ട്രാൻസ്പോർട് അതോറിറ്റിക്ക് ഉത്തരവ് നടപ്പാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം പുതിയ വാടക നിരക്ക് ആംബുലൻസുകളില്‍ പ്രദർശിപ്പിക്കും.


Share our post
Continue Reading

Breaking News

വയനാട്ടിൽ യു.ഡി.എഫ് ഹർത്താൽ തുടങ്ങി;അവശ്യ സർവീസുകളെ ഒഴിവാക്കി

Published

on

Share our post

വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ച് യുഡിഎഫ് വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലിനോട് അനുബന്ധിച്ച് യു.ഡി.എഫിന്‍റെ പ്രതിഷേധ മാർച്ചും ഇന്ന് നടക്കും.സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ സർവീസ് നടത്തേണ്ടതില്ലെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ തീരുമാനം.പാൽ, പരീക്ഷ, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങൾക്കായുള്ള യാത്രകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.അതേസമയം, രാവിലെ ബത്തേരി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ദീർഘദൂര ബസുകൾ സർവീസ് തുടങ്ങിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!