Breaking News
ജപ്തി നടപടി ഒഴിവായി; സുഹറയ്ക്കും കുടുംബത്തിനും വീട് സ്വന്തം

കൂത്തുപറമ്പ് : ജപ്തി നടപടിയിൽ വീട്ടിൽ നിന്ന് ഇറക്കിവിട്ട പി.എം.സുഹറയ്ക്കും കുടുംബത്തിനും ഇനി സ്വന്തം വീട്ടിൽ സമാധാനത്തോടെ അന്തിയുറങ്ങാം. സംസ്ഥാന സഹകരണ ബാങ്കിൽ നിന്നു വായ്പയെടുത്ത വകയിൽ 20,80,000 രൂപ കട ബാധ്യത വന്നതോടെയാണ് കോട്ടയം പുറക്കളത്ത് കനാൽക്കരയിലെ സുഹറയുടെ വീടിന്റെ മുൻവാതിലിൽ ബാങ്ക് നോട്ടിസ് പതിച്ചു പൂട്ടി സീൽ ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 12നായിരുന്നു ജപ്തി. മാധ്യമ വാർത്തകളോടെ വിഷയം വിവാദമാവുകയും സ്ഥലം എംഎൽഎ കെ.പി.മോഹനൻ വിഷയത്തിൽ ഇടപെടുകയും മന്ത്രി വി.എൻ.വാസവനെ വിഷയം ധരിപ്പിക്കുകയും ചെയ്തു.
ഇതേത്തുടർന്ന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ 14,75,000 രൂപ അടച്ചു പ്രശ്നം പരിഹരിക്കാമെന്ന് ബാങ്ക് അറിയിക്കുകയും ചെയ്തുതുക കണ്ടെത്താനാവാതെ പ്രയാസത്തിലായ കുടുംബത്തെ സഹായിക്കാൻ അമർഷാൻ ഫൗണ്ടേഷൻ ചെയർമാൻ അമർഷാൻ പ്രദേശവാസികളുടെ സഹായത്തോടെ ചാരിറ്റി വിഡിയോ ചെയ്തു സമൂഹമാധ്യമത്തിലൂടെ 11,50,000 രൂപ ലഭ്യമാക്കി. മൂന്നേകാൽ ലക്ഷം രൂപ കൂടി ഇവർ തന്നെ ഇടപെട്ട് ഉദാരമതികളിൽ നിന്നു ലഭ്യമാക്കിയാണ് ബാങ്കിലെ കുടിശിക തീർത്തു രേഖ തിരികെ വാങ്ങി നൽകിയത്. ട്രസ്റ്റ് അംഗങ്ങൾ സുഹറയെയും കൂട്ടി ഇന്നലെ രാവിലെ ബാങ്കിലെത്തിയാണു തുക അടച്ചത്. വൈകിട്ട് നാലരയോടെ ബാങ്ക് അധികൃതർ എത്തി താക്കോൽ കൈമാറി.
വായ്പയെടുത്ത തുക യഥാസമയം തിരിച്ചടച്ചില്ലെന്ന കാരണത്താൽ സംസ്ഥാന സഹകരണ ബാങ്ക് ജപ്തി നടപടി പൂർത്തിയാക്കി 3 സ്ത്രീകൾ ഉൾപ്പെടുന്ന കുടുംബത്തെയാണ് വീട്ടിൽ നിന്നു പുറത്താക്കി സീൽ ചെയ്തിരുന്നത്. മന്ത്രി വി.എൻ.വാസവനുമായും സംസ്ഥാന സഹകരണ ബാങ്ക് ഉദ്യോഗസ്ഥരുമായും എംഎൽഎ സംസാരിച്ച് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ നല്ലൊരു തുക ഇളവനുവദിച്ച് ജപ്തി നടപടികളിൽ നിന്ന് ഒഴിവാക്കാൻ സാവകാശം നൽകാനായിരുന്നു തീരുമാനം.
സുഹറയെയും കുടുംബത്തെയും സന്ദർശിച്ച എംഎൽഎ തന്നെ ഇക്കാര്യം ധരിപ്പിച്ചിരുന്നു.9 വർഷമായി തിരിച്ചടവില്ലാത്തതിനാലാണു ജപ്തി നടപടി തുടങ്ങിയതെന്നാണ് ബാങ്ക് പറഞ്ഞിരുന്നത്. 2019 ഏപ്രിൽ 16 വരെ കുടിശിക തീർത്ത രേഖകൾ തന്റെ കയ്യിലുണ്ടെന്നും മുതലും പലിശയും ചേർത്തതിൽ ചില അപാകതകളുണ്ടെന്നും സുഹറ ആരോപിച്ചിരുന്നു. നാട്ടുകാരുടെയും എംഎൽഎയുടെയും ഇടപെടലിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ സുഹറ, എല്ലാം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ്.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്