Connect with us

Breaking News

വന്യമൃഗ ശല്യം നേരിടാൻ കൃഷി വകുപ്പ് തുക വിനിയോഗിക്കും: മന്ത്രി പി.പ്രസാദ്

Published

on

Share our post

തളിപ്പറമ്പ്: കൃഷിയിടങ്ങളിലെ വന്യമൃഗ ശല്യം നേരിടാൻ കൃഷി വകുപ്പിന്റെ തുക വിനിയോഗിച്ചു പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി പി.പ്രസാദ്. ഇപ്പോൾ വനംവകുപ്പ് അനുവദിക്കുന്ന തുക മാത്രമാണു കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ നേരിടാൻ ഉപയോഗിക്കുന്നതെന്നതിനാലാണു കൃഷി വകുപ്പിന്റെ തുക കൂടി വിനിയോഗിക്കാൻ ആലോചിക്കുന്നത്. പറശ്ശിനിക്കടവിൽ നടക്കുന്ന കിസാൻ സഭ സംസ്ഥാന പ്രവർത്തക ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാളികേര സംഭരണത്തിന് കേരഫെഡിന്റെ നേതൃത്വത്തിൽ 67 കേന്ദ്രങ്ങളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്.

10 ദിവസത്തിനുള്ളിൽ സംഭരണ കേന്ദ്രങ്ങളുടെ എണ്ണം 100 ആക്കും. നാളികേരവുമായി ദൂരെയുള്ള സംഭരണ കേന്ദ്രത്തിൽ എത്താനുള്ള വിഷമതകൾ ഒഴിവാക്കാൻ ജില്ലകളിൽ 2 വീതം വാഹനങ്ങൾ ഏർപ്പാടാക്കി കർഷകരിൽ നിന്നു നാളികേരം സംഭരിച്ച് സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കും. കർഷകർ നൽകുന്ന പച്ചക്കറികൾക്ക് അപ്പോൾ തന്നെ വില നൽകാനുള്ള പദ്ധതിയും നടപ്പിലാക്കും. കർഷകരുടെ ഉൽപന്നങ്ങൾ ജനുവരിയോടെ പ്രമുഖ ഓൺലൈനുകളിലൂടെ ലഭ്യമാകുന്ന പദ്ധതിയും നടപ്പാക്കും. വിഷ പദാർഥങ്ങൾ കലർന്ന ഭക്ഷണമാണ് കേരളീയരുടെ അസുഖങ്ങൾക്കു കാരണം.

സ്വന്തം കാറിന് അഴുക്കാകുമെന്നു കരുതി പിഞ്ചുകുഞ്ഞിനെ ചവിട്ടാൻ കാലുയർത്തുന്ന മലയാളി താൻ കഴിക്കുന്ന ഭക്ഷണത്തിൽ വിഷം കലർന്നിട്ടുണ്ടെങ്കിൽ അതിനെതിരെ വിരൽ ഉയർത്താൻ പോലും തയാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വിള ഇൻഷുറൻസ് പദ്ധതി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിഷ്കരിച്ച് നടപ്പിലാക്കുമെന്നും കോളജ് വിദ്യാർഥികളെ ഉൾപ്പെടുത്തി ക്യാംപെയ്നുകൾ നടത്തി ഇതിലേക്ക് കർഷകരെ ചേർക്കുമെന്നും മന്ത്രി പറഞ്ഞു.

ജെ.വേണുഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി സത്യൻ മൊകേരി, .സന്തോഷ് കുമാർ എംപി, സി.പി.മുരളി, സി.പി.സന്തോഷ് കുമാർ സി.പി.ഷൈജൻ, എ.പ്രദീപൻ, എ.പി.ജയൻ, പി.കെ.മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു. 14 ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 225 പ്രതിനിധികളാണ് പറശ്ശിനിക്കടവ് ഐസിഎമ്മിൽ നടക്കുന്ന ക്യാംപിൽ പങ്കെടുക്കുന്നത്. ക്യാംപ് ഇന്ന് സമാപിക്കും.


Share our post

Breaking News

ജമ്മു കശ്മീരിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു

Published

on

Share our post

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

Published

on

Share our post

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.


Share our post
Continue Reading

Breaking News

10 ലിറ്റർ നാടൻ ചാരായവുമായി പാൽച്ചുരം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

Published

on

Share our post

പേരാവൂർ : 10 ലിറ്റർ ചാരായവുമായി പാൽചുരം പുതിയങ്ങാടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജനും പാർട്ടിയും ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പുതിയങ്ങാടി ഗാന്ധിഗ്രാമം നഗറിലെ കുന്നിൽ വീട്ടിൽ കെ. ജി.സുരേഷിനെ (59) എക്‌സൈസ് പിടികൂടിയത്. കൂത്തുപറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഇ.വിജയൻ, കെ. സുനീഷ്, പി. എസ്.ശിവദാസൻ, വി. സിനോജ് എന്നിവരും പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!