Connect with us

Breaking News

വാടകയ്ക്കെടുത്ത കാറിന്റെ നമ്പർ മാറ്റി ലഹരി കടത്തിയ ആൾ പിടിയിൽ

Published

on

Share our post

ഇരിണാവ് :കാർ വാടകയ്ക്ക് എടുത്ത് മറിച്ചു വിറ്റ് വ്യാജ റജിസ്ട്രേഷൻ നമ്പർ പതിച്ചു ലഹരിക്കടത്തിന് ഉപയോഗിക്കുന്ന സംഘത്തിലെ ഒരാൾ കണ്ണപുരം പൊലീസ് പിടിയിൽ. ഒരാൾ കാറിൽ നിന്നും ഓടിക്കളഞ്ഞു. വ്യാജ റജിസ്ട്രേഷൻ നമ്പർ പതിച്ച കാറുമായി യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ മലപ്പുറം മേൽമുറി സ്വദേശി എ.കെ.മുഹമ്മദ് സുഹൈലി (23)നെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കാടാമ്പുഴ സ്വദേശി എം.കമറുദ്ദീ(35) കാറിൽ നിന്നും ഇറങ്ങിയോടി.

കണ്ണപുരം എസ്ഐ വി.ആർ.വിനീഷും സംഘവും വെള്ളി രാത്രി 10.30ന് ഇരിണാവ് റോഡിൽ വച്ചു നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലാകുന്നത്.വാടകയ്ക്ക് എടുത്ത കാർ മാസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചു നൽകാത്തതിനെ തുടർന്നു കാർ ഉടമ മടക്കര സ്വദേശി വി.നിധിൻ കുമാർ പൊലീസിൽ പരാതി നൽകിയിരുന്നു. വിവാഹ ആവശ്യത്തിനായി കമ്പിൽ സ്വദേശി ഖദീജ മൻസിലിൽ നിഹാദ് (23) വാടകയ്ക്ക് എടുത്തത്.

തുടർന്നു ഒന്നര ലക്ഷം രൂപയ്ക്ക് കാർ മലപ്പുറം സ്വദേശികൾക്ക് വിൽപന നടത്തി. കാടാമ്പുഴയിലെ കമറുദ്ദീന്റെ പേരിലുള്ള കാറിന്റെ റജിസ്ട്രേഷൻ നമ്പർ തന്നെ പുതിയ കാറിലും വച്ചാണ് യാത്ര. ഇതിനിടെ കാർ ലഹരിക്കടത്തിന് ഉപയോഗിക്കുന്നുണ്ടെന്നും 3 ലക്ഷം രൂപ നൽകാമെങ്കിൽ കാർ തിരിച്ചു നൽകാമെന്നും അറിയിച്ചു കാർ ഉടമയെ നിഹാദ് ഭീഷണിപ്പെടുത്തി.

സമാനമായ രീതിയിൽ കണ്ണപുരം സ്വദേശിനിയുടെ കാർ തട്ടിയെടുത്തതിനു ഇയാൾക്കെതിരെ പൊലീസ് കേസുണ്ട്. ഈ കാർ ചെങ്ങന്നൂരിൽ മറിച്ചു വിറ്റതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളായ 3 പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


Share our post

Breaking News

ജമ്മു കശ്മീരിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു

Published

on

Share our post

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

Published

on

Share our post

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.


Share our post
Continue Reading

Breaking News

10 ലിറ്റർ നാടൻ ചാരായവുമായി പാൽച്ചുരം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

Published

on

Share our post

പേരാവൂർ : 10 ലിറ്റർ ചാരായവുമായി പാൽചുരം പുതിയങ്ങാടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജനും പാർട്ടിയും ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പുതിയങ്ങാടി ഗാന്ധിഗ്രാമം നഗറിലെ കുന്നിൽ വീട്ടിൽ കെ. ജി.സുരേഷിനെ (59) എക്‌സൈസ് പിടികൂടിയത്. കൂത്തുപറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഇ.വിജയൻ, കെ. സുനീഷ്, പി. എസ്.ശിവദാസൻ, വി. സിനോജ് എന്നിവരും പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!