Connect with us

Breaking News

സത്യം, ഈ ഗ്രന്ഥശാല അടയ്‌ക്കാറില്ല

Published

on

Share our post

കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പിലെ മലയാളം ഓപ്പൺ ലൈബ്രറിയ്‌ക്ക്‌ മറ്റെങ്ങുമില്ലാത്ത പ്രത്യേകതയുണ്ട്. പേരുപോലെ തുറന്ന്‌, വിശാലമാണിത്‌. ലൈബ്രേറിയനില്ലാത്ത, ആർക്കും ഏത് സമയത്തും വന്ന്‌ പുസ്‌തകമെടുക്കാവുന്ന ഗ്രന്ഥശാല. പയ്യന്നൂരിലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ റിട്ട. മലയാളം വിഭാഗം മേധാവി ഡോ . കുമാരൻ വയലേരിയുടെ നേതൃത്വത്തിൽ ജനുവരിയിലാണ്‌ ഗ്രന്ഥശാലയുടെ പ്രവർത്തനം തുടങ്ങിയത്‌.

ഒരു വർഷം തികയുമ്പോൾ നാടിന്റെയും പുസ്‌തകപ്രേമികളുടെയും പ്രിയപ്പെട്ട ഇടമായി ഓപ്പൺ ലൈബ്രറി മാറി.
ലൈബ്രറിയിലെ 1500 ഓളം പുസ്തകങ്ങളിൽ കൂടുതലും പഠന ആവശ്യങ്ങൾക്കുള്ളതാണ്. കോഴിക്കോട് നിന്നുൾപ്പെടെ വിദ്യാർഥികൾ ചിറ്റാരിപ്പറമ്പിലെത്തി പഠനത്തിനാവശ്യമായ പുസ്തകങ്ങൾ ശേഖരിക്കാറുണ്ട്. ഒരു സമയം എത്ര പുസ്തകങ്ങൾ വേണമെങ്കിലും എടുക്കാം. പുസ്തകങ്ങൾക്ക് അടുത്തായി വച്ച രജിസ്റ്ററിൽ പേരെഴുതി ചേർക്കണമെന്നാണ് നിബന്ധന. അമ്പതിൽപ്പരം ആളുകൾ നിത്യേന ഗ്രന്ഥശാലയിൽ എത്താറുണ്ട്.

കൂടുതലും വിദ്യാർഥികളാണ്. വായന പ്രോത്സാഹിപ്പിക്കുക എന്നതിനൊപ്പം സാംസ്‌കാരിക പ്രവർത്തനങ്ങളും ഈ “ഓപ്പൺ ലൈബ്രറി’ ലക്ഷ്യമിടുന്നു.ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ കൂടുതലും സംഭാവന ലഭിച്ചതാണ്. ഓപ്പൺ ലൈബ്രറിയുടെ ലക്ഷ്യം മനസിലാക്കി ചിലർ പുസ്തകമായും തുകയായും സഹായം നൽകാറുണ്ട്. നിർമലഗിരി കോളേജിൽ ഫോക് ലോർ സെമിനാർ, ചിറ്റാരിപ്പറമ്പിൽ ഓട്ടൻ തുള്ളൽ തുടങ്ങി വിവിധ സാംസ്കാരികപരിപാടികളും ലൈബ്രറി സംഘടിപ്പിച്ചിട്ടുണ്ട്‌. ഓപ്പൺ ലൈബ്രറി പബ്ലിക്കേഷൻ എന്ന ബാനറിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും ഒരുങ്ങുകയാണ്‌. രതീശൻ മള്ളന്നൂരിന്റെ “നോവിന്റെ ചിത’ എന്ന കവിതാ സമാഹാരമാണ് ആദ്യം പ്രസിദ്ധീകരിക്കുന്നത്. എം ഉത്തമനാണ് ഗ്രന്ഥശാലാ സെക്രട്ടറി. കെ വി ധർമരാജൻ പിആർഒയും സതീശൻ ട്രഷററുമായുള്ള കമ്മിറ്റിക്കാണ്‌ ഗ്രന്ഥശാലയുടെ നടത്തിപ്പ് ചുമതല.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!