Breaking News
ശാസ്ത്ര നാടകത്തിൽ മമ്പറം എച്ച്.എസ്.എസിന് ഒന്നാം സ്ഥാനം

തലശ്ശേരി: ജില്ല റവന്യൂ ശാസ്ത്രോത്സവത്തിന് തലശ്ശേരിയിൽ തുടക്കമായി. ഹൈസ്കൂൾ വിഭാഗം ശാസ്ത്രനാടകമാണ് ഗവ.ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ വേദിയിൽ ആദ്യദിനം അരങ്ങേറിയത്. 10 നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടവയിൽ ഏഴ് ടീമുകൾ എ ഗ്രേഡ് നേടി. ഇവയിൽ മമ്പറം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ‘മസ്തിഷ്കം’ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു.
സ്കൂളിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികളായ കെ.ടി. അനന്യ, കെ. ആദികൃഷ്ണ പി. അനാമിക, ഇ. ശിവനന്ദ, നംവൃത വിനു, പി. നന്ദകിഷൻ, കെ.കെ. ചാരുജിത്ത്, സി.സി. നവൽകിരൺ എന്നിവരാണ് ‘മസ്തിഷ്ക’ത്തിൽ വേഷമിട്ടത്.
ഇതിൽ ആൽബർട്ട് ഐൻസ്റ്റീനായി അഭിനയിച്ച കെ. ആദികൃഷ്ണ മികച്ച നടനായും ഐൻസ്റ്റീന്റെ ഭാര്യയായി വേഷമിട്ട കെ.ടി. അനന്യ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനതലത്തിലേക്ക് മത്സരിക്കാൻ ഇവർ അർഹത നേടി. പ്രഫ. വി.പി. അബ്ദുല്ലക്കുട്ടി നാടകത്തിന്റെ രചന നിർവഹിച്ചു. രാജേഷ് കീഴത്തൂരാണ് സംവിധാനം.
ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ഇരിക്കൂർ (ഇരിക്കൂർ ഉപജില്ല), സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, എടൂർ (ഇരിട്ടി ഉപജില്ല), ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, പയ്യന്നൂർ (പയ്യന്നൂർ ഉപജില്ല), സി.എച്ച്.എം.എച്ച്.എസ്.എസ്, എളയാവൂർ, കണ്ണൂർ (കണ്ണൂർ നോർത്ത് ഉപജില്ല), രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ, ചൊക്ലി (ചൊക്ലി ഉപജില്ല), ഗവ.വി.എച്ച്.എസ്.എസ്, കതിരൂർ (തലശ്ശേരി നോർത്ത് ഉപജില്ല) എന്നിവയാണ് എ ഗ്രേഡ് നേടിയ മറ്റു വിദ്യാലയങ്ങൾ.
ജി.ബി.എച്ച്.എസ്.എസ്, ചെറുകുന്ന് (മാടായി സബ് ജില്ല) ബി ഗ്രേഡും സീതി സാഹിബ് എച്ച്.എസ്.എസ്, തളിപ്പറമ്പ് (തളിപ്പറമ്പ് നോർത്ത്), കമ്പിൽ മാപ്പിള എച്ച്.എസ് (തളിപ്പറമ്പ് സൗത്ത്) എന്നിവ സി ഗ്രേഡും നേടി. മമ്പറം ഹയർ സെക്കൻഡറി വിദ്യാർഥികൾ അവതരിപ്പിച്ച നാടകമാണ് മികച്ച സംവിധാനത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
മികച്ച രചന കതിരൂർ ഗവ.വി.എച്ച്.എസ്.എസിന്റേതാണ്. കണ്ണൂർ ഡി.ഡി.ഇ വി.എ. ശശീന്ദ്ര വ്യാസ് ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. തലശ്ശേരി ഡി.ഇ.ഒ എ.പി. അംബിക, തലശ്ശേരി സൗത്ത് എ.ഇ.ഒ ഇ.വി. സുജാത, എം. ജയരാജൻ, കെ. രമേശൻ, ബഷീർ ചെറിയാണ്ടി, ഹരീഷ് കടവത്തൂർ, എം. സുനിൽകുമാർ, ജി. പ്രമോദ് കുമാർ എന്നിവർ പങ്കെടുത്തു
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്