Breaking News
കൊങ്കൺ തീവണ്ടികളുടെ സമയം ഇന്നുമുതൽ മാറും

വെസ്റ്റ്കോസ്റ്റ് വ്യാഴാഴ്ച പുറപ്പെടാൻ വൈകും
ചെന്നൈ: മംഗളൂരുവിൽനിന്ന് വ്യാഴാഴ്ച രാത്രി 11.45-ന് പുറപ്പെടേണ്ട വെസ്റ്റ്‌കോസ്റ്റ് എക്സ്‌പ്രസ് (22638) വെള്ളിയാഴ്ച പുലർച്ചെ 3.15-ന് മാത്രമേ സർവീസ് ആരംഭിക്കൂവെന്ന് ദക്ഷിണറെയിൽവേ അറിയിച്ചു. തലശ്ശേരിക്കും എടക്കാടിനും ഇടയിൽ പാലത്തിന്റെ പണിനടക്കുന്നതിനാലാണിത്.
നവംബർ 12-ന് രാത്രി 11.15-ന് എഗ്‌മോറിൽനിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്‌മോർ-മംഗളൂരു സെൻട്രൽ എക്സ്‌പ്രസ് (16159) കോഴിക്കോടിനും മംഗളൂരുവിനുമിടയിൽ ഓടില്ല. 13-ന് രാവിലെ 7.50-ന് പുറപ്പെടുന്ന കോയമ്പത്തൂർ-മംഗളൂരു എക്സ്‌പ്രസ് (16323) കോഴിക്കോട്ടുവരെ മാത്രമേ സർവീസ് നടത്തൂ.
കണ്ണൂർ: കൊങ്കൺപാത വഴിയുള്ള തീവണ്ടികളുടെ സമയം ചൊവ്വാഴ്ചമുതൽ മാറും. മംഗള, നേത്രാവതി അടക്കം 25-ലധികം വണ്ടികൾ പുതിയ സമയത്തിലായിരിക്കും. തീവണ്ടികളുടെ വേഗം കുറച്ചുള്ള മൺസൂൺസമയം ഒക്ടോബർ 31-ന് അവസാനിച്ചു.
എറണാകുളം-നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസ് (12617) ഉച്ചയ്ക്ക് 1.25-ന് പുറപ്പെടും. എറണാകുളത്തെ നിലവിലെ സമയം രാവിലെ 10.10-ആണ്. നിസാമുദ്ദീൻ-എറണാകുളം മംഗള (12618) ചൊവ്വാഴ്ചമുതൽ മംഗളുരൂവിൽ രാത്രി 10.30-ന് എത്തും. എറണാകുളത്തെ സമയം രാവിലെ 7.30.
തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്‌പ്രസ് (16346) രാവിലെ 9.15-ന് പുറപ്പെടും. എറണാകുളം ജങ്‌ഷൻ-ഉച്ചയ്ക്ക് 1.45. ഷൊർണൂർ- 4.20. കോഴിക്കോട്- 6.00. കണ്ണൂർ- 7.32. മംഗളൂരു ജങ്‌ൻ രാത്രി 10.40.
ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി (16345) 1.35 മണിക്കൂർ നേരത്തേ എത്തും. മംഗളൂരു ജങ്‌ഷനിൽ പുലർച്ചെ 4.15-ന് എത്തും. മംഗളൂരുവിൽനിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ (12620) ഉച്ചക്ക് 2.20-ന് പുറപ്പെടും. നിലവിൽ 12.40-നാണ് പുറപ്പെട്ടിരുന്നത്
ചെന്നൈ വണ്ടികളുടെ സമയത്തിലും മാറ്റം
ഈ മാസം ഓടിത്തുടങ്ങുന്ന വന്ദേ ഭാരതിന് (20607/20608) വേണ്ടി ആറ് ചെന്നൈ വണ്ടികളുടെ സമയം മാറ്റം വരുത്തും.
ആലപ്പുഴ-ചെന്നൈ (22640)- വൈകീട്ട് 4.05-ന് പകരം 3.40-ന് പുറപ്പെടും. എത്തുന്ന സമയത്തിൽ 20 മിനിറ്റ് വ്യത്യാസം ഉണ്ടാകും. രാവിലെ 5.30-ന് ചെന്നൈയിൽ എത്തും. മംഗളൂരു-ചെന്നൈ മെയിൽ (12602) ഉച്ചയ്ക്ക് 1.30-ന് പകരം 1.55-ന് മംഗളൂരുവിൽനിന്ന് പുറപ്പെടും. പുലർച്ചെ 6.10-ന് ചെന്നൈയിൽ എത്തും. എറണാകുളം-പട്‌ന (22643) വൈകീട്ട് 5.15-ന് പകരം 5.20-ന് പുറപ്പെടും. പട്‌നയിൽ എത്തുന്ന സമയത്തിൽ വ്യത്യാസമില്ല. ബെംഗളൂരു-ചെന്നൈ (22626), ബെംഗളൂരു-ചെന്നൈ വൃന്ദാവൻ എക്സ്പ്രസ് (12640), ചെന്നൈ-നിസാമുദ്ദീൻ (12433) എന്നിവയുടെ സമയവും മാറും.
ചില പ്രധാന വണ്ടികളുടെ സമയം (ഷൊർണൂർ)
(പുതിയത്) (പഴയത്)
* ലോകമാന്യ -തിരു. നേത്രാവതി (16345) 10.15 12.05
* തിരു-ലോകമാന്യ നേത്രാവതി (16346) 16.20 15.45
*എറണാകുളം-നിസാമുദ്ദീൻ മംഗള (12617) 15.20 12.30
* നിസാമുദ്ദീൻ-എറണാകുളം മംഗള (12618) 4.10 6.05
* ഓഖ-എറണാകുളം (16337) 20.55 00.05
* സമ്പർക്കക്രാന്തി (12217) 15.05 12.15
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്