Connect with us

Breaking News

മെഡിക്കൽ ഷോപ്പ് വഴിയും മയക്കുഗുളിക വിൽപന; ലഹരി വലയത്തിൽ കണ്ണൂർ

Published

on

Share our post

കണ്ണൂർ: മനോരോഗികൾക്കു മാനസിക സമ്മർദ്ദമൊഴിവാക്കാനായി ഡോക്ടർമാരുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രം ലഭിക്കുന്ന മരുന്നുകൾ കണ്ണൂർ കോർപറേഷൻ പരിധിയിലെ ചില മെഡിക്കൽ ഷോപ്പിൽ നിന്നും ക്രമാതീതമായി വിറ്റഴിക്കുന്നതായി കണ്ടെത്തൽ. ഇതേ തുടർന്ന് എക്‌സൈസ് നിരീക്ഷണം ഊർജ്ജിതമാക്കി.ഡ്രഗ്സ് ആൻഡ് കൺട്രോളർ വകുപ്പാണ് ഇതുസംബന്ധിച്ച വിവരം എക്‌സൈസിന് കൈമാറിയത്. ഇത്തരത്തിലുള്ള മരുന്നുകൾ വളരെ കുറച്ചു മാത്രമേ സ്റ്റോക്ക് ചെയ്യാനുള്ള അനുമതിയുള്ളൂ.

എന്നാൽ ഇതു മറികടന്നാണ് ലാഭക്കൊതി ലക്ഷ്യമാക്കി ഇത്തരം മയക്കുഗുളികകൾ മെഡിക്കൽ ഷോപ്പുടമകൾ സ്റ്റോക്ക് ചെയ്യുന്നത്. മെഡിക്കൽ ഷോപ്പുകളിൽ വിദ്യാർത്ഥികൾ കൂടുതലായെത്തി ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വാങ്ങിപ്പോകുന്നതായി നേരത്തെ നാട്ടുകാർ വിവരം നൽകിയിരുന്നു. രാത്രികാലങ്ങളിൽ ബൈക്കിലാണ് ദൂരദേശങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികളും യുവാക്കളുമെത്തുന്നത്.കണ്ണൂർ കോർപറേഷൻ പരിധിയിലെ പത്തുമെഡിക്കൽ ഷോപ്പുകൾ ഇപ്പോൾ എക്‌സൈസ് നിരീക്ഷണത്തിലാണ്. ഇവിടങ്ങളിലെ സ്റ്റോക്ക് ലിസ്റ്റുകൾ പരിശോധിച്ചുവരികയാണ്.

സാധാരണ പ്രതിമാസം വളരെ കുറിച്ചാളുകൾക്ക് മാത്രമേ മാനസിക സമ്മർദ്ദം ഒഴിവാക്കാനുള്ള മരുന്നുകളും കാൻസർ വേദനാസംഹാരികളും ആവശ്യമായി വരാറുള്ളൂ. ഡോക്ടറുടെ കുറിപ്പടി നിർബന്ധമായും കാണിച്ചാലെ ഇവ നൽകാവൂവെന്ന് നിർദ്ദേശവുമുണ്ട്. ഇത് അട്ടിമറിച്ചാണ് മെഡിക്കൽ ഷോപ്പുകൾ വഴിയുള്ള മയക്കുഗുളികകളുടെ വിതരണം.വരുന്നത് ബംഗളൂരിൽ നിന്നുംകണ്ണൂർ കോർപറേഷനിലെ കക്കാട് കേന്ദ്രീകരിച്ച് ഇത്തരം മയക്കുഗുളികകൾ ശേഖരിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്ന സംഘം പ്രവർത്തിക്കുന്നുണ്ട്.

ബംഗ്ലൂരിൽ നിന്നും മൊത്തമായാണ് ഇവർ മെഡിക്കൽ ഷോപ്പുകാരുടെ ലേബലിൽ മയക്കുഗുളികകൾ എത്തിക്കുന്നത്. ഇതിൽ ഒരു ഭാഗം മെഡിക്കൽ ഷോപ്പുടമകൾക്കും കൈമാറുകയാണ്. ഇതാണ് ആറിരട്ടിവിലയ്ക്കു മെഡിക്കൽ ഷോപ്പുകൾ വഴി വിറ്റഴിക്കുന്നതെന്നാണ് കണ്ടെത്തൽ. ചില മെഡിക്കൽ ഷോപ്പുകാർ കൊറിയർ വഴിയും ഇത്തരം മരുന്നുകൾ എത്തിക്കുന്നുണ്ട്.കലാലയ പരിസരങ്ങളിൽപൊടിപാറും വിൽപനകണ്ണൂർ കോർപറേഷൻ പരിധിയിലെ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ഒരു ടൗണിലെ മെഡിക്കൽ ഷോപ്പുകളിലെ മയക്കുഗുളികകളുടെ എണ്ണം അതിഭീമമാണ്.

അഞ്ചുവർഷം മുൻപ് ഒരു മെഡിക്കൽ ഷോപ്പ് തുടങ്ങിയ ഉടമ ഇപ്പോൾ രണ്ടുമെഡിക്കൽ ഷോപ്പുകൾ കൂടിതുടങ്ങാനുള്ള ഒരുക്കത്തിലാണ്. സാധാരണ ഗതിയിൽ ജീവനക്കാരെ വെച്ചു ഷോപ്പുനടത്തുന്നവർക്ക് ഇതിനു കഴിയുകയില്ലെന്നാണ് മെഡിക്കൽ രംഗത്തുള്ളവർ പറയുന്നത്. ഇത്തരം കടകളുടെ സ്‌റ്റോക്ക് ആൻഡ് സെയിൽ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് മാനസികരോഗികൾക്ക് നൽകുന്ന ചില മാരക മയക്കുഗുളികൾ ക്രമാതീതമായി വിറ്റഴിഞ്ഞതായി കണ്ടെത്തിയത്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!