Connect with us

Breaking News

പ്രതിരോധ ശേഷി കുറവ്; കുട്ടികളിലെ വൈറസ് രോഗം ജില്ലയിൽ കൂടുന്നു

Published

on

Share our post

കണ്ണൂർ: മൂക്കൊലിപ്പ്, ഇടവിട്ടുള്ള പനി, ചുമ തുടങ്ങി കുട്ടികൾക്കുണ്ടാകുന്ന വൈറസ് രോഗങ്ങൾ ജില്ലയിലും കൂടുന്നു. പ്ലേസ്കൂൾ മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങളിലാണ് പനി, ചുമ, ജലദോഷം എന്നിവ അടിക്കടിയുണ്ടാകുന്നത്. കുട്ടികൾ സ്കൂളുകളിൽ നിന്നു വീട്ടിലെത്തുമ്പോൾ മുതിർന്നവരിലേക്കും അസുഖം പടരുന്നുണ്ട്.

ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളിൽ പ്രതിരോധ ശേഷി വളരെ കുറവായതാണ് വൈറസ് രോഗങ്ങൾ പടരാനുള്ള കാരണം. കോവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷമായി കുട്ടികൾ വീട്ടിനുള്ളിലായിരുന്നതിനാൽ ഇത്തരം വൈറൽ രോഗങ്ങളുണ്ടാകുകയും അതിൽ നിന്നാർജിക്കുന്ന പ്രതിരോധ ശേഷി നേടുകയും ചെയ്തിട്ടില്ല.

പല വൈറസുകളിൽ നിന്നും കുട്ടികൾക്കു സംരക്ഷണം ലഭിക്കുന്നത് വൈറസ് സമ്പർക്കത്തിന്റെ ഭാഗമായി ശരീരത്തിൽ ആന്റിബോഡി രൂപപ്പെടുന്നതുവഴിയാണ്. ഇതു രണ്ടുവർഷമായി സംഭവിക്കാത്തതിനാൽ കുട്ടികളുടെ പ്രതിരോധ ശേഷി വളരെ കുറവാണ്.

വൈറൽ പനി, ലക്ഷണങ്ങൾ

മൂക്കൊലിപ്പ്, മൂക്കടപ്പ്, ചെറിയ പനി, വരണ്ട ചുമ എന്നിവ ലക്ഷണങ്ങളായുള്ള അപ്പർ റെസ്പിറേറ്ററി ഇൻഫക്‌ഷനാണ് ഇവയിൽ ഏറ്റവും കൂടുതലായി കാണുന്നത്. എന്നാൽ കഫക്കെട്ടാണ് (ലോവർ റെസ്പിറേറ്ററി ഇൻഫക്‌ഷൻ) കൂടുതൽ ശ്രദ്ധിക്കേണ്ടത്. മൂർച്ഛിച്ചാൽ ന്യുമോണിയയിലേക്കു പോകാം. അതിശക്തമായ പനി, ചുമ, ശ്വാസം എടുക്കുമ്പോൾ നെഞ്ചു താഴ്ന്നുപോകുക, ശ്വാസം മുട്ടൽ, ക്ഷീണം എന്നിവയാണു പ്രാരംഭ ലക്ഷണങ്ങൾ.

അണുബാധ തടയാം

കൊറോണക്കാലത്ത് എടുത്തതു പോലുള്ള മുൻകരുതലുകൾ സ്വീകരിച്ചാൽ തുടർച്ചയായുള്ള അണുബാധ വരാതെ സൂക്ഷിക്കാം. മാസ്ക്, സാനിറ്റൈസർ എന്നീ ശീലങ്ങൾ തുടരണം. പനി പൂർണമായി മാറുന്നതു വരെ സ്കൂളിൽ പോകാതിരിക്കുക. ഇത് കൂടുതൽ കുട്ടികളിലേക്ക് രോഗം പകരുന്നതു തടയും.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ചെറിയ പനി മാത്രമാണെങ്കിൽ പാരസെറ്റമോൾ ഒരു ഡോസ്, മൂക്കടപ്പിന് സലൈൻ വാട്ടർ തുടങ്ങിയവ കൊടുക്കാമെങ്കിലും സ്വയം ചികിത്സ നടത്താതിരിക്കുന്നതാണു നല്ലതെന്ന് ഡോക്ടർമാർ പറയുന്നു. പഴയ കുറിപ്പടി വച്ച് ആന്റിബയോട്ടിക് അടക്കമുള്ള മരുന്നുകൾ വാങ്ങുന്ന രീതി ശരിയല്ല. എവിടെയാണ് അണുബാധയെന്ന് കൃത്യമായി കണ്ടെത്തണം. ആവശ്യമില്ലാതെ മരുന്നുകൾ കൊടുക്കാനും പാടില്ല. വൈറൽ അണുബാധയായതിനാൽ മിക്ക കേസുകളിലും ആന്റിബയോട്ടിക്കുകൾ ആവശ്യമില്ല.

പ്രതിരോധ ശേഷി കൂട്ടുന്ന ഭക്ഷണങ്ങൾ കുട്ടികൾക്കു നൽകണം. ധാരാളം വൈറ്റമിനുകളടങ്ങിയ തൈര് കുട്ടികൾക്കു കൊടുക്കാം. തൈര് കഴിക്കുന്നതു നല്ല ബാക്ടീരിയകളെ വർധിപ്പിക്കും. ആന്റി ഓക്സിഡന്റുകളടങ്ങിയ ബദാം ദിവസവും കൊടുക്കാം. ഇരുമ്പും പ്രോട്ടീനും അടങ്ങിയ മുട്ടയും ഉൾപ്പെടുത്താം. പ്രോട്ടീനുകളും വൈറ്റമിനുകളും ധാതുക്കളുമടങ്ങിയ റാഗിയും നൽകാം.

മധുരക്കിഴങ്ങിൽ പൊട്ടാസ്യവും നാരുകളും ധാരാളമായുണ്ട്. കാരറ്റ്, ചീര പോലുള്ള പച്ചക്കറികൾ, കശുവണ്ടി, നിലക്കടല, വാൾനട്ട്, ഉണക്കമുന്തിരി, അത്തിപ്പഴം എന്നിവയും നൽകാം. ശർക്കരയും പ്രതിരോധ ശേഷി വർധിപ്പിക്കും. കിവി, പേരയ്ക്ക, ഓറഞ്ച്, നെല്ലിക്ക തുടങ്ങിയ പഴങ്ങളും നൽകാം. ഇവയിൽ അടങ്ങിയ വൈറ്റമിൻ സി രോഗപ്രതിരോധ ശേഷി കൂട്ടും.


Share our post

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!