Breaking News
സമയം കുറവ്, അമിത പഠനഭാരം; പ്ലസ് വൺ വിദ്യാർഥികൾ കുഴയുന്നു

ആലപ്പുഴ: ദേശീയ തലത്തിൽ സിലബസ് ലഘൂകരിച്ചിട്ടും ‘അമിത പഠനഭാരം’ ഹയർസെക്കൻഡറി വിദ്യാർഥികളെ ചുറ്റിക്കുന്നു. പ്രവേശന നടപടികൾ താമസിച്ചതിനാൽ ഒന്നാം വർഷ ക്ലാസുകൾ പൂർണതോതിൽ ആരംഭിച്ചത് ഒക്ടോബറിലാണ്. പരിമിത സമയത്തിനുള്ളിൽ സിലബസ് ഭാരം ചുമക്കേണ്ട അവസ്ഥയിലാണ് പ്ലസ് വൺ വിദ്യാർഥികൾ.
എൻ.സി.ഇ.ആർ.ടി വിവിധ വകുപ്പ് മേധാവികളുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ആറു മുതൽ 12 വരെ ക്ലാസുകളിലെ സിലബസ് ഈ അധ്യയന വർഷം വെട്ടിച്ചുരുക്കിയിട്ടുണ്ട്. എന്നാൽ, കേരളത്തിലെ ഹയർ സെക്കൻഡറി വിഭാഗത്തെ മാറ്റം ബാധിച്ചിട്ടില്ല. കേരള ഹയർ സെക്കൻഡറിയിലെ ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ബയോളജി, ധനതത്ത്വശാസ്ത്രം, പൊളിറ്റിക്കൽ സയൻസ്, ചരിത്രം, ഭൂമിശാസ്ത്രം എന്നിവ പിന്തുടരുന്നത് സി.ബി.എസ്.ഇ സിലബസും എൻ.സി.ഇ.ആർ.ടി പുസ്തകവുമാണ്.
ഈ അധ്യയന വർഷത്തെ ആദ്യ പാഠങ്ങൾ പലതും എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയിട്ടും കേരളത്തിൽ തുടരുന്നത് അധ്യാപകരെയും വിദ്യാർഥികളെയും വലക്കുകയാണ്.
എൻ.സി.ഇ.ആർ.ടി തീരുമാനമില്ലാതെ കേരളത്തിൽ മാത്രം സിലബസ് കുറക്കാൻ കഴിയുമായിരുന്നില്ല. നീറ്റ്, കീം ഉൾപ്പെടെ വിവിധ മത്സരപരീക്ഷകൾ സി.ബി.എസ്.ഇ സിലബസ് അടിസ്ഥാനമാക്കിയാണെന്നിരിക്കെ ദേശീയ മാറ്റങ്ങൾക്കനുസരിച്ചേ കേരളത്തിലും മാറാനാകൂ. എന്നാലിപ്പോൾ എൻ.സി.ഇ.ആർ.ടി വരുത്തിയ മാറ്റങ്ങൾ വിദ്യാഭ്യാസ വകുപ്പ് അറിഞ്ഞതായി ഭാവിക്കുന്നില്ലെന്നതാണ് കൗതുകകരം. കേരളത്തിൽ പ്ലസ്വണ്ണിലും പൊതു പരീക്ഷയുണ്ട്.
രണ്ട് വർഷത്തെയും മാർക്ക് രണ്ടാം വർഷ മാർക്ക് ലിസ്റ്റിൽ വരും. അതിനാൽ ഒന്നാം വർഷ സിലബസും പ്രധാനമാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഒന്നാം വർഷം പൊതുപരീക്ഷ ഇല്ലാത്തതിനാൽ പല വിഷയങ്ങളിലും ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങൾ എൻ.സി.ഇ.ആർ.ടി ഒന്നാം വർഷത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പല വിഷയങ്ങളിലായി ആവർത്തിക്കപ്പെടുന്നവ, താഴ്ന്ന ക്ലാസുകളിലോ ഉയർന്ന ക്ലാസുകളിലോ പഠിക്കാനുള്ളവ, ആനുകാലിക പ്രസക്തമല്ലാത്തവ, അധ്യാപകരുടെ ഇടപെടൽ ഇല്ലാതെ കുട്ടികൾക്ക് സ്വയം പഠിക്കാൻ കഴിയുന്നവ, കുട്ടികളുടെ നിലവാരം അനുസരിച്ച് കഠിനമായവ തുടങ്ങിയവയാണ് എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയത്.
സി.ബി.എസ്.ഇ 30 ശതമാനം സിലബസും പഠനഭാരവും ലഘൂകരിച്ച് വിദ്യാർഥികളുടെ വിജയശതമാനവും ശരാശരി മാർക്കും വർധിപ്പിക്കുമ്പോൾ, ഇതേ സിലബസ് പിന്തുടരുന്ന കേരളത്തിലെ ഹയർ സെക്കൻഡറിയിൽ മാത്രം സമാന്തര സി.ബി.എസ്.ഇ സ്കൂളുകളെ സഹായിക്കുന്ന സമീപനമാണ് സർക്കാർ കൈക്കൊള്ളുന്നതെന്ന് അധ്യാപക സംഘടനകൾ ആരോപിക്കുന്നു
കേരളത്തിൽ സിലബസ് ലഘൂകരണം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ എസ്.സി.ഇ.ആർ.ടിയും വിദ്യാഭ്യാസ വകുപ്പും മടിക്കുന്നത് സ്വാശ്രയ വിദ്യാഭ്യാസ ലോബികളുടെ സമ്മർദ ഫലമായാണെന്നും ആരോപണമുണ്ട്. കേരളത്തിലും ഉള്ളടക്ക ലഘൂകരണം സംബന്ധിച്ച തീരുമാനം വിദ്യാഭ്യാസ വകുപ്പ് ഉടൻ കൈക്കൊള്ളണമെന്ന് എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു.
Breaking News
കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.
Breaking News
വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Breaking News
സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന് പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന് പരിപാടിയില്‍ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്