Connect with us

Breaking News

കടുവ ഇപ്പോൾ വിശ്രമത്തിൽ, ഇനി ഏതുവഴി പുറത്തിറങ്ങിയാലും ‘ക്യാമറ പിടിക്കും’: കാടടച്ച് പടയൊരുക്കം

Published

on

Share our post

ബത്തേരി: മൂന്നു വന്യജീവികളെ ആക്രമിച്ച് ഒന്നിനെ പാതി ഭക്ഷിച്ച ചീരാൽ കടുവ ഇന്നലെ നാട്ടിലെത്തിയില്ല. കടുവ ഉണ്ടെന്നു കരുതുന്ന വനമേഖലയെ ക്യാമറക്കണ്ണുകൾ കൊണ്ട് പൂട്ടാൻ വനംവകുപ്പ് നടപടികൾ ആരംഭിച്ചു. നാട്ടിലിറങ്ങി കന്നുകാലികളെ പിടികൂടുന്ന കടുവ തീറ്റയെടുത്ത ശേഷം, സ്ഥിരമായി വിശ്രമിക്കുന്നതെന്നു കരുതുന്ന വനാന്തര മേഖലയിലാണ് കടുവ ഏതു വഴി പുറത്തേക്കിറങ്ങിയാലും കണ്ടെത്താമെന്ന വിധത്തിൽ ക്യാമറകൾ സ്ഥാപിക്കുന്നത്. ഫ്ലാഷ് ക്യാമറകളും ലൈവ് ക്യാമറകളും ദൗത്യത്തിനായി എത്തിക്കുന്നുണ്ട്. പഴൂർ ഫോറസ്റ്റ് സ്റ്റേഷൻ സമീപമുള്ള വനത്തിലെ പൊന്തക്കാട്ടിലേക്കാണ് കടുവ പകൽവിശ്രമത്തിനായി പോകുന്നതെന്നാണ് കരുതുന്നത്.
ഇവിടെ സ്ഥാപിക്കുന്ന ക്യാമറകളിൽ കടുവ പതിഞ്ഞാൽ മയക്കുവെടി അടക്കമുള്ള ദൗത്യം എളുപ്പമാകും. കടുവ ഉണ്ടെന്ന കരുതുന്ന കാടിനു ചുറ്റും 30 ക്യാമറകളാണ് ഇതുവരെ സ്ഥാപിച്ചത്, വേണ്ടി വന്നാൽ ഇനിയും സ്ഥാപിക്കും. ഒരു കൂടും പ്രദേശത്ത് സ്ഥാപിച്ചു. 2 കൂടുകൾ കൂടി മുതലമലയിൽ നിന്ന് എത്തിക്കും. ഇതോടെ കടുവയെ കെണിയിലാക്കാൻ സ്ഥാപിക്കുന്ന കൂടുകളുടെ എണ്ണം ആറാകും. ഡ്രോപ് നെറ്റ് ദൗത്യത്തിനുള്ള വലയും ഏറുമാടവും തയാറായിക്കഴിഞ്ഞു. മരത്തിനു മുകളിൽ വലയും മാടവും സ്ഥാപിച്ച് ദൗത്യത്തിനൊരുങ്ങും. കുങ്കിയാനകളായ വിക്രമും ഭരതും സ്ഥലത്തെത്തി ആർആർടി സംഘത്തോടൊപ്പം കടുവയെ തിരയുന്നുണ്ട്.

സ്ഥലത്ത് ക്യാംപ് ചെയ്ത് ഉന്നത സംഘം
ബത്തേരി∙ ചീരാൽ കടുവ വിഷയത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അടക്കമുള്ള ഉന്നതതല സംഘം സ്ഥലത്ത് ക്യാംപ് ചെയ്തു പ്രവർത്തനങ്ങൾ വിലയിരുത്തി തുടങ്ങി. തമിഴ്നാട് ആർആർടി സംഘത്തിന്റെ സേവനവും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്ലാനിങ് ആൻഡ് ഡവലപ്മെന്റ് ഡോ. ജയപ്രസാദ്, പാലക്കാട് സിസിഎഫ് മുഹമ്മദ് സബാബ്, നോഡൽ ഓഫിസർ ഉത്തരമേഖലാ സിസിഎഫ് ദീപ, വിജിലൻസ് വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എസ്. നരേന്ദ്രബാബു, വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ അബ്ദുൽ അസീസ്, ഡിഎഫ്ഒമാരായ എ. ഷജ്ന, ഡി. ഹരിലാൽ, മാർട്ടിൻ ലോവൽ, എസിഎഫുമാരായ വി. രാജൻ, ജോസ് മാത്യു,അസിസ്റ്റന്റ് വൈല്ഡ‍് ലൈഫ് വാർഡൻമാർ എന്നിവർ ഇന്നലെ പ്രത്യേക യോഗം ചേർന്നു.

വനം മന്ത്രി വയനാട്ടിലെത്തും, നഷ്ടപരിഹാരം ഒരു ലക്ഷമാക്കും

ബത്തേരി∙ മുഖ്യമന്ത്രിയെയും വനം മന്ത്രിയെയും ചീരാൽ ജനകീയ സമിതി നേതാക്കളും പ്രവർത്തകരും ചേർന്ന് ഇന്നലെ തിരുവനന്തപുരത്ത് കണ്ടു. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിസഭ വിഷയം ചർച്ച ചെയ്തെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി, വനം മന്ത്രി എന്നിവരുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ,വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ പശുവിന് 1 ലക്ഷം രൂപയും കിടാവിന് 60000 രൂപയും നഷ്ടപരിഹാരം നൽകുമെന്ന‌ു സർക്കാർ ഉത്തരവിറക്കും. നിലവിൽ അപേക്ഷ നൽകിയവർക്ക് നഷ്ടപരിഹാരം നൽകി. 30 ലൈവ് ക്യാമറകൾ സ്ഥാപിക്കും. വനം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും വയനാട്ടിലെത്തും.കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കും.

കടുവാ ദൗത്യത്തിനായി ഒരു പിസിസിഎഫിനെയും 2 സിസിഎഫിനെയും പ്രത്യേകമായി ജില്ലയിലേക്ക് അയയ്ക്കും.കടുവയെ പിടികൂടുന്നതിനു മറ്റു ജില്ലകളിൽ നിന്നുള്ള ആർആർടി സംഘാംഗങ്ങളെയും ജില്ലയിലെത്തിക്കും. വേണ്ടി വന്നാൽ രാത്രിയും മയക്കുവെടി വയ്ക്കുന്നത് സംബന്ധിച്ച് ആലോചിക്കും. ആശ്വാസ തീരുമാനങ്ങൾ ഉണ്ടായതോടെ പഴൂരിൽ നടത്തി വന്ന രാപകൽ സമരം സമരസമിതി അവസാനിപ്പിച്ചു. മുഖ്യമന്ത്രിയെ കണ്ട നിവേദക സംഘത്തിൽ ഐ. സി. ബാലകൃഷ്ണൻ എംഎൽഎ, നഗരസഭാ അധ്യക്ഷൻ ടി.കെ. രമേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീല പുഞ്ചവയൽ, കെ.ഇ. വിനയൻ, മേഴ്സി സാബു, ചീരാൽ ജനകീയ സമര സമിതി ചെയർമാൻ കെ. ആർ. സാജൻ, കൺവീനർ എം.എ. സുരേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

രാപകൽ സമരത്തിന് ഐക്യദാർ​ഢ്യവുമായി ബിഷപ്പുമാർ

ബത്തേരി∙ കടുവാ പ്രശ്നത്തിൽ ബുദ്ധിമുട്ടുന്ന ചീരാൽ നിവാസികൾക്ക് ഐക്യദാർഢ്യവുമായി മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസും യാക്കോബായ സഭ മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസും ഇന്നലെ രാപകൽ സമരപ്പന്തലിലെത്തി.സമരസമിതി നേതാക്കളുമായി ബിഷപ്പ‌ുമാർ ആശയ വിനിമയം നടത്തുകയും കർഷകർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.


Share our post

Breaking News

ഭാര്യയുമായി ബന്ധമെന്ന് സംശയം:യു.പി സ്വദേശിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം

Published

on

Share our post

വയനാട്: തന്റെ ഭാര്യയുമായി ബന്ധമെന്ന സംശയത്താൽ വെള്ളമുണ്ടയിൽ യു.പി സ്വദേശിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം. മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. പ്രതി യു.പി സ്വദേശി മുഹമ്മദ് ആരിഫ് (38)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ബാഗിലാക്കി എറിയുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോ തൊഴിലാളികളാണ് പൊലീസിനെ വിവരമറിയിച്ചത്.ഭാര്യയുമായി മുഖീബിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊല നടത്തിയത് എന്നാണ് പോലീസ് പറയുന്നത് . മൃതദേഹം കഷ്ണങ്ങളാക്കി രണ്ട് ബാഗുകളിലാക്കി എറിയാനായിരുന്നു ശ്രമം. ഇത് കണ്ട ഓട്ടോ തൊഴിലാളികൾക്ക് സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ബാഗുകളിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്,കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


Share our post
Continue Reading

Breaking News

ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ഫെബ്രുവരി 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളിയൂണിയനുകള്‍. ഈ പ്രഖ്യാപനം ഉണ്ടായത് സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ്. കടല്‍ മണല്‍ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ഹര്‍ത്താലിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായിമുന്നോട്ട് പോവാനാണ് തീരുമാനം.

ഇന്ത്യയിലേയും കേരളത്തിലേയും മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന രീതിയില്‍ കടല്‍ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ മുട്ടിക്കും. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യവിതരണക്കാരും മാര്‍ക്കറ്റുകളും ഹര്‍ത്താലുമായി സഹകരിക്കുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.


Share our post
Continue Reading

Breaking News

കൊട്ടിയൂരിൽ കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു

Published

on

Share our post

കൊട്ടിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു. ചപ്പമല സ്വദേശി താന്നിയില്‍ സെബാസ്റ്റിയന്‍ (ജെയിംസ്/61) ആണ് മരിച്ചത്. നെല്ലിയോടിയിലെ ഒരു പറമ്പില്‍ കുരുമുളക് പറിക്കുകയായിരുന്ന സെബാസ്റ്റിയനെ വെളളിയാഴ്ച ഉച്ചയോടെ മരത്തില്‍ നിന്നും വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റും പോസ്റ്റമോര്‍ട്ടവും ശനിയാഴ്ച നടക്കും. ഭാര്യ: തെയ്യാമ്മ. മക്കള്‍: ജിസ്‌ന, ജില്‍മി, ജിസ്മി. മരുമക്കള്‍: സനല്‍, ഹാന്‍സ്, ഷിതിന്‍. സംസ്‌ക്കാരം ഞായറാഴ്ച രണ്ടിന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പളളി സെമിത്തേരിയില്‍.


Share our post
Continue Reading

Trending

error: Content is protected !!