Breaking News
ഇലന്തൂരിലെ ബാങ്ക് ജീവനക്കാരിയുടെ മരണത്തില്‍ ദുരൂഹതയെന്ന് മകള്‍;മൃതദേഹത്തില്‍ ബീജം കണ്ടെത്തിയിരുന്നു
പത്തനംതിട്ട: ബാങ്ക് ജീവനക്കാരിയായിരുന്ന സ്ത്രീയുടെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് മകള്‍. ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ, ഇലന്തൂര്‍ സ്വദേശിനിയുടെ രഹസ്യ ഭാഗത്ത് പുരുഷ ബീജം കണ്ടെത്തിയരുന്നു. അന്വേഷണങ്ങള്‍ ഈ വഴിക്ക് നീങ്ങിയില്ലെന്നും ആക്ഷേപമുണ്ട്. രണ്ട് മക്കളുണ്ടായിരുന്ന ഇവര്‍ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു.
2005 ജൂണ്‍ എട്ടിനാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പ് മുറിയോട് ചേര്‍ന്ന് മറ്റൊരു മുറിയില്‍ തറയില്‍ തുണി വിരിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അടുക്കളയില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന വാതില്‍ ചാരിയ നിലയിലായിരുന്നുവെന്ന് മറ്റൊരു മുറിയില്‍ കഴിയുകയായിരുന്ന മൂത്ത മകള്‍ പറഞ്ഞു, ഫ്യൂരിഡാന്റെ അംശം ഉള്ളിലുണ്ടായിരുന്നു.
ഇത് കലക്കാനുപയോഗിച്ചെന്ന് കരുതുന്ന പാത്രം കുളിമുറിയില്‍ കഴുകി വെച്ചിരുന്നു. ഫ്യൂരിഡാന്റെ അവശിഷ്ടം മുറ്റത്ത് മറ്റൊരു കവറില്‍ നിന്ന് ലഭിച്ചു. സാഹചര്യങ്ങള്‍ അസ്വാഭാവികതയിലേക്കാണ് വിരല്‍ചൂണ്ടിയത്. അമ്മ മരിച്ച് കിടന്ന സ്ഥലം ഒരിക്കലും കിടക്കാനായി ഉപയോഗിച്ചിരുന്ന സ്ഥലമല്ലെന്നും വേസ്റ്റ് വയ്ക്കാനായി ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നുവെന്നും മൂത്ത മകള്‍ പറയുന്നു.
ആദ്യം തന്നെ ദുരൂഹത തോന്നിയിരുന്നു. പുറത്തേക്കുള്ള വാതില്‍ തുറന്ന് കിടക്കുകയായിരുന്നുവെന്ന് താന്‍ പറഞ്ഞെങ്കിലും മാതൃസഹോദരന്‍ പറഞ്ഞത് അത് അടഞ്ഞ് കിടക്കുകയായിരുന്നുവെന്നാണ്. പോലീസിന് നല്‍കിയ പരാതിയില്‍ അവര്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴും വാതില്‍ അടഞ്ഞ് കിടക്കുകയായിരുന്നവെന്നാണ് മാതൃസഹോദരന്‍ ആവര്‍ത്തിച്ചത്.
അമ്മയുടെ സഹോദരന്‍ ഈ കേസുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ മെനയുന്നുണ്ടെന്നും മൂത്ത മകള്‍ ആരോപിച്ചു. താന്‍ തെറ്റ് ചെയ്തപോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും മൂത്ത മകള്‍ കൂട്ടിച്ചേര്‍ത്തു.ആദ്യം പോലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്.
ഈ അടുത്ത് പുനരന്വേഷണം പൂര്‍ത്തിയാക്കിയ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലെ കണ്ടെത്തലും ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്തുവെന്നാണ്. എന്നാല്‍ ശരീരത്തില്‍ പുരുഷ ബീജം കണ്ടെത്തിയ സാഹചര്യത്തെ കുറിച്ച് വേണ്ടത്ര അന്വേഷണം നടന്നിട്ടില്ലെന്നാണ് ബന്ധുക്കളുടെ പരാതി. കൊലപ്പെടുത്തിയ ശേഷം വായില്‍ വിഷം ഒഴിച്ചതാകാനുള്ള സാധ്യതയാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.
സഹോദരിയുടെ മരണത്തില്‍ തന്നെ സംശയിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്ന് മരിച്ച സ്ത്രീയുടെ സഹോദരന്‍ പ്രതികരിച്ചു. കുടുംബാംഗങ്ങളില്‍ ചിലരുടെ പങ്ക് സംശയിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ മറ്റ് ദുരൂഹതകളില്ലെന്നും മരണം വിഷം ഉള്ളില്‍ചെന്ന് സംഭവിച്ചതാണെന്നും പുനരന്വേഷണത്തിന് നേതൃത്വം ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു പ്രതികരിച്ചു.
Breaking News
കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
Breaking News
സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്