Connect with us

Breaking News

കെ–റെയിൽ നിർമിക്കും, 27 റെയിൽ മേൽപ്പാലം

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ 27 റെയിൽവേ മേൽപ്പാലം കെ–-റെയിൽ നിർമിക്കും. സംസ്ഥാന സർക്കാരും റെയിൽവേ ബോർഡുമായുള്ള ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലാണ്‌ റെയിൽ ക്രോസുകളിലെ മേൽപ്പാലങ്ങളുടെ നിർമാണച്ചുമതല കേരള റെയിൽ ഡെവലപ്‌മെന്റ്‌ കോർപറേഷൻ (കെ–-റെയിൽ) ഏറ്റെടുത്തത്‌. 11 ഇടത്ത്‌ സാമൂഹ്യാഘാത പഠനം പൂർത്തിയായി. രണ്ടിടത്ത്‌ ടെൻഡർ നടപടികളിലേക്ക്‌ കടന്നു.

പള്ളി ഗേറ്റ് (പുതുക്കാട്– -ഇരിഞ്ഞാലക്കുട ലൈൻ)-, തൃപ്പാകുടം (അമ്പലപ്പുഴ– -ഹരിപ്പാട്), -പട്ടിക്കാട് (അങ്ങാടിപ്പുറം– – വാണിയമ്പലം), നിലമ്പൂർ യാർഡ്, -കാക്കനാട് (ചേപ്പാട്–-കായംകുളം ), ചെറുകര (ഷൊർണൂർ–-അങ്ങാടിപ്പുറം), -ചിറമംഗലം (താനൂർ–-പരപ്പനങ്ങാടി), -സൗത്ത് തൃക്കരിപ്പൂർ (പയ്യന്നൂർ–- തൃക്കരിപ്പൂർ), ഉപ്പള (ഉപ്പള–- മഞ്ചേശ്വരം), മങ്കര (പറളി–-മങ്കര), ആറ്റൂർ (മുളങ്കുന്നത്തുകാവ്–-പൂങ്കുന്നം), ഒല്ലൂർ (ഒല്ലൂർ– -പുതുക്കാട്), കോതനല്ലൂർ (കുറുപ്പംതറ– -ഏറ്റുമാനൂർ), ഇടക്കുളങ്ങര (കരുനാഗപ്പള്ളി– -ശാസ്താംകോട്ട), ആഴൂർ (കടയ്‌ക്കാവൂർ– -മുരുക്കുംപുഴ), -പോളയത്തോട് (കൊല്ലം–- മയ്യനാട്), ഒളവര (പയ്യന്നൂർ–- തൃക്കരിപ്പൂർ), താമരക്കുളം (കായംകുളം–- ഓച്ചിറ), കണ്ണപൂരം (പാപ്പിനിശ്ശേരി–-കണ്ണപുരം), ചെറുകുന്ന് (കണ്ണപുരം–-പയങ്ങാടി), ചേലക്കര (ഷൊർണൂർ–- വള്ളത്തോൾ നഗർ), വെള്ളയിൽ (കോഴിക്കോട്–-കണ്ണൂർ), മാക്കൂട്ടം (മാഹി–-തലശേരി), മുഴുപ്പിലങ്ങാട് ബീച്ച് (തലശേരി–-എടക്കാട്ട്), കണ്ണൂർ സൗത്ത് (എടക്കാട്ട്–-കണ്ണൂർ), പന്നൻപാറ (കണ്ണൂർ–-വളപട്ടണം), ഏഴിമല (പയങ്ങാടി–- പയ്യന്നൂർ) എന്നീ ഗേറ്റുകൾക്ക്‌ പകരമാണ്‌ മേൽപ്പാലം വരുന്നത്‌.

പള്ളിഗേറ്റിലും നിലമ്പൂർ യാർഡിലും ടെൻഡർ നടപടികൾ പൂർത്തിയാകുന്നു. കാക്കനാട്, താമരക്കുളം, ഇടക്കുളങ്ങര, പോളയത്തോട്, മങ്കര, ഉപ്പള, സൗത്ത് തൃക്കരിപ്പൂർ, വെള്ളയിൽ, ഏഴിമല എന്നിവിടങ്ങളിലെ സാമൂഹ്യാഘാത പഠനവും പൂർത്തിയായി. ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിലേക്ക്‌ കടന്നു.

നിർമാണച്ചെലവ് റെയിൽവേയും സംസ്ഥാന സർക്കാരും തുല്യമായാണ്‌ വഹിക്കുന്നത്. റെയിൽവേ മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമായ കെ––റെയിൽ സിൽവർ ലൈൻ പദ്ധതിക്കുപുറമെ നടപ്പാക്കുന്ന പ്രധാന വികസന പദ്ധതിയാണ് റെയിൽവേ മേൽപ്പാലങ്ങൾ. റെയിൽവേയുടെ ഭാഗവും അപ്രോച്ച് റോഡുകളും നിർമിക്കുന്നത് കെ––റെയിൽ തന്നെയായിരിക്കും.


Share our post

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

Trending

error: Content is protected !!