Connect with us

Breaking News

കുരുമുളകിന് മഞ്ഞളിപ്പ്; പ്രതീക്ഷ നശിച്ച് കർഷകർ

Published

on

Share our post

പനമരം: കർഷകന്റെ പ്രതീക്ഷകൾ തകർത്ത് കുരുമുളകിന് മഞ്ഞളിപ്പ് രോഗം വ്യാപകമാകുന്നു. വില സ്ഥിരതയില്ലാത്തതിനൊപ്പം കുരുമുളക് കൃഷിയിടങ്ങളിൽ മഞ്ഞളിപ്പ് രോഗം ( സാവധാന വാട്ടം) പടരുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കാലവർഷം കഴിഞ്ഞു വെയിൽ തെളിഞ്ഞതോടെ ഒരു ചെടിയിൽ നിന്ന് മറ്റൊന്നിലേക്ക് അതിവേഗമാണ് രോഗം പടരുന്നത്. പ്രായമായ കുരുമുളകു ചെടിക്കു പുറമേ പുതുതായി പ്ലാന്റ് ചെയ്ത തോട്ടങ്ങളിലും പുനരുദ്ധാരണം നടത്തി രണ്ടും മൂന്നും വർഷമായ കൃഷിയിടങ്ങളും മഞ്ഞളിപ്പ് രോഗത്തിന്റെ പിടിയിലാണ്. ഇലകൾ മഞ്ഞ നിറത്തിലായി ദിവസങ്ങൾക്കുള്ളിൽ ഇലയും കുരുമുളക് തിരിയും പൊഴിയുന്നതാണ് ആദ്യ ലക്ഷണം.

പിന്നീട് തണ്ടിന്റെ അഗ്രഭാഗം വാടി കണ്ണിത്തല മുറിഞ്ഞ് കുരുമുളക് ചെടി തന്നെ ഉണങ്ങി നശിക്കും. പനമരം പഞ്ചായത്തിലെ ചില പ്രദേശങ്ങളിലാണ് മഞ്ഞളിപ്പ് രോഗം ബാധിച്ച കുരുമുളക് തോട്ടങ്ങൾ ഏറെയുള്ളത്. വർഷാവർഷം പുതിയ കുരുമുളക് ചെടികൾ വച്ചുപിടിപ്പിക്കുന്നുണ്ടെങ്കിലും വിളവെടുപ്പിന് മുൻപ് രോഗം ബാധിച്ചും വന്യമൃഗശല്യവും മൂലം കൃഷി നശിക്കുന്നതിനാൽ 2 പതിറ്റാണ്ടായി കുരുമുളകിന്റെ ഉൽപാദനം ജില്ലയിൽ കുറയുകയാണ്.

രോഗബാധയ്ക്കു പുറമേ വിളയുടെ വിലയിടിവും കർഷകരുടെ നട്ടെല്ലൊടിക്കുന്നു. ഇടയ്ക്കു കുരുമുളകിനു വിലയുയരുകയും റബർ ഷീറ്റിന് വില കുറയുകയും ചെയ്തതോടെ കർഷകർ റബർ മരത്തിന്റെ അടിക്കമ്പുകൾ മുറിച്ച് കുരുമുളക് ചെടികൾ കൃഷിയിറക്കിയിരുന്നു. എന്നാൽ മഞ്ഞളിപ്പ് രോഗം ബാധിച്ച് കുരുമുളക് ചെടി നശിച്ചു തുടങ്ങിയതോടെ റബർ വീണ്ടും ടാപ്പ് ചെയ്യാൻ തുടങ്ങി. കുരുമുളകിനെ ബാധിക്കുന്ന രോഗങ്ങളെ പൂർണമായും നിയന്ത്രിക്കുന്നതിനുള്ള മരുന്നുകൾ കണ്ടുപിടിച്ചില്ലെങ്കിൽ ഭാവിയിൽ കുരുമുളക് ചെടി കൃഷിയിടങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുമെന്നാണ് കർഷകർ പറയുന്നത്

‌മഞ്ഞളിപ്പ് രോഗം

കുമിളുകൾ, നീമാവിരകൾ, മീലിമൂട്ടകൾ എന്നിവ കാരണമാണ് ഈ രോഗം ഉണ്ടാകുന്നത്. നീമ വിരകളുടെ ആക്രമണമാണ് പ്രധാന കാരണം. ഇവ വേരുകൾ തുരന്ന് അവയിൽ മുഴകൾ ഉണ്ടാക്കുന്നു. ക്ഷതമേറ്റ വേരുകൾക്ക് പിന്നീട് കുമിൾ ബാധയേറ്റ് ചീയലുണ്ടാകുന്നു. മഴക്കാലത്തിന്റെ അവസാനത്തിൽ മഞ്ഞളിപ്പായി തുടങ്ങി അടുത്ത മഴക്കാലത്ത് രോഗം രൂക്ഷമാകുന്നു. നീർവാർച്ചക്കുറവ് ഈ രോഗത്തിന്റെ ഒരു പ്രധാന കാരണമാണ്.

നിയന്ത്രണ മാർഗങ്ങൾ

രോഗത്തിന്റെ തീവ്രത കൂടുതലാണെങ്കിൽ ചെടികൾ പിഴുതുമാറ്റി തീയിട്ട് നശിപ്പിക്കുക. കമ്യുണിസ്റ്റ് പച്ച, ജമന്തി, ശീമക്കൊന്ന എന്നിവ ചുവട്ടിൽ ചേർക്കുക, വള്ളിയൊന്നിനു 3 കിലോ വേപ്പിൻ പിണ്ണാക്ക് ഇട്ടുകൊടുക്കുക, മിത്രബാക്ടീരിയായ പോച്ചോണിയ ക്ലാമിഡോസ്പോറിയ പെസിലോമൈസെസ് ലിലാസിനസ് നൽകുക. ട്രൈക്കോഡെർമ ചേർത്ത ചാണകം, വേപ്പിൻപിണ്ണാക്ക് എന്നിവ ഇട്ടുകൊടുക്കുക.


Share our post

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Breaking News

രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Published

on

Share our post

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.


Share our post
Continue Reading

Trending

error: Content is protected !!