Connect with us

Breaking News

ഓണാഘോഷം സമാധാനപൂർണമാകാൻ സഹകരിക്കണം: ജില്ലാ കലക്ടർ

Published

on

Share our post

കണ്ണൂർ: ഓണാഘോഷം ആഹ്ലാദകരവും സമാധാനപൂർണവുമാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രത്യേക ശ്രദ്ധ നൽകണമെന്ന് ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ അഭ്യർഥിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് കലക്ടർ ഈ അഭ്യർഥന നടത്തിയത്. കൊവിഡ് കാലത്തിനുശേഷമുള്ള ഓണമെന്ന നിലയിൽ വലിയ ആവേശത്തോടെയുള്ള ആഘോഷങ്ങളാണ് ജില്ലയിലെങ്ങും നടക്കുന്നത്. അതിനാൽ ഓണാഘോഷത്തിനിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകതിരിക്കാനുള്ള കരുതലും രാഷ്ട്രീയ പാർട്ടികൾ കാണിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പ്രാദേശിക യോഗങ്ങൾ ചേരും. നഗരങ്ങളിൽ ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും പൊലീസിന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്. ഓണത്തോടനുബന്ധിച്ചുള്ള ഗതാഗത തടസ്സം ഒഴിവാക്കാൻ ആവശ്യമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തും.

ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിൽപ്പനയും തടയാൻ പൊലീസ്, എക്‌സൈസ് വകുപ്പുകൾക്ക് രാഷ്ട്രീയ പാർട്ടികളുടെയും ജനങ്ങളുടെയും പൂർണ പിന്തുണ ആവശ്യമാണെന്ന് കലക്ടർ പറഞ്ഞു. ഇക്കാര്യത്തിൽ സർവ്വ പിന്തുണയും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉറപ്പ് നൽകി.

സ്‌കൂളിലെയും കോളേജുകളിലെയും ലഹരി ഉപയോഗം തടയാൻ വിദ്യാർഥി സംഘനകളുടെ യോഗം ചേരും. ലഹരി ഉപയോഗം തുടക്കത്തിൽ കണ്ടെത്തിയാൽ അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനാകും. അതിനായി മാതാപിതാക്കളും സുഹൃത്തുക്കളും ഉൾപ്പടെ മുൻകൈ എടുക്കണമെന്നും കലക്ടർ പറഞ്ഞു. പരിശോധന ശക്തമാക്കുമ്പോൾ മയക്കുമരുന്ന് സംഘങ്ങൾ പുതിയ രീതികൾ സ്വീകരിക്കുകയാണെന്നും ഇതിനെ ചെറുക്കാൻ ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങൾ വഴി നടക്കുന്ന വിവിധ വ്യാജപ്രചാരണങ്ങൾ നേതാക്കൾ പ്രാദേശികമായി ഇടപെട്ട് തടയണമെന്നും അദ്ദേഹം പറഞ്ഞു.

കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി പുരുഷോത്തമൻ (സി.പി.എം), അഡ്വ. റഷീദ് കവ്വായി (കോൺഗ്രസ്), വെള്ളോറ രാജൻ (സി.പി.ഐ), അഡ്വ. കെ.എ. ലത്തീഫ് (മുസ്ലിം ലീഗ്), ബിനിൽ കണ്ണൂർ (ബി.ജെ.പി), പി. പ്രജുൽ ( സി.എം.പി), ഡോ. ജോസഫ് തോമസ് (കേരള കോൺഗ്രസ്-എം), മഹമ്മൂദ് പറക്കാട്ട്, അബ്ദുൾ റഹ്മാൻ, ഹമീദ് ചെങ്ങളായി (ഐ.എൻ.എൽ), ജോൺസൺ പി. തോമസ് ( ആർ.എസ്.പി), എം. ഉണ്ണികൃഷ്ണൻ( കോൺഗ്രസ്-എസ്), സി. മുഹമ്മദ് ഇംതിയാസ് ( വെൽഫെയർ പാട്ടി), സി. ബഷീർ( എസ്.ഡി.പി.ഐ), എ.ഡി.എം കെ.കെ. ദിവാകരൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ. വിനോദ് കുമാർ, കണ്ണൂർ എക്‌സൈസ് സി.ഐ. ഉനൈസ് അഹമ്മദ് എന്നിവർ പങ്കെടുത്തു.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!