Breaking News
ഓണാഘോഷം സമാധാനപൂർണമാകാൻ സഹകരിക്കണം: ജില്ലാ കലക്ടർ
കണ്ണൂർ: ഓണാഘോഷം ആഹ്ലാദകരവും സമാധാനപൂർണവുമാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രത്യേക ശ്രദ്ധ നൽകണമെന്ന് ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ അഭ്യർഥിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് കലക്ടർ ഈ അഭ്യർഥന നടത്തിയത്. കൊവിഡ് കാലത്തിനുശേഷമുള്ള ഓണമെന്ന നിലയിൽ വലിയ ആവേശത്തോടെയുള്ള ആഘോഷങ്ങളാണ് ജില്ലയിലെങ്ങും നടക്കുന്നത്. അതിനാൽ ഓണാഘോഷത്തിനിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകതിരിക്കാനുള്ള കരുതലും രാഷ്ട്രീയ പാർട്ടികൾ കാണിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പ്രാദേശിക യോഗങ്ങൾ ചേരും. നഗരങ്ങളിൽ ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും പൊലീസിന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്. ഓണത്തോടനുബന്ധിച്ചുള്ള ഗതാഗത തടസ്സം ഒഴിവാക്കാൻ ആവശ്യമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തും.
ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിൽപ്പനയും തടയാൻ പൊലീസ്, എക്‌സൈസ് വകുപ്പുകൾക്ക് രാഷ്ട്രീയ പാർട്ടികളുടെയും ജനങ്ങളുടെയും പൂർണ പിന്തുണ ആവശ്യമാണെന്ന് കലക്ടർ പറഞ്ഞു. ഇക്കാര്യത്തിൽ സർവ്വ പിന്തുണയും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉറപ്പ് നൽകി.
സ്‌കൂളിലെയും കോളേജുകളിലെയും ലഹരി ഉപയോഗം തടയാൻ വിദ്യാർഥി സംഘനകളുടെ യോഗം ചേരും. ലഹരി ഉപയോഗം തുടക്കത്തിൽ കണ്ടെത്തിയാൽ അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനാകും. അതിനായി മാതാപിതാക്കളും സുഹൃത്തുക്കളും ഉൾപ്പടെ മുൻകൈ എടുക്കണമെന്നും കലക്ടർ പറഞ്ഞു. പരിശോധന ശക്തമാക്കുമ്പോൾ മയക്കുമരുന്ന് സംഘങ്ങൾ പുതിയ രീതികൾ സ്വീകരിക്കുകയാണെന്നും ഇതിനെ ചെറുക്കാൻ ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങൾ വഴി നടക്കുന്ന വിവിധ വ്യാജപ്രചാരണങ്ങൾ നേതാക്കൾ പ്രാദേശികമായി ഇടപെട്ട് തടയണമെന്നും അദ്ദേഹം പറഞ്ഞു.
കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി പുരുഷോത്തമൻ (സി.പി.എം), അഡ്വ. റഷീദ് കവ്വായി (കോൺഗ്രസ്), വെള്ളോറ രാജൻ (സി.പി.ഐ), അഡ്വ. കെ.എ. ലത്തീഫ് (മുസ്ലിം ലീഗ്), ബിനിൽ കണ്ണൂർ (ബി.ജെ.പി), പി. പ്രജുൽ ( സി.എം.പി), ഡോ. ജോസഫ് തോമസ് (കേരള കോൺഗ്രസ്-എം), മഹമ്മൂദ് പറക്കാട്ട്, അബ്ദുൾ റഹ്മാൻ, ഹമീദ് ചെങ്ങളായി (ഐ.എൻ.എൽ), ജോൺസൺ പി. തോമസ് ( ആർ.എസ്.പി), എം. ഉണ്ണികൃഷ്ണൻ( കോൺഗ്രസ്-എസ്), സി. മുഹമ്മദ് ഇംതിയാസ് ( വെൽഫെയർ പാട്ടി), സി. ബഷീർ( എസ്.ഡി.പി.ഐ), എ.ഡി.എം കെ.കെ. ദിവാകരൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ. വിനോദ് കുമാർ, കണ്ണൂർ എക്‌സൈസ് സി.ഐ. ഉനൈസ് അഹമ്മദ് എന്നിവർ പങ്കെടുത്തു.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര് 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്