Connect with us

Breaking News

സി.പി.ഐ. ജില്ലാ സമ്മേളനം: സെക്രട്ടറി പരിഗണനയിൽ സന്തോഷും ഷൈജനും

Published

on

Share our post

കണ്ണൂർ : തലശ്ശേരിയിൽ നടക്കുന്ന സി.പി.ഐ. ജില്ലാ സമ്മേളനത്തിൽ പുതിയ സെക്രട്ടറിസ്ഥാനത്തേക്ക് രണ്ട് പേരുകൾ പരിഗണനയിൽ.

പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറിയുമായ സി.പി. സന്തോഷ്, സംസ്ഥാന കമ്മിറ്റി അംഗവും കിസാൻസഭാ ജില്ലാ സെക്രട്ടറിയുമായ സി.പി. ഷൈജൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്‌. രണ്ടുപേരും നേരത്തേ ജില്ലാ അസിസ്റ്റന്റ്‌ സെക്രട്ടറിമാരായിരുന്നു. സെന്റർ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കാൻ താത്കാലിക ചുമതല നൽകിയത് സി.പി. സന്തോഷിനായിരുന്നു.

മത്സരത്തിന് സാധ്യതയില്ലെങ്കിലും ഇവരിലാരെങ്കിലും ആയിരിക്കും സെക്രട്ടറിയാവുക. നേരത്തേ സെക്രട്ടറിയായിരുന്ന പി. സന്തോഷ്‌കുമാർ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ സെക്രട്ടറി വേണ്ടിവന്നത്. ജില്ലാ സമ്മേളനംവരെ പി. സന്തോഷ്‌കുമാർ തുടരുകയായിരുന്നു. വിവിധ ജില്ലാ സമ്മേളനങ്ങളിൽ ചില സ്ഥലങ്ങളിൽ ചില്ലറ വിഭാഗീയത ഉണ്ടായിരുന്നെങ്കിലും കണ്ണൂരിൽ അത്തരം വിഭാഗീയതയ്ക്ക് ഒരു സ്ഥാനവുമില്ലെന്നാണ് പറയുന്നത്. സന്തോഷായാലും ഷൈജനായാലും ഇരുവരും കാനത്തിന് ഉറച്ച് പിന്തുണ നൽകുന്നവരാണ്.

75 വയസ്സ് കഴിഞ്ഞവർ വിട്ടുനിൽക്കേണ്ടി വന്നാൽ എക്സിക്യുട്ടീവ് കമ്മിറ്റിയിൽനിന്ന് താവം ബാലകൃഷ്ണൻ, സി. രവീന്ദ്രൻ, എം. ഗംഗാധരൻ, ഗംഗാധരൻ കൂത്തുപറമ്പ് തുടങ്ങിയവർ സ്ഥാനം ഒഴിയേണ്ടിവരും. 20 ശതമാനം പേരെങ്കിലും ഇങ്ങനെ മാറിനിൽക്കേണ്ടിവരും. പുതിയ ആൾക്കാർ പകരംവരും യുവാക്കൾക്ക് മുൻഗണന നൽകിയേക്കും. പയ്യന്നൂർ, ആലക്കോട്, കല്യാശ്ശേരി, ഇരിക്കൂർ, ഇരിട്ടി, പേരാവൂർ, മട്ടന്നൂർ, കൂത്തുപറമ്പ്, തലശ്ശേരി, എടക്കാട്. കണ്ണൂർ, അഴീക്കോട് തുടങ്ങിയ മണ്ഡലം സമ്മേളനങ്ങളിൽ എവിടെയും കാര്യമായ പ്രശ്നങ്ങൾ ഉണ്ടായില്ല. നാലഞ്ച് സ്ഥലങ്ങളിൽ പുതിയ സെക്രട്ടറിമാർ വരികയും ചെയ്തു.

സി.പി.എമ്മിൽനിന്ന് രാജിവെച്ച് സി.പി.ഐ.യിലേക്ക് ചില പ്രാദേശിക നേതാക്കൾ കടന്നുവന്നത് കണ്ണൂരിൽ സി.പി.ഐ.ക്ക് വലിയ നേട്ടമായിരുന്നു. അഴീക്കോട് തളിപ്പറമ്പ്, ആലക്കോട്, ഇരിക്കൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ചെറിയ ഗ്രൂപ്പുകൾ സി.പി.എം. വിട്ട് സി.പി.ഐ.യിൽ ചേർന്നിരുന്നു. പാന്തംകുണ്ടിലും മറ്റും മുരളീധരൻ കോമത്തിനെ പോലുള്ളവർ സി.പി.ഐ.യിൽ ചേർന്നത് സി.പി.എമ്മിൽതന്നെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

കണ്ണൂരിൽ നിയമസഭാ സീറ്റ് സി.പി.ഐ.ക്ക് നഷ്ടപ്പെട്ടതും ആനിരാജയ്ക്കെതിരേ കാനത്തിന്റെ പരാമർശവും ഇക്കുറി സമ്മേളനങ്ങളിൽ വലിയ ചർച്ചയാവാൻ സാധ്യതയുണ്ട്. നിയമസഭയിൽ എം.എം. മണി കെ.കെ. രമയ്ക്കെതിരേ നടത്തിയ പരാമർശത്തിൽ ആനിരാജ രമയ്ക്ക് അനുകൂലമായി സംസാരിച്ചതാണ് വിവാദമായത്.

തലശ്ശേരിയിൽ ഇന്ന് തുടങ്ങും

തലശ്ശേരി : സി.പി.ഐ. ജില്ലാ സമ്മേളനം തലശ്ശേരിയിൽ ബുധനാഴ്ച തുടങ്ങും. ഉച്ചയ്ക്ക് പാറപ്രത്തുനിന്ന് പതാകജാഥയും തലശ്ശേരി ജവാഹർഘട്ടിൽനിന്ന് കൊടിമരജാഥയും പുറപ്പെടും. പതാകജാഥ സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എൻ. ഉഷ പതാക ഏറ്റുവാങ്ങും. കൊടിമരജാഥ സി.പി. മുരളി ഉദ്ഘാടനം ചെയ്യും.

താവം ബാലകൃഷ്ണൻ കൊടിമരം ഏറ്റുവാങ്ങും. വൈകീട്ട് നാലിന് പൊതുസമ്മേളനം തലശ്ശേരി പുതിയ ബസ്‌സ്റ്റാൻഡ്‌ പരിസരം സി.പി.ഐ. കൺട്രോൾ കമ്മീഷൻ അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുൻ ജില്ലാ സെക്രട്ടറി സി. രവീന്ദ്രൻ പതാക ഉയർത്തും. ചലച്ചിത്ര പിന്നണിഗായിക പ്രിയ ബൈജുവിന്റെ നേതൃത്വത്തിൽ സംഗീതശില്പം അവതരിപ്പിക്കും.

സംഗീതശില്പത്തിന്റെ പരിശീലനം ഒരാഴ്ചയായി തലശ്ശേരി എൻ.ഇ. ബാലറാം സ്മാരക മന്ദിരത്തിൽ നടന്നുവരികയാണ്. തലശ്ശേരിയുടെ ഇന്നലെകളെക്കുറിച്ച് തോമസ് കേളംകൂറിന്റെതാണ് രചന. ബിന്ദു വേണുപാൽ രംഗാവിഷ്കാരം നിർവഹിക്കും. എരഞ്ഞോളി ചുങ്കം ഓറിയ ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച 9.30-ന് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ രണ്ടിന് പ്രതിനിധി സമ്മേളനം സമാപിക്കും.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!