Breaking News
കുഞ്ഞുങ്ങളിലെ വിഷാദരോഗം, മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ കേൾക്കുന്ന സ്ഥിരം വാചകമാണ് ‘സമയമില്ല’ എന്നത്. അതെ, ആർക്കും ഒന്നിനും സമയം തികയാത്ത അവസ്ഥയാണ്. ഈ അവസ്ഥയിൽ അറിഞ്ഞോ അറിയാതെയോ ഏറ്റവുമധികം കഷ്ട്ടപ്പെടുന്നത് കുട്ടികളാണ്. അച്ഛനും അമ്മയും ജോലിക്കാർ, ഇരുവർക്കും ആകെ ലഭിക്കുന്നത് ഒരു അവധി ദിവസം. അന്നാണെങ്കിലോ മാറ്റി വച്ച പല യാത്രകളും മറ്റുമായി തിരക്കിലുമാകും. ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്ന അച്ഛനും അമ്മയും കുട്ടികൾക്കൊപ്പം ചെലഴിക്കുന്ന സമയത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്.
അച്ഛനമ്മമാർ ജോലിക്ക് പോകുന്ന വീടുകളിൽ കുഞ്ഞുങ്ങളെ പൊതുവെ ഡേ കെയറുകളിലോ, അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്തോ ആണ് ഏൽപ്പിക്കാറുള്ളത്. കുഞ്ഞുങ്ങളെ ഇവർ നന്നായി നോക്കും എന്നത് ശരിതന്നെ. എന്നാൽ മാതാപിതാക്കൾ നൽകുന്ന സ്നേഹത്തിനും വാത്സല്യത്തിനും പകരമാകില്ലല്ലോ ഇത്. വൈകുന്നേരം ജോലി കഴിഞ്ഞു കുഞ്ഞിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുമ്പോൾ ഇവർക്കൊപ്പം സമയം ചെലവഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
മാതാപിതാക്കളുടെ അസാന്നിധ്യത്തിൽ കുഞ്ഞുങ്ങളുടെ മനസ്സ് വളരെ കലുഷിതമായിരിക്കും. അവർ മാതാപിതാക്കളിൽ നിന്നും വൈകാരികമായ ഒരു പിന്തുണ ആഗ്രഹിക്കുന്നുണ്ട്. ഇത് മനസിലാക്കി പെരുമാറുക എന്നതാണ് പ്രധാനം. പലവീടുകളിലും സംഭവിക്കുന്നത് ഡേ കെയറുകളിൽ നിന്നും കൂട്ടിക്കൊണ്ടു വരുന്ന കുട്ടികളെ കുളിപ്പിച്ച് ഭക്ഷണം കൊടുത്ത് ഉറക്കുക എന്നതാണ്. എന്നാൽ ഇത് കുട്ടികളുടെ വൈകാരികമായ വളർച്ചയെ മുരടിപ്പിക്കുക തന്നെചെയ്യും.
അവർക്ക് പറയാനുള്ളത് കേൾക്കാനും അവർക്കൊപ്പം കളിക്കാനും മാതാപിതാക്കൾക്ക് കഴിയണം. ഇല്ലെങ്കിൽ മാതാപിതാക്കളുമായുള്ള കമ്മ്യൂണിക്കേഷൻ പൂർണമായും ഇല്ലാതാകും. കുട്ടികളല്ലേ അതെല്ലാം മറന്നോളും എന്നാണ് ചിന്തയെങ്കിൽ അതു വേണ്ട, അവർ മറക്കില്ല എന്നു മാത്രമല്ല, മാതാപിതാക്കൾ തങ്ങളോട് അടുക്കുന്നില്ല എന്ന ചിന്ത അവരെ കടുത്ത വിഷാദത്തിലേക്ക് തള്ളിയിടും. ഇത്തരത്തിലുള്ള കുട്ടികളിൽ ഭാവിയിൽ അമിതമായ ദേഷ്യം, വാശി തുടങ്ങിയവ കണ്ടുവരുന്നു.
അതിനാൽ വീടെത്തിയാൽ കഴിവതും കുറഞ്ഞത് രണ്ടു മണിക്കൂർ നേരമെങ്കിലും മക്കൾക്കൊപ്പം ചെലവഴിക്കാൻ ഓരോ മാതാപിതാക്കളും ശ്രദ്ധിക്കുക. കഥ പറയാനും അവരുടെ വിശേഷങ്ങൾ കേൾക്കാനും, മനസ് തുറക്കാനും ശ്രമിക്കുക. കുഞ്ഞുങ്ങളുടെ മനസിലൂടെ കടന്നു പോകുന്ന ചിന്തകളെ അവരുടെ പ്രായത്തിൽ നിന്നും മനസിലാക്കാൻ ശ്രമിക്കുക. വിഷാദപ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ആരോഗ്യത്തോടെ വളരട്ടെ നമ്മുടെ കുഞ്ഞുങ്ങൾ.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
Breaking News
തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്