Connect with us

Breaking News

ഹൈസ്കൂൾ-ഹയർസെക്കൻഡറി ഏകീകരണം അടുത്തവർഷം

Published

on

Share our post

തിരുവനന്തപുരം: ഹൈസ്കൂൾ-ഹയർസെക്കൻഡറി ഏകീകരണം നടപ്പാക്കാനുള്ള ചട്ടമുണ്ടാക്കാൻ വിദ്യാഭ്യാസവകുപ്പ് നടപടി തുടങ്ങി. ഇതിനുമുന്നോടിയായി ഖാദർ കമ്മിറ്റിയുടെ ഒന്നാം റിപ്പോർട്ടിൽ അഭിപ്രായമറിയിക്കാൻ സംഘടനകൾക്കും പൊതുജനങ്ങൾക്കും ഓഗസ്റ്റ് 15വരെ സമയം നൽകിയിട്ടുണ്ട്. നടപടികളെല്ലാം ഡിസംബറിനുള്ളിൽ പൂർത്തിയാക്കി സ്കൂൾ ഏകീകരണം പൂർണമായി അടുത്തവർഷം നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു.

സ്കൂൾ ഏകീകരണം നടപ്പാക്കണമെന്ന ശക്തമായ നിലപാടിലാണ് ഇടതുപക്ഷാനുകൂല അധ്യാപക സംഘടനകൾ. എന്നാൽ, ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാംഭാഗം പ്രസിദ്ധീകരിക്കാതെ ആദ്യഭാഗത്തെ ശുപാർശകൾ നടപ്പാക്കരുതെന്നാണ് പ്രതിപക്ഷസംഘടനകളുടെ ആവശ്യം. ഇടതു-വലതു സംഘടനകളുടെ ഏറ്റുമുട്ടലിനു വഴിയൊരുങ്ങിയെങ്കിലും ഏകീകരണം വൈകിപ്പിക്കേണ്ടെന്ന നിലപാടിലാണ് സർക്കാർ.

ദേശീയഘടനയ്ക്കനുസൃതമായി സംസ്ഥാനത്തെ സ്കൂളുകളെ മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് ഏകീകരണമെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. ഇപ്പോൾ സ്കൂളിനും ഹയർസെക്കൻഡറിക്കും വെവ്വേറെയുള്ള ലാബ്, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളൊക്കെ പൊതുവായി ഉപയോഗിക്കാൻ ഏകീകരണം സഹായിക്കുമെന്ന് കെ.എസ്.ടി.എ. സംസ്ഥാനനേതാവ് ടി.കെ.എ. ഷാഫി പറഞ്ഞു.

ഒന്നുമുതൽ പത്തുവരെയുള്ള പഠനത്തിന്റെ നേർതുടർച്ചയല്ല ഹയർസെക്കൻഡറി വിദ്യാഭ്യാസം. അത് വിശേഷാൽപഠനത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് ഖാദർകമ്മിറ്റി മറന്നെന്ന് എ.എച്ച്.എസ്.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് പറഞ്ഞു. സിലബസിന്റെ പ്രത്യേകതമൂലം വ്യത്യസ്ത സമയദൈർഘ്യമുള്ള പീരിയഡുകളിൽ ജോലിയെടുക്കേണ്ട അധ്യാപകരെ ഏകീകരിപ്പിക്കാനാണ് ശ്രമം. ഹയർസെക്കൻഡറി അധ്യാപകരുടെ ശമ്പളം കുറയ്ക്കണമെന്നാണ് ഖാദർകമ്മിറ്റിയുടെ ശുപാർശ. അധ്യാപകരുടെ സീനിയോറിറ്റിയെയും ഏകീകരണം ബാധിക്കുമെന്നും പ്രതിപക്ഷസംഘടനകൾ ആശങ്കപ്പെടുന്നു.

ഘടനമാറ്റം ഇങ്ങനെ

* സ്കൂളിന് ഒറ്റമേധാവി

* ഹയർസെക്കൻഡറിയിൽനിന്നുള്ള അധ്യാപകൻ പ്രിൻസിപ്പൽ. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ വൈസ് പ്രിൻസിപ്പൽ

* പഞ്ചായത്തുതലത്തിൽ എജ്യുക്കേഷൻ ഓഫീസർ മാറി ഇംപ്ലിമെന്റിങ് ഓഫീസർ വരും

* സ്കൂളുകൾക്കുമാത്രമായുള്ള എ.ഇ.ഒ. മാറി രണ്ടിനുംകൂടി ബ്ലോക്ക് തല ഉദ്യോഗസ്ഥനാവും

* സ്കൂളുകൾക്കുള്ള ഡി.ഇ.ഒ.യും ഹയർ സെക്കൻഡറിക്കുള്ള ആർ.ഡി.ഡി.യും മാറി രണ്ടും          ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ (ഡി.ഡി.) എന്ന ഒറ്റ ഉദ്യോഗസ്ഥനുകീഴിലാവും


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!