Connect with us

Breaking News

തൊഴിലുറപ്പിൽ ഇനി കടുത്ത നിരീക്ഷണം; പലർക്കും ജോലി നിർത്തേണ്ടി വരുമെന്ന് ആശങ്ക

Published

on

Share our post

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലികളുടെ നിരീക്ഷണം കർശനമാക്കാനൊരുങ്ങുന്നു. നിലവിൽ തൊഴിലുറപ്പ് തൊഴിലാളികൾ ഹാജർ രേഖപ്പെടുത്തുന്ന മൊബൈൽ ആപ്പായ എൻ.എം.എം.എസിൽ ഓരോദിവസത്തെ ജോലിയുടെ പൂർത്തീകരണംകൂടി അതത് ദിവസം രേഖപ്പെടുത്തേണ്ടിവരും. ഓരോദിവസവും നിശ്ചിതജോലി പൂർത്തീകരിച്ചാൽ മാത്രമേ മുഴുവൻ വേതനവും ലഭിക്കയുള്ളൂ. ജോലിയുടെ അളവ് കുറഞ്ഞാൽ അതിനനുസരിച്ച് വേതനവും കുറയും.

ജോലിയുടെ അളവ് രേഖപ്പെടുത്തുന്നതിനായി എൻ.എം.എ. എസ്.ആപ്പിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്ന നടപടി പുരോഗമിക്കുകയാണ്. രണ്ടുമാസത്തിനുള്ളിൽ ഇത് സജ്ജമാകുമെന്നാണ് കരുതുന്നത്. ഓരോദിവസവും നിശ്ചിതജോലി പൂർത്തിയാക്കണമെന്നത് തൊഴിലുറപ്പിൽ മുമ്പുമുതലുള്ള വ്യവസ്ഥയാണെങ്കിലും ഇത് കർശനമായി നിരീക്ഷിച്ചിരുന്നില്ല. തൊഴിലാളികളിൽ ഭൂരിഭാഗവും 50നും 60നും ഇടയിൽ പ്രായമുള്ളവരും പലരും ശാരീരികമായ പ്രയാസം നേരിടുന്നവരുമായതിനാലാണ് ഇളവ് നൽകിയിരുന്നത്.

ആപ്പ് വഴി നിരീക്ഷണം കർശനമാക്കുന്നതോടെ ഒരുദിവസം നിശ്ചിത അളവിൽ ജോലിയെന്നത് പലർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത സാഹചര്യമാകും. ജോലി നിർത്തേണ്ടിവരുമെന്ന ആശങ്കയും തൊഴിലാളികൾക്കിടയിൽ ഉയർന്നുതുടങ്ങിയിട്ടുണ്ട്. എൻ.എം.എം.എസ്. ആപ്പ് വന്നപ്പോൾ സ്മാർട്ട്ഫോണില്ലാത്തതിനെത്തുടർന്ന് പല സംഘങ്ങളിലും പിരിവിട്ടാണ് ഫോൺ വാങ്ങിയത്.

തൊഴിലുറപ്പിൽ രാജ്യത്ത് 15.28 കോടി ആക്ടീവ് വർക്കർമാരുണ്ട്. കേരളത്തിൽ 25.9 ലക്ഷവും. ഇതിൽ 20.2 ലക്ഷവും സ്ത്രീകളാണ്. ഓഗസ്റ്റ് ഒന്നുമുതൽ ഓരോ പഞ്ചായത്തിലും ഒരേസമയം 20 ജോലിയിൽക്കൂടുതൽ പാടില്ലെന്ന് കേന്ദ്രനിർശേവുംകൂടി വന്നതോടെ തൊഴിൽദിനങ്ങളും കുറയും.

തൊഴിലുറപ്പിൽ തൊഴിലാളികൾ കൊണ്ടുവന്നിരുന്ന പണിയായുധങ്ങൾക്ക് മൂർച്ച കൂട്ടുന്നതിനായി നൽകിവന്നിരുന്ന കൂലി ഇപ്പോഴില്ല. തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തന മാർഗനിർദേശങ്ങളിൽ കൂലി നൽകുന്നതുമായി ബന്ധപ്പെട്ട് പരാമർശിക്കുന്ന ഖണ്ഡികതന്നെ എടുത്തുകളഞ്ഞ് മിഷൻഡയറക്ടർ ഉത്തരവിറക്കി. ഒരുദിവസം 311 രൂപ വേതനത്തിനുപുറമേ മൂന്നുരൂപമുതൽ അഞ്ചുരൂപവരെ പണിയായുധങ്ങൾ മൂർച്ചകൂട്ടുന്നതിനായി നൽകിയിരുന്നു. ആവർത്തനസ്വഭാവമുള്ള ജോലികൾ ഒഴിവാക്കുന്ന കാര്യത്തിലും പിടി മുറുകുമെന്നാണ് സൂചന.


Share our post

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!