Connect with us

Breaking News

മക്കൾ ഓട്ടിസം കേന്ദ്രത്തിൽ; അമ്മമാർ പുറത്ത് കുടനിർമിക്കും, തുണിതുന്നും

Published

on

Share our post

ഹരിപ്പാട്ടെ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ (ബി.ആർ.സി.) ഓട്ടിസം കേന്ദ്രത്തിനുമുന്നിൽ അമ്മമാരുടെ കാത്തിരിപ്പ് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ നീളാറുണ്ട്. കളിയും ഫിസിയോതെറപ്പിയും സംസാര ചികിത്സയുമൊക്കെയായി കുട്ടികൾ ഓട്ടിസംകേന്ദ്രത്തിൽ തിരക്കിലാകുമ്പോൾ രാവിലെ അവരോടൊപ്പമെത്തുന്ന അമ്മമാർ പുറത്തെ തിണ്ണയിൽ വെറുതേയിരിക്കാറായിരുന്നു പതിവ്. എന്നാലിപ്പോൾ, ബി.ആർ.സി. കോ-ഓർഡിനേറ്റർമാരായ അധ്യാപകർ ഇവർക്കു കുട നിർമാണത്തിനും തുണിതുന്നാനും അവസരമൊരുക്കുകയാണ്. കുട്ടികൾക്കൊപ്പം ഇവർക്ക് ഉച്ചഭക്ഷണവും നൽകുന്നു.

ഒരു ചുമരിനപ്പുറം മക്കൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കിക്കൊണ്ടുതന്നെ ജോലിചെയ്യാം. ജോലിയിൽ മുഴുകുന്നതിനാൽ കുറച്ചുനേരത്തേക്കെങ്കിലും സങ്കടങ്ങൾ മറക്കാം. ചെറിയ വരുമാനവും കിട്ടും. ഇപ്പോൾ 15 അമ്മമാരാണ് ഇങ്ങനെ സ്വയംതൊഴിൽ ചെയ്യുന്നത്. കൂടുതൽപേർ മുന്നോട്ടുവന്നാലും അവസരമുണ്ട്.

കുടയ്ക്കുള്ള സാമഗ്രികൾ വാങ്ങാൻ കോ-ഓർഡിനേറ്റർമാരും ബ്ലോക്ക് പ്രോജക്ട്‌ ഓഫീസറും ചേർന്ന് 40,000 രൂപയോളം ചെലവാക്കി. സന്നദ്ധരായ അമ്മമാർക്ക് വിദഗ്ധ പരിശീലനം നൽകി. കഴിഞ്ഞദിവസംമുതൽ കുട നിർമിച്ചുതുടങ്ങി. ഓണത്തോടെ ഇവിടെനിന്നുള്ള കുടകൾ വിപണിയിലെത്തിക്കാനാണു ശ്രമം. ഇക്കാര്യമറിഞ്ഞ ഹരിപ്പാട് നഗരസഭാ കൗൺസിലർ അനസ് അബ്ദുൾനസിം തന്റെ വാർഡിൽ വിതരണംചെയ്യാൻ 500 കുടകൾ ആവശ്യപ്പെട്ടിരിക്കുകയാണ്.

രണ്ടു തയ്യൽമെഷീനുകൾ സ്പോൺസർമാരുടെ സഹായത്തോടെ വാങ്ങി. മൂന്നെണ്ണത്തിനുകൂടി സ്പോൺസർമാരെ കണ്ടെത്താൻ ശ്രമിക്കുന്നു. അതോടെ, തയ്യൽ വശമുള്ളവർക്ക് പാവാടയും നൈറ്റിയും ഉൾപ്പെടെ കൂടുതൽ തുണിത്തരങ്ങൾ തുന്നാം. തയ്യൽ അറിയാത്തവരെ പരിശീലിപ്പിക്കും.

ഓട്ടിസംകേന്ദ്രത്തിൽ രാവിലെ കുട്ടികളെ വിട്ടശേഷം വീട്ടിൽപ്പോയി വൈകുന്നേരം വീണ്ടും വരാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് മിക്കവരും അവിടെത്തന്നെയിരിക്കുന്നത്. ചില കുട്ടികൾക്ക് അമ്മമാർ എപ്പോഴും അടുത്തുവേണം. ചെറുതെങ്കിലും ഒരുജോലിയും അതിലൂടെ ഇത്തിരി വരുമാനവും സന്തോഷവും കിട്ടുന്നതിന്റെ ആശ്വാസമാണ് ഈ അമ്മമാർക്ക്.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!