Connect with us

Breaking News

തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് ഭരണം വഖഫ് ബോർഡ് ഏറ്റെടുത്തേക്കും

Published

on

Share our post

തളിപ്പറമ്പ്: ആയിരം കോടിയിലധികം ആസ്തിയുള്ള തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് ഭരണം സർക്കാർ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാൻ നീക്കം. നിലവിലെ ട്രസ്റ്റ് കമ്മിറ്റിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം കൊണ്ട് വന്നേയ്ക്കും. ഇതിന്റെ മുന്നോടിയായി വിശദീകരണം ആവശ്യപ്പെട്ട് ട്രസ്റ്റ് കമ്മിറ്റിക്ക് വഖഫ് ബോർഡ് രേഖാ മൂലം നോട്ടീസ് നൽകി. 29-ന് എറണാകുളത്ത് നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് നോട്ടീസിൽ പറയുന്നത്. നിരവധി കാര്യങ്ങളിൽ വിശദീകരണം ചോദിച്ചുകൊണ്ടാണ് വഖഫ് ബോർഡ് നോട്ടീസ് നൽകിയിരിക്കുന്നത്.

മാർക്കറ്റിൽ സ്ഥാപിച്ച മലിനജല ശുദ്ധീകരണ പ്ലാന്റ്, സീതി സാഹിബ് ഹൈസ്കൂൾ പ്രശ്നം, കടമുറികളുടെ വാടക പിരിക്കൽ, സംഭാവന വാങ്ങിയതുമായുള്ള വിഷയങ്ങൾ ഇങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾക്ക് മറുപടി നൽകണമെന്ന് നോട്ടീസിൽ പറഞ്ഞിട്ടുണ്ട്. ഇതുകൂടാതെ ജുമാഅത്ത് പള്ളി ട്രസ്റ്റിന്റെ കഴിഞ്ഞ പത്ത് വർഷത്തെ വരവ് ചിലവ് കണക്ക് ഓഡിറ്റ് ചെയ്യാനും വഖഫ് ബോർഡ് തീരുമാനിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഇതിനായി ഓഡിറ്ററെ ചുമതലപെടുത്തിയേക്കും.

നേതൃത്വം നൽകിവരുന്നത് ലീഗ് നേതാക്കൾ

കാലാകാലങ്ങളിലായി മുസ്ലിം ലീഗ് നേതാക്കളാണ് ട്രസ്റ്റ് ഭരണം കൈയാളുന്നത്. കാൽ നൂറ്റാണ്ട് മുമ്പ് എൻ.സുബൈർ നേതൃത്വം നൽകിയ വഖഫ് സംരക്ഷണസമിതിയാണ് ട്രസ്റ്റ് കമ്മിറ്റിക്കെതിരെ നീക്കം ആരംഭിച്ചത്. അടുത്ത കാലത്ത് സി.പി.എം നേതാക്കളുടെ നേതൃ ത്വത്തിലുള്ള വഖഫ് സംരക്ഷണസമിതി, ട്രസ്റ്റിനെതിരെ ആരോപണങ്ങളുമായി മുന്നോട്ടുവന്നിരുന്നു. പിന്നാലെ ഒട്ടേറെ പരാതികൾ സർക്കാരിനും വിവിധ വകുപ്പുകൾക്കും നൽകിയിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ നിരവധി അന്വേഷണങ്ങൾ നടന്നുവരുന്നുണ്ട്. ഇതിന്റെ ആദ്യപടിയെന്ന നിലയിലാണ് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്താനുള്ള നീക്കം.

ആസ്തി ആയിരം കോടിക്ക് മുകളിൽ

ആയിരം കോടിയിലധികം ആസ്തിയുള്ള കേരളത്തിലെ തന്നെ ഏറെ സമ്പന്നമായ കമ്മിറ്റിയാണ് തളി പറമ്പ് ജുമാഅത്ത് ട്രസ്റ്റ് കമ്മിറ്റി. തളിപ്പറമ്പ് മത്സ്യ-ഇറച്ചി പച്ചക്കറി മാർക്കറ്റ്, സീതിസാഹിബ് ഹയർസെക്കൻഡറി സ്കൂൾ, റോയൽ സ്കൂൾ, നഗരഹൃദയത്തിലും ചുറ്റുപാടുമായി നൂറുകണക്കിന് കടമുറികൾ, തളിപ്പറമ്പ്, പട്ടുവം, പരിയാരം എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നൂറുകണക്കിന് ഏക്കർ ഭൂമി എന്നിവ ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിക്ക് കീഴിലാണ്.


Share our post

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Breaking News

തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Trending

error: Content is protected !!