Connect with us

Breaking News

സ്വകാര്യ വാഹനത്തിൽ ലിഫ്റ്റ് നല്‍കുന്നത് കുറ്റകരം; അറിയാത്ത ട്രാഫിക് നിയമങ്ങള്‍

Published

on

Share our post

മറ്റേതൊരു രാജ്യത്തേയും പോലെ കാലാകാലങ്ങളില്‍ ഇന്ത്യയിലെ ട്രാഫിക് നിയമങ്ങളും കൂടുതല്‍ കര്‍ശനമായിട്ടുണ്ട്. വാഹനവുമായി ഇടപഴകുന്ന എല്ലാവര്‍ക്കും ഏതാനും ചില റോഡ് നിയമങ്ങളെക്കുറിച്ചെങ്കിലും പ്രാഥമിക ധാരണയുള്ളവരാണ്. എങ്കിലും ഭൂരിഭാഗം പേര്‍ക്കും അറിയാത്ത പല നിയമങ്ങളുമുണ്ട്. നിയമലംഘനമാണെന്ന തിരിച്ചറിവ് പോലുമില്ലാതെ പലരും ഇത്തരം നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കാറുമുണ്ട്.

പരിചയമില്ലാത്തവര്‍ക്ക് ലിഫ്റ്റ് നല്‍കുന്നത്

നമ്മള്‍ ഏതാണ്ടെല്ലാവരും തന്നെ അപരിചിതര്‍ക്ക് എപ്പോഴെങ്കിലും ലിഫ്റ്റ് നല്‍കിയിട്ടുള്ളവരാകും. എന്നാല്‍ അത് നിയമപ്രകാരം തെറ്റാണെന്ന് അറിയുമോ? മുന്‍പരിചയമില്ലാത്തവര്‍ക്ക് ലിഫ്റ്റ് നല്‍കുന്നത് ഇന്ത്യന്‍ വാഹന നിയമപ്രകാരം കുറ്റമാണ്. ഭൂരിഭാഗം പേര്‍ക്കും അറിവില്ലാത്ത കുറ്റമാണിത്. ആരെങ്കിലും അപരിചിതര്‍ക്ക് ലിഫ്റ്റ് നല്‍കിയാല്‍ വാഹനം പിടിച്ചെടുക്കാന്‍ വരെ അധികൃതര്‍ക്ക് നിയമപരമായി അധികാരമുണ്ട്. സ്വകാര്യ വാഹനങ്ങള്‍ ടാക്‌സിയായി ഓടുന്നത് തടയാനാണ് ഇത്തരം നിയമങ്ങള്‍ നിർമിച്ചിരിക്കുന്നത്. ഇതിനൊപ്പം വാഹനം മോഷണം പോകാനുള്ള സാധ്യത കുറക്കുകയും ലക്ഷ്യമാണ്. 

പരിചയമില്ലാത്തവര്‍ക്ക് വാഹനം നല്‍കരുത്

ചെന്നൈയിലാണ് അപരിചിതര്‍ക്ക് വാഹന ഉടമ വാഹനം കൈമാറുന്നത് വിലക്കുന്ന നിയമമുള്ളത്. വാഹനമോഷണം വ്യാപകമായപ്പോള്‍ പലപ്പോഴും മോഷ്ടാക്കള്‍ മോഷ്ടിച്ച വാഹനം സുഹൃത്തുക്കളുടേയോ ബന്ധുക്കളുടേയോ ആണെന്ന് പറഞ്ഞ് രക്ഷപ്പെട്ടതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് അധികൃതര്‍ കടന്നത്. അപരിചിത വാഹനം ഓടിച്ചാല്‍ ഡ്രൈവര്‍ പിഴയൊടുക്കുകയും വേണ്ടിവന്നാല്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്യേണ്ടി വരുന്ന കുറ്റമാണ്. 

പുകവലി

പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് നിയമലംഘനമാണെന്ന് നമുക്കറിയാം. എന്നാല്‍ കാറിനുള്ളില്‍ പുകവലിക്കുന്നത് ഡല്‍ഹി-NCR മേഖലയില്‍ നിയമവിരുദ്ധമാണ്. ഒരു പൊതുസ്ഥലത്തോ പാര്‍ക്കിങ് ഏരിയയിലോ നിര്‍ത്തിയിട്ട കാറിനുള്ളില്‍ പുകവലിച്ചാല്‍ പോലും ശിക്ഷാര്‍ഹമാണ്. പുകവലിച്ചുകൊണ്ട് വാഹനം ഓടിക്കുകയെന്നത് ശ്രദ്ധ തിരിക്കാനും അപകടത്തിനും കാരണമായേക്കുമെന്നതിനാലാണ് ഇത് ശിക്ഷാര്‍ഹമാകുന്ന കുറ്റമാക്കിയിരിക്കുന്നത്.

ടിവി അരുത്

വിപണിയില്‍ കാറിനുള്ളില്‍ വയ്ക്കാവുന്ന നിരവധി സ്മാര്‍ട്ട് ഉപകരണങ്ങള്‍ ഇതിനകം തന്നെ ലഭ്യമാണ്. പലരും ടി.വി അടക്കം കാറില്‍ ഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കാന്‍ പോന്ന രീതിയില്‍ ദൃശ്യങ്ങള്‍ പ്ലേ ചെയ്യുന്ന ഉപകരണങ്ങള്‍ കാറില്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണ്. 

ഡ്രൈവര്‍ വാഹനം ഓടിക്കുമ്പോള്‍ വിഡിയോയില്‍ ശ്രദ്ധിച്ചാല്‍ അത് അപകടത്തിന് കാരണമാവുമെന്നതിനാലാണ് ഇത് നിയമവിരുദ്ധമാകുന്നത്. മുംബൈ അടക്കമുള്ള മെട്രോ നഗരങ്ങളില്‍ ഇത്തരം ഉപകരണങ്ങള്‍ ഘടിപ്പിച്ച കാറുകള്‍ക്ക് പിഴ ചുമത്താറുണ്ട്. ചില കമ്പനികളുടെ എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകളില്‍ വിഡിയോ കാണാമെങ്കിലും കാര്‍ ഓടുമ്പോള്‍ ഇതിന്റെ പ്രവര്‍ത്തനം നിലക്കും.

ഫസ്റ്റ് എയ്ഡ് കിറ്റ് ഇല്ലെങ്കില്‍

എല്ലാ വാഹനത്തിലും ഉപയോഗ യോഗ്യമായ ഫസ്റ്റ് എയ്ഡ് കിറ്റ് വേണമെന്ന് നിയമം അനുശാസിക്കുന്നു. അപകടത്തിന്റെ വേളയില്‍ ഫസ്റ്റ് എയ്ഡ് കിറ്റ് നല്‍കാന്‍ സാധിക്കാതെ വന്നാല്‍ കുറ്റമായാണ് കണക്കാക്കുന്നത്. നിയമലംഘകര്‍ക്ക് പിഴയും തടവും ലഭിക്കാന്‍ സാധ്യതയുണ്ട്. 

വാഹനം ഓടാത്തപ്പോള്‍ ഓഫാക്കണം

ട്രാഫിക് സിഗ്നലുകളില്‍ ദീര്‍ഘനേരം കിടക്കേണ്ട അവസരങ്ങളില്‍ വാഹനം ഓഫാക്കിയിടണമെന്നാണ് മുംബൈയിലെ നിയമം. ബ്ലോക്കുകളിലും ദീര്‍ഘനേരം പാതയോരത്തും നിര്‍ത്തിയിടുമ്പോള്‍ വാഹനം ഓഫാക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്യാത്ത പക്ഷം വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ പിഴ ചുമത്താന്‍ പൊലീസിന് അധികാരമുണ്ട്. പരമാവധി ഇന്ധനം ലാഭിക്കുകയും പരിസര മലിനീകരണം കുറക്കുകകയുമാണ് ഈ നിയമം വഴി ലക്ഷ്യമിടുന്നത്. 

വഴി മുടക്കിയുള്ള പാര്‍ക്കിങ് 

പാര്‍ക്കിങിനുള്ള വഴി മുടക്കിക്കൊണ്ട് സ്വന്തംകാര്യം നോക്കി മാത്രം പലരും പാര്‍ക്ക് ചെയ്യുന്നത് നമ്മളും കണ്ടിട്ടുണ്ടാവും. ഇത് നിയമപരമായി തന്നെ കുറ്റമാണ്. ഡ്രൈവര്‍ക്കെതിരെ പിഴ ചുമത്താവുന്ന കുറ്റമാണിത്. പാര്‍ക്കിങ് ഉത്തരവാദിത്വത്തോടെയും എളുപ്പത്തിലും നിര്‍വഹിക്കുകയെന്ന ലക്ഷ്യത്തില്‍ നിര്‍മിച്ചിട്ടുള്ളതാണ് ഈ നിയമം.


Share our post

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Breaking News

തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!