Breaking News
മോഷ്ടിച്ച സൈക്കിളുകളിൽ എത്തി നെടുംപുറംചാലിൽ നിന്ന് സ്കൂട്ടർ കടത്താൻ ശ്രമം; ചില സംഘങ്ങളിൽ പെൺകുട്ടികളും

നെടുംപുറംചാൽ : മലയോരത്തിന് ആശങ്കയായി വീണ്ടും കുട്ടി മോഷ്ടാക്കളുടെ സംഘം. നെടുംപുറംചാലിൽ നിന്ന് സ്കൂട്ടറും രണ്ട് സൈക്കിളും മോഷ്ടിച്ചു കടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. സംഘം ഓടി രക്ഷപെട്ടു. നെടുംപുറംചാലിലെ ഒരു വീട്ടിൽ നിന്ന് സ്കൂട്ടർ കടത്താൻ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ട ലോറി ഡ്രൈവർ, അയൽവാസിയും കോൺഗ്രസ് ഭാരവാഹിയുമായ സതീഷ് മണ്ണാറുകുളത്തെ വിവരം ഫോണിൽ വിളിച്ച് അറിയിക്കുക ആയിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച സംഘം പിന്തുടർന്ന് എത്തിയ സതീഷിനെ കണ്ട് സ്കൂട്ടർ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തി എങ്കിലും കുട്ടി മോഷ്ടാക്കളെ കണ്ടെത്തിയില്ല. മറ്റിടങ്ങളിൽ നിന്ന് മോഷ്ടിച്ച സൈക്കിളുകളിൽ എത്തിയാണ് സ്കൂട്ടർ കടത്തികൊണ്ടു പോകാൻ ശ്രമിച്ചത്. സൈക്കിളുകളും തിരികെ ലഭിച്ചു. പ്രായപൂർത്തി ആകാത്ത കുട്ടികൾ അടങ്ങുന്ന മോഷണ സംഘങ്ങൾ മലയോരത്തിന്റെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് എട്ട് വർഷത്തോളം ആയി. കഴിഞ്ഞ വർഷവും നിരവധി മോഷണം ഇവർ നടത്തിയിരുന്നു. സംഘത്തിൽ ചെറിയ കുട്ടികൾ മുതൽ 20വയസ്സു വരെ പ്രായമുള്ളവർ ഉണ്ട്.
കേളകം, കണിച്ചാർ, മണത്തണ, തൊണ്ടിയിൽ, കോളയാട്, പേരാവൂർ ടൗണുകളിൽ എല്ലാം ഈ സംഘങ്ങൾ മോഷണം നടത്തിയിട്ടുണ്ട്. ആദ്യ കാലത്ത് സൈക്കിളുകൾ മോഷ്ടിച്ച് രാത്രി കടന്നുകളയുന്ന സംഘത്തിന് ‘ബൈസിക്കിൾ തീവ്സ്’ എന്ന ഓമനപ്പേരും കിട്ടിയിരുന്നു. ചെറിയ കുട്ടികളെ കടകളുടെയും വീടുകളുടെയും അകത്തേക്ക് കടത്തി വിട്ട ശേഷം വാതിലും ജനാലകളും തുറക്കാൻ ശ്രമിക്കും. ബാക്കി ഉള്ളവർ കൂടി കടന്നാൽ പണവും മധുര പലഹാരങ്ങളും മറ്റും എടുത്ത് പുറത്തു കടക്കും. ഒടുവിൽ ഷട്ടർ തകർത്ത് അകത്തു കയറുന്ന രീതിയിൽ കാര്യങ്ങൾ എത്തി. പിന്നീട് സൈക്കിളിന് പകരം ബൈക്കും സ്കൂട്ടറും മോഷ്ടിക്കാൻ തുടങ്ങി.
സൈക്കിൾ ആയാലും ബൈക്ക് ആയാലും ഉപയോഗം കഴിഞ്ഞ് റോഡരികിൽ ഉപേക്ഷിക്കുകയാണ് പതിവ്. നിരവധി തവണ പൊലീസ് ഇവരെ പിടി കൂടിയിട്ടുണ്ട്. പ്രായപൂർത്തി ആകാത്ത കുട്ടികൾ ആയതിനാൽ തുടർ നടപടികൾ ഉണ്ടാകാറില്ല. പരാതികൾ ഇല്ലാത്തതിനാൽ പൊലീസിനും കാര്യമായി ഇടപെടാൻ കഴിയുന്നില്ല. ഏതാനും കുട്ടികളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. എന്നാൽ അവിടെ നിന്നു കടന്നുകളഞ്ഞ കുട്ടികളെ അന്വേഷിച്ച് പല തവണ പൊലീസും വലഞ്ഞിട്ടുണ്ട്. ചില സംഘങ്ങളിൽ പെൺകുട്ടികളും ഉണ്ട്.
Breaking News
പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.
Breaking News
കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.
Breaking News
വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്