Connect with us

Breaking News

രോഗിയായ അച്ഛന്റെ പെയിന്റിങ് ജോലി ഏറ്റെടുത്ത് 3 പെൺമക്കൾ

Published

on

Share our post

മാന്നാർ : പെയിന്റിങ് തൊഴിലാളിയായ അച്ഛൻ രോഗിയായപ്പോൾ, ആ ജോലി ഏറ്റെടുത്ത് മൂന്നു പെൺമക്കൾ. പെയിന്റിങ് ജോലികൾ ചെയ്തിരുന്ന മാന്നാർ കുട്ടംപേരൂർ മുട്ടേൽ കരിയിൽ വീട്ടിൽ മണിക്കുട്ടന് (48) നാലുമാസം മുൻപാണ് മസ്തിഷ്കാഘാതം ഉണ്ടായത്. പഴയതു പോലെ ജോലികൾ ചെയ്യാൻ കഴിയാതായി. ഭാര്യ രാജി (44) മാവേലിക്കര കല്ലുമലയിലെ ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം മണിക്കുട്ടന്റെ ചികിത്സയ്ക്കും കുട്ടികളുടെ പഠനത്തിനും വീട്ടുചെലവുകൾക്കും തികയാതായി.

ഈ സാഹചര്യത്തിലാണ് മണിക്കുട്ടൻ നേരത്തേ ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കാൻ 3 പെൺമക്കൾ പെയിന്റും ബ്രഷും കയ്യിലെടുത്തത്. മൂത്തമകൾ നവമി ബെംഗളൂരുവിൽ ഒന്നാം വർഷ ബി.എസ്‌.സി നഴ്സിങ് വിദ്യാർഥിയാണ്. രണ്ടാമത്തെയാൾ ചെങ്ങന്നൂർ ഗവ.എച്ച്.എസ്. എസ്സിലെ പ്ലസ് വൺ വിദ്യാർഥിനി പൗർണമി. ഇളയമകൾ അഷ്ടമി, കുട്ടംപേരൂർ കുന്നത്തൂർ യു.പി.എസ്സിൽ 7–ാം ക്ലാസ് വിദ്യാർഥിയാണ്.

അച്ഛൻ ഏറ്റെടുത്ത ചുമരെഴുത്ത് ജോലികൾ തീർക്കുകയാണ് മൂവരുടെയും ലക്ഷ്യം. കൈക്ക് സ്വാധീനക്കുറവ് ഉണ്ടായിട്ടും മണിക്കുട്ടൻ എഴുത്തുവാചകത്തിന്റെയും ചിത്രങ്ങളുടെയും പുറംരേഖ (ഔട്‌ലൈൻ) ഇട്ടുകൊടുക്കും. മക്കൾ അതു വർണങ്ങൾ കൊടുത്ത് ഭംഗിയാക്കും. നവമി ഇപ്പോൾ സ്ഥലത്തില്ലാത്തതിനാൽ പൗർണമിയാണ് മെയിൻ ആർട്ടിസ്റ്റ്. സഹായിയായി അഷ്ടമിയും കൂടും. പക്ഷേ, ഇവർക്ക് എന്നും ജോലിക്ക് പോകാൻ കഴിയില്ല; സ്കൂളുണ്ടല്ലോ. അവധിദിവസങ്ങളിലാണ് ജോലി ചെയ്തുതീർക്കുന്നത്.

വളരെ പഴക്കമുള്ള വീടാണ് ഇവരുടേത്. പ്രളയത്തിൽ വീടിന് കേടുപാടുണ്ടായി. ഭിത്തികളും കട്ടിളയുമെല്ലാം നശിച്ചു. അടച്ചുറപ്പുള്ള വീട് വേണം, മക്കളുടെ പഠനം പൂർത്തിയാക്കണം. ഇതിനൊക്കെ എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് മണിക്കുട്ടൻ. സുമനസ്സുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ. ഫോൺ: 98469 71965.


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!