Connect with us

India

മോക്ക് ഡ്രില്ലില്‍ പങ്കുചേര്‍ന്ന് ജനം: ജില്ലയില്‍ ‘ഓപ്പറേഷന്‍ അഭ്യാസ്’ വിജയകരമായി നടത്തി

Published

on

Share our post

ആക്രമണങ്ങളില്‍ നിന്ന് സ്വയം രക്ഷയ്ക്കുള്ള മുന്നൊരുക്കം ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ സിവില്‍ ഡിഫെന്‍സ് മോക്ക് ഡ്രില്‍, ‘ഓപ്പറേഷന്‍ അഭ്യാസ്’ ജില്ലയിലെ അഞ്ചിടങ്ങളില്‍ വിജയകരമായി സംഘടിപ്പിച്ചു.

വൈകിട്ട് നാലുമണിയോടെ നഗരസഭാ അപകട സൈറണ്‍ മുഴക്കിയതോടെ തലശ്ശേരി കണ്ണിച്ചിറ ഗാര്‍ഡന്‍സ് അപ്പാര്‍ട്ട്‌മെന്റിലെ ജാസ്മിന്‍ ബ്ലോക്കിലാണ് ഷെല്‍ ആക്രമണവും തുടര്‍ന്ന് തീപിടുത്തവുമുണ്ടായാല്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളുടെ മോക്ക്ഡ്രില്‍ നടന്നത്. പോലീസും, അഗ്നിശമന സേനയും, മെഡിക്കല്‍ ടീമുകളും സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി. ബ്ലോക്കിലെ താമസക്കാരെ ഒഴിപ്പിച്ചു. അപകടത്തില്‍പ്പെട്ടവരെയും മരണപ്പെട്ടവരെയും അഗ്നിശമനാ സേനാംഗങ്ങളും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും ചേര്‍ന്ന് ആംബുലന്‍സില്‍ തൊട്ടടുത്ത ആശുപത്രികളിലേക്ക് മാറ്റി. അപ്പാര്‍ട്ട്‌മെന്റിന് ചുറ്റുമുള്ളവര്‍ ആദ്യം പരിഭ്രാന്തരായെങ്കിലും ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ നടന്ന മോക്ഡ്രില്ലാണെന്ന് തിരിച്ചറിഞ്ഞതോടെ മോക്ക്ഡ്രില്ലിന്റെ ഭാഗമായ നടപടികളോട് സഹകരിച്ചു.

തലശ്ശേരി തഹസില്‍ദാര്‍ എം വിജേഷിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പോലീസ് സംഘത്തിന് എസ് ഐമാരായ പ്രശോഭ്, ധനേഷ്, എ എസ് ഐ അഖിലേഷ് , സി പി ഓ മാരായ അരുണ്‍, ഷിജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര് സിവി ദിനേശന്‍, ബി ജോയി, നിഖില്‍ എന്നിവരാണ് അഗ്നിരക്ഷാ സംഘത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നത്. തളിപ്പറമ്പ് എല്‍.ഐ.സി കോംപ്ലക്സ്, പരിശോധന, രക്ഷപ്പെടുത്തല്‍ എന്നിവ സംബന്ധിച്ച് സെന്റ് തെരേസാസ് സ്‌കൂളിലും ആളുകളെ ഒഴിപ്പിക്കല്‍ ഇരിട്ടി താലൂക്ക് സിവില്‍ സ്റ്റേഷനിലും നടന്നു. മോക്ക് ഡ്രില്ലിന്റെ ഭാഗമായി താത്കാലിക ആശുപത്രി പയ്യന്നൂര്‍ റവന്യു ടവറില്‍ സജ്ജമാക്കി. ഓപ്പറേഷന്‍ അഭ്യാസിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും റസ്‌പോണ്‍സിബിള്‍ ഓഫീസറും ജില്ലാ കലക്ടറുമായ അരുണ്‍ കെ വിജയന്‍ മേല്‍നോട്ടം വഹിച്ചു.


Share our post

India

പ്രത്യാക്രമണം തുടങ്ങി ഇറാന്‍; നൂറോളം ഡ്രോണുകള്‍ വിക്ഷേപിച്ചു, പ്രതിരോധിക്കുമെന്ന് ഇസ്രയേല്‍

Published

on

Share our post

ടെഹ്‌റാന്‍/ടെല്‍ അവീവ്: കനത്ത നാശംവിതച്ച ഇസ്രയേല്‍ ആക്രമണത്തിന് പ്രതികാരമായി പ്രത്യാക്രമണം തുടങ്ങി ഇറാന്‍. ഇസ്രയേല്‍ ലക്ഷ്യമിട്ട് നൂറോളം ഡ്രോണുകള്‍ ഇറാന്‍ വിക്ഷേപിച്ചതായാണ് വിവരം. ഡ്രോണുകള്‍ ആകാശത്തുവെച്ച് തന്നെ തകര്‍ക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.

ഇറാനില്‍ നിന്ന് വിക്ഷേപിക്കുന്ന ഡ്രോണുകള്‍ ഇസ്രയേലിലെത്താന്‍ ഏഴ് മണിക്കൂറോളം എടുക്കുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന കണക്കാക്കുന്നത്. വഴിയില്‍ തകര്‍ക്കപ്പെട്ടില്ലെങ്കില്‍ അടുത്ത ഒന്ന് രണ്ട് മണിക്കൂറിനകം ഇസ്രയേല്‍ പരിധിയിലെത്തും. അത് തകര്‍ക്കുമെന്നും ഐഡിഎഫ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയിലാണ് ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയത്. ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പ്രത്യാക്രമണം വളരെ വലുതായിരിക്കുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ഇതിനിടെ ഇസ്രായേലിലെ എംബസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാന്‍ യുഎസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Share our post
Continue Reading

India

110 മരണം, ഇനിയും ഉയർന്നേക്കും; അഹമ്മദാബാദ് വിമാനദുരന്തത്തിൽ നടുങ്ങി രാജ്യം

Published

on

Share our post

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ 110 പേർ മരിച്ചെന്ന് റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും ഉയരുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 232 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 53 വിദേശികൾ വിമാനത്തിലുണ്ടായിരുന്നു. വ്യോമയാന മന്ത്രാലയം അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38ന് പറന്നുയർന്ന അഹമ്മദാബാദ്- ലണ്ടൻ എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്. 825 അടി ഉയരത്തിൽ നിന്നാണ് വിമാനം താഴേക്ക് പതിച്ചത്. അപകട കാരണം വ്യക്തമായിട്ടില്ല. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു

അഹമ്മദാബാദിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചു. വൈകിട്ട് അഞ്ച് വരെ വിമാനത്താവളം അടച്ചിടും. അ​ഗ്നിരക്ഷാ സേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ​


Share our post
Continue Reading

India

തത്കാൽ ബുക്കിങ്ങിലെ മാറ്റങ്ങൾ ഇവയാണ്

Published

on

Share our post

പാലക്കാട്: റെയിൽവേ തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങ് ആധാറും ഒടിപിയുമായി ബന്ധപ്പെടുത്തി പരിഷ്കരിച്ച് ഉത്തരവായി. ജൂലായ് ഒന്നുമുതല്‍ ഓണ്‍ലൈനിലും റിസര്‍വേഷന്‍ കൗണ്ടറുകളിലും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഈ മാറ്റം ബാധകമാവും.

ജുലായ് 15 മുതൽ ബുക്കിങിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി ആവശ്യമാവും. ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ തത്കാല്‍ ബുക്കിങ്ങ് നടത്തുമ്പോഴും ആധാർ വെരിഫിക്കേഷൻ വേണ്ടി വരും.

തത്കാൽ ലഭിക്കുക വണ്ടി പുറപ്പെടുന്നതിന് ഒരുദിവസം മുമ്പ് തന്നെയാവും

ഒരു കോച്ചിലെ ആകെ ബര്‍ത്തിന്റെ ശരാശരി 10 ശതമാനമാണ് തത്കാല്‍.

കൺഫേംഡ് ടിക്കറ്റിന് ക്യാൻസൽ ചെയ്താലും പണം തിരികെ ലഭിക്കില്ല.

ഒരേ സമയം റിസർവ്വ് ചെയ്യുന്ന ഒരു പിഎന്‍ആര്‍ നമ്പറില്‍ നാല് താത്കാല്‍ യാത്രാ ടിക്കറ്റുകൾ ആവാം.

രാവിലെ 10 മണിക്ക് എ സി തത്കാല്‍ ബുക്കിങ് തുടങ്ങും. 11 മണിക്ക് സ്ലീപ്പര്‍ തത്കാലും. ക്രമത്തിൽ മാറ്റമില്ല.

വെയ്റ്റിങ് ലിസ്റ്റിൽ ആയാൽ ക്യാൻസലേഷൻ ചാർജ് ഈടാക്കുന്നുണ്ട്.

കൗണ്ടറിൽ നിന്ന് വാങ്ങിച്ച ടിക്കറ്റ് റദ്ദാക്കിയാൽ സ്റ്റേഷനില്‍ നിന്നായിരിക്കും കാശ് തിരികെ ലഭിക്കുക. ഓണ്‍ലൈൻ ടിക്കറ്റ് ആണെങ്കിൽ അക്കൗണ്ടിലേക്ക് തിരികെ വരും.

ടിക്കറ്റിങ് ഏജന്റുമാര്‍ക്ക് പൊതു ജനങ്ങൾ തത്കാൽ എടുക്കുന്ന സമയത്ത് ബുക്കിങ് അനുവദിക്കില്ല. ഏജന്റുമാർക്ക് എസി ക്ലാസുകള്‍ക്ക് രാവിലെ 10 മുതല്‍ 10.30 വരെയും നോണ്‍-എസി ക്ലാസുകള്‍ക്ക് രാവിലെ 11 മുതല്‍ 11.30 വരെയും തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അനുമതിയില്ല.

തത്കാല്‍ അടക്കം കൗണ്ടറിലെ റിസര്‍വേഷന്‍ ടിക്കറ്റ് ഇടപാടുകള്‍ പൂര്‍ണമായും ഡിജിറ്റലായി മാറുകയാണ്. റെയില്‍വേ കൗണ്ടറുകളില്‍ തത്കാല്‍ ടിക്കറ്റിന് ഇങ്ങനെ ഡിജിറ്റൽ മണിയാവും സ്വീകരിക്കുക. കൌണ്ടറിൽ ലഭ്യമാക്കുന്ന റെയിൽവേ ആപ്പില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം നൽകണം.

തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ

IRCTC അക്കൗണ്ടിൽ ലോഗിൻ ചെയ്യുക. IRCTC വെബ്‌സൈറ്റ്, ആപ്പ് അല്ലെങ്കിൽ ixigo.com, redBus, അല്ലെങ്കിൽ MakeMyTrip പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാം.

ആവശ്യമായ ട്രെയിൻ കണ്ടെത്തുക. സ്റ്റേഷനുകൾ തിരഞ്ഞെടുക്കുക.

യാത്രാ തീയതി തിരഞ്ഞെടുക്കുക.

“TATKAL” തിരഞ്ഞെടുക്കുക.

ട്രെയിനുകൾക്കായി തിരയുക.

യാത്രക്കാരുടെ വിശദാംശങ്ങൾ നൽകുക.

പേയ്‌മെന്റ് രീതി തിരഞ്ഞെടുത്ത് കാശ് അടയ്ക്കുക.

ആവശ്യമെങ്കിൽ ഇ-ടിക്കറ്റ് പ്രിന്റ് ചെയ്യുക. യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഫോൺ നമ്പർ തന്നെ നൽകാൻ ശ്രദ്ധിക്കുക. കൺഫർമേഷൻ മെസേജ് യാത്രയിൽ ഉടനീളം സൂക്ഷിച്ച് വെക്കുക

കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) കൗണ്ടറുകളിലും അംഗീകൃത ഏജന്റുമാർ വഴിയും ബുക്ക് ചെയ്യുന്ന തത്കാൽ ടിക്കറ്റുകൾക്ക് ബുക്കിംഗ് സമയത്ത് ഉപയോക്താവ് നൽകിയ മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി വഴി ആധികാരീകരണം ആവശ്യമാണ്.

തത്കാലിൽ ഇളവുകൾ ലഭ്യമാവില്ല.


Share our post
Continue Reading

Trending

error: Content is protected !!