India
പെട്രോളിനും ഡീസലിനും വില കൂടും; എക്സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ പെട്രോളിനും ഡീസലിനും വില കൂടും. കേന്ദ്രസർക്കാർ എക്സൈസ് ഡ്യൂട്ടി രണ്ടു രൂപ വർധിപ്പിച്ചതാണ് വില വർധനയ്ക്ക് കാരണം. ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ വകുപ്പിന്റെ ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച് ഏപ്രിൽ 8 മുതൽ വർധന പ്രാബല്യത്തിൽ വരും. എന്നാൽ വിലവർധനവ് ചില്ലറ വിൽപ്പന വിലയിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്ന് വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവിനെത്തുടർന്ന് പെട്രോൾ, ഡീസൽ വിലയിൽ കുറവു വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അപ്പോഴാണ് വിലകൂട്ടൽ ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയായും ഡീസലിന്റേത് 10 രൂപയായും വർധിപ്പിച്ചതായി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
India
കേന്ദ്രീയവിദ്യാലയങ്ങളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം

ന്യുഡല്‍ഹി: 2025-26 അധ്യയന വര്‍ഷത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശന പ്രക്രിയ നടക്കുന്നു. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ശേഷം ഓഫ്ലൈന് അഡ്മിഷന് ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.ബാലവാടിക 2ലേക്കും 2,3,4,5,6,7,8,9,10,12 എന്നീ ക്ലാസുകളിലേക്കും അപേക്ഷിക്കാം. 11ാം ക്ലാസിലേക്കുള്ള അഡ്മിഷന് പിന്നീട് ആരംഭിക്കുന്നതാണ്.ഇതേ കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
പ്രധാനപ്പെട്ട തീയതികള്‍
കെവി ഓഫ്ലൈന് അഡ്മിഷന് ഫോം സമര്‍പ്പിക്കേണ്ടത്- ഏപ്രില്‍ 2- ഏപ്രില്‍ 11
ആദ്യ പ്രോവിഷണല്‍ ലിസ്റ്റ് ഏപ്രില്‍ 17ന് പുറത്ത് വരും.
ഏപ്രില്‍ 18 മുതല്‍ ഏപ്രില്‍ 21 വരെ അഡ്മിഷന് വിന്‍ഡോ തുറക്കും.
അപേക്ഷിക്കേണ്ട അവസാന തീയതി – ജൂണ്‍ 30
സീറ്റൊഴിവ് ഉണ്ടെങ്കിലുള്ള അവസാന അഡ്മിഷന് ഡെഡ്ലൈന്- ജൂലായ് 31
ആവശ്യമായ രേഖകള്‍
മുന്‍വര്‍ഷ ക്ലാസുകളിലെ റിപ്പോര്‍ട്ട് കാര്‍ഡ്/ മാര്‍ക്ക് ഷീറ്റ്
ജനന സര്‍ട്ടിഫിക്കറ്റ്
അഡ്രസ് രേഖ
ആധാര്‍ കാര്‍ഡ്
സ്കൂള്‍ ടിസി
വരുമാന സര്‍ട്ടിഫിക്കറ്റ്(ആവശ്യമെങ്കില്‍)
ഇഡബ്യുഎസ് സര്‍ട്ടിഫിക്കറ്റ്
അപാര്‍(APAAR)ഐഡി
മാതാപിതാക്കളുടെ ജോലി ട്രാന്‍ഫര്‍ സര്‍ട്ടിഫിക്കറ്റ്(ആവശ്യമെങ്കില്‍)
മാതാപിതാക്കളുടെ സര്‍വീസ് സര്‍ട്ടിഫിക്കറ്റ്(ആവശ്യമെങ്കില്‍)
വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം: https://kvsangathan.nic.in/
Breaking News
ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് വില കൂട്ടി, വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി തിങ്കളാഴ്ച അറിയിച്ചു. വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്കും വില വര്‍ധനവ് ബാധകമാണ്.
India
ഇനി വേണ്ടത് രാഷ്ട്രപതിയുടെ അംഗീകാരം മാത്രം; വഖഫ് ഭേദഗതിയിലെ വിവാദ നിർദേശങ്ങൾ എന്തൊക്കെ?

ഏറെ വിവാദങ്ങൾക്കിടയാക്കിയ വഖഫ് ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരിക്കുകയാണ്. 12 മണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇരു സഭകളിലും ബിൽ പാസായത്. ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വലിയ വാഗ്വാദങ്ങളും ബഹളങ്ങളും സഭയിൽ ഉണ്ടായി. മുസ്ലിം സംഘടനകൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയ ഈ ബില്ലിൽ, വിവാദമായ നിരവധി വ്യവസ്ഥകളാണുള്ളത്. ആദ്യഘട്ടത്തിലെ എതിർപ്പിന് ശേഷം, ജെപിസി പാസാക്കിയ ബിൽ ആണ് ഇരുസഭകളിലും എത്തിയതും, പാസായതും.
പുതിയ ബില്ലിലെ വിവാദ വ്യവസ്ഥകൾ
⭕മുസ്ലിം ഇതരമതസ്ഥർക്ക് സ്വത്തുക്കൾ വഖഫ് നൽകാം എന്നതാണ് നിലവിലെ രീതി. എന്നാൽ പുതിയ ഭേദഗതിയിൽ കുറഞ്ഞത് അഞ്ചുവർഷമെങ്കിലും ഇസ്ലാം മതവിശ്വാസിയായ ഒരാൾക്കേ വഖഫ് നൽകാൻ സാധിക്കുകയുള്ളൂ. മാത്രമല്ല, ഇവർ മുസ്ലിമാണെന്ന് ബോധിപ്പിക്കണം എന്നതാണ് കടുപ്പിച്ച നിയമം.
⭕മുസ്ലിം ഇതര മതസ്ഥരുടെയും പ്രാതിനിധ്യമാണ് ബില്ലിലെ പ്രധാന വിവാദഭാഗം. വഖഫ് ബോർഡിൽ മുസ്ലിം ഇതര മതസ്ഥരായ രണ്ട് പേർ വേണമെന്നതാണ് പുതിയ നിയമഭേദഗതി
⭕സ്വത്ത് സംബന്ധമായ തർക്കങ്ങളിൽ ഇടനില നിൽക്കുന്നത് ജില്ലാ കളക്ടർമാർക്കും മുകളിൽ ഉള്ളവരായിരിക്കും. നേരത്തെ, ഇത് ജില്ലാ കലക്ടറായിരുന്നു. ജെപിസി യോഗത്തിന് ശേഷം ആ അധികാരം ജില്ലാ കളക്ടർമാർക്കും മുകളിൽ ഉള്ളവരിൽ നിക്ഷിപ്തമാക്കി. ഇതിലൂടെ തർക്കങ്ങളിൽ തീരുമാനം എന്നും സർക്കാർ ഭാഗത്തായിരിക്കും എന്നതാണ് പ്രതിപക്ഷവും മുസ്ലിം സംഘടനകളുമുയർത്തുന്ന ആശങ്ക.
⭕വ ഖ് ഫ് ആയി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്രസർക്കാർ പോർട്ടലിൽ രേഖപ്പെടുത്തണം
⭕ദീർഘകാലമായി മതാവശ്യത്തിനായി ഉപയോഗിച്ചിരുന്ന, കൃത്യമായ രേഖകൾ ഇല്ലാത്ത ഭൂമി, വഖഫ് ബൈ യൂസർ എന്ന നിലയിലാണ് രേഖപ്പെടുത്തിയിരുന്നത്. ഇനിമുതൽ ആ രീതി ഇല്ല എന്നതും ബില്ലിലെ ഒരു പ്രധാന ഭേദഗതിയാണ്.
⭕ഒരു സ്വത്ത്, അത് വഖഫ് ആണോ എന്ന് തീരുമാനിക്കാൻ വഖഫ് ബോർഡിന് അനുമതി നൽകിയിരുന്ന വകുപ്പായിരുന്നു നാല്പതാം വകുപ്പ്. ഈ വകുപ്പ് പുതിയ ഭേദഗതിയിലൂടെ നിർത്തലാക്കി.
⭕ആദിവാസി ഭൂമിയും ചരിത്രസ്മാരകങ്ങളും വഖഫ് ആയി പ്രഖ്യാപിക്കാനാകില്ല എന്നും പുതിയ നിയമത്തിൽ പറയുന്നുണ്ട്. മുൻപ് അത്തരത്തിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അവ ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ അസാധുവാകും.
⭕വഖഫ് ബോർഡ് സിഇഒ മുസ്ലിം ആകണമെന്ന വ്യവസ്ഥ ഇനിയില്ല. മാത്രമല്ല ഈ ഉദ്യോഗസ്ഥനെ സംസ്ഥാന സർക്കാരിന് ഇനി നേരിട്ട് നിയമിക്കാം. നിലവിൽ വഖഫ് ബോർഡ് നിർദേശിക്കുന്ന പേരുകളിൽ നിന്നാണ് തിരഞ്ഞെടുക്കേണ്ടത്. പുതിയ നിയമത്തിൽ ഇവ റദ്ദ് ചെയ്യപ്പെട്ടു.
എന്താണ് വഖഫ്, എന്താണ് വഖഫ് സ്വത്തുക്കൾ?
ഏറ്റവും ലളിതമായി പറഞ്ഞാൽ, മുസ്ലീം വിശ്വാസിസമൂഹത്തിന്റെ ഒരു ദാനരീതിയാണ് വഖഫ്. സ്വന്തം സ്വത്തുക്കൾ അതെന്തായാലും പരിപൂർണ്ണമായി ദൈവത്തിന് സമർപ്പിക്കാൻ ഒരു വിശ്വാസിക്ക് സാധിക്കും. ഇങ്ങനെ സമർപ്പിക്കുന്നതിനെയാണ് വഖഫ് എന്ന് പറയുന്നത്. ഇത്തരത്തിൽ വിശ്വാസികൾ സമർപ്പിക്കുന്ന സ്വത്തുക്കളുടെ സംരക്ഷകരാണ് വഖഫ് ബോർഡ്. വഖഫിനായി നൽകുന്ന സ്വത്തുക്കൾ പിന്നീടൊരിക്കലും തിരികെ എടുക്കാൻ ആകില്ലെന്നതാണ് പ്രത്യേകത. മതപരമായതോ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായതോ ആയ കാര്യങ്ങൾക്ക് വേണ്ടി മാത്രമേ ഈ സ്വത്തുക്കൾ വഖഫ് ബോർഡുകൾക്കായാലും ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഇത്തരം സ്വത്തുക്കളിൽ നിന്ന് എന്തെങ്കിലും വരുമാനം ലഭിക്കുന്നുണ്ടെങ്കിൽ അതും നേരത്തെ പറഞ്ഞ കാര്യങ്ങൾക്ക് വേണ്ടി മാത്രമേ ഉപയോഗിക്കാനാകൂ. മുസ്ലിങ്ങളുടെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ, ഖബറിടങ്ങൾ, സൂഫി ദർഗകൾ എന്നിവയെല്ലാം സംരക്ഷിക്കപ്പെട്ടുവരുന്നത് ഈ വഖഫ് തത്ത്വം അനുസരിച്ചാണ്.
എന്താണ് വഖഫ് ബോർഡ്?
ഇന്ത്യയിലെ എല്ലാ മതങ്ങൾക്കും തങ്ങളുടെ സ്ഥാപനങ്ങൾ നിർമിക്കാനും പരിപാലിക്കാനും അവകാശമുണ്ട്. ഇതിനായ് സർക്കാർ പിന്തുണയുള്ള പല സംവിധാനങ്ങളും പ്രവർത്തിക്കുന്നുമുണ്ട്. ഹിന്ദു മതത്തിൽ വിവിധ മത എൻഡോവ്മെന്റ് നിയമങ്ങൾ അനുസരിച്ച് ദേവസ്വം ബോർഡ് അടക്കമുള്ള സംവിധാനങ്ങളാണ് ഇക്കാര്യങ്ങൾ നിർവഹിച്ചുവരുന്നത്. സിഖ് സമുദായത്തിന് ഗുരുദ്വാര നടത്തിപ്പിന് പ്രത്യേക നിയമമുണ്ട്. വിവിധ ക്രൈസ്തവ സഭകൾ ഇന്ത്യൻ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് അവരുടെ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പരിപാലിക്കുന്നു. ഇതിനു സമാനമായി മുസ്ലിംകൾക്കിടയിൽ നിലനിൽക്കുന്ന സംവിധാനമാണ് വഖഫ് ബോർഡ്. ഇത് പ്രവർത്തിക്കുന്നത് 1995ലെ വഖഫ് നിയമ പ്രകാരമാണ്. ഈ നിയമമാണ് ഇപ്പോൾ ഭേദഗതി ചെയ്തിരിക്കുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്