Connect with us

Kannur

പെരുവപ്പുഴയിൽ ഇപ്പോഴുമുണ്ട്, പ്രളയ കാലത്ത് ഒഴുകിവന്ന കൂറ്റൻ മരങ്ങൾ

Published

on

Share our post

പെരുവ : കഴിഞ്ഞ പ്രളയ കാലത്ത് ഒഴുകിവന്ന കൂറ്റൻ മരങ്ങൾ ഇപ്പോഴും പെരുവ പുഴയിൽ തന്നെ. നിരവധി മരങ്ങളാണ് പ്രളയകാലത്ത് കടപുഴകിവീണ് പുഴയിൽ വിവിധ ഇടങ്ങളിലായി തങ്ങി നിൽക്കുന്നത്. ആദ്യം നിർമിച്ച പെരുവ കടൽക്കണ്ടം പാലവും പെരുവ പോസ്റ്റ് ഓഫിസ് നടപ്പാലവും തകർന്നത് കൂറ്റൻ മരങ്ങൾ വന്നിടിച്ചാണ്. കണ്ണവം പഴയ പാലത്തിന്റെ കൈവരി തകർന്നതും സമാന രീതിയിലാണ്. കഴിഞ്ഞ പ്രളയത്തിൽ എടയാർ നടപ്പാലം ഒഴുകിപ്പോയതിന്റെ പ്രധാന കാരണം കൂറ്റൻ മരങ്ങൾ വന്നിടിച്ചും അരികിലെ മണ്ണ് ഒഴുകി പോയതിനാലുമാണ്. ഇത്തരത്തിൽ പുഴയിൽ കിടക്കുന്ന മരങ്ങൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുന്നുണ്ട്.

മഴക്കാലത്തിനു മുൻപ് മരങ്ങൾ എടുത്തു മാറ്റിയില്ലെങ്കിൽ കടൽക്കണ്ടത്ത് പുതുതായി നിർമിച്ച പാലത്തെയും ബാധിക്കുമോ എന്ന ഭയത്തിലാണ് നാട്ടുകാർ. കൂടാതെ കഴിഞ്ഞ പ്രളയകാലത്ത് എടയാർ റഗുലേറ്റർ കം ബ്രിജിന് സമീപം കൂറ്റൻ മരങ്ങൾ തങ്ങി നിന്ന് പ്രദേശത്ത് മുഴുവൻ വെള്ളം കയറിയിരുന്നു. തുടർന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ച് എടുത്തു മാറ്റുകയായിരുന്നു. 7 കിലോ മീറ്ററോളം നീളുന്ന ഭാഗത്ത് നിന്ന് ഒഴുകിയെത്തുന്ന മരങ്ങൾ പൂർണമായും തങ്ങി നിൽക്കുന്നത് എടയാറിലാണ്. ഇത് റഗുലേറ്റർ കം ബ്രിജിന്റെ തകർച്ചയ്ക്കും പ്രദേശത്ത് വെള്ളം കയറുന്നതിനും കാരണമാകും. മഴക്കാലത്തിന് മുൻപ് തന്നെ മരങ്ങൾ മുഴുവൻ എടുത്തു മാറ്റുകയും പുഴയിലേക്ക് ചാഞ്ഞ മരങ്ങൾ മുറിച്ചു മാറ്റുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Share our post

Kannur

കൊയിലി ആസ്പത്രി മാനേജിംഗ് പാർട്ട്ണറെ കുടകിൽ കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: കണ്ണൂർ സ്വദേശിയായ തോട്ടം ഉടമയെ തോട്ടം ഉടമയെ കുടകിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ കൊയിലി കുടുംബാംഗവും കൊയിലി ആശുപത്രി മാനേജിംഗ് പാർട്ട്ണറുമായ പള്ളിക്കുളത്തെ പ്രദീപ് കൊയിലിയെ (57) കുടകിലെ പൊന്നംപെട്ട ബി ഷെട്ടിഗിരിയിലെ സ്വന്തം ഫാമിലെ താമസസ്ഥലത്ത് കൊലപ്പെടുത്തിയ പ്രതികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

പൊന്നംപേട്ടയിലെ അനിൽ എന്ന മുത്തണ്ണ (25), സോംവാർപേട്ടിലെ ദീപക് എന്ന ദീപു (21), സ്റ്റീഫൻ ഡിസൂസ (26), കാർത്തിക് എച്ച് എം (27), പൊന്നം പേട്ടയിലെ ഹരീഷ് ടി എസ്(29) എന്നിവരെയാണ് വീരാജ്പേട്ട സബ്ബ് ഡിവിഷൻ എസ്‌പി എസ് മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2 സിനിമയിൽ അഭിനയിച്ച അനിലാണ് കൊലയ്ക്കു പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. പ്രതികൾ ഫാമിൽ നിന്ന് മോഷ്ടിച്ച 13,30000 രൂപയും പോലീസ് കണ്ടെടുത്തു.

കണ്ണൂരിലെ കൊയിലി ആസ്പത്രി ഉടമയായിരുന്ന പരേതനായ കൊയിലി ഭാസ്കരന്റെ മകനാണ്. പ്രദീപിന് ബി ഷെട്ടിഗിരിയിൽ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽപ്പന നടത്താനുള്ള ശ്രമം നടന്നു വരുന്നതിനിടെയാണ് ഇദ്ദേഹത്തെ കഴിഞ്ഞ 23 നു രാത്രി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.


Share our post
Continue Reading

Kannur

പാപ്പിനിശ്ശേരി, അഴീക്കോട് മൂന്നുനിരത്ത് ദിനേശ് ബീഡി ശാഖ അടച്ചുപൂട്ടി

Published

on

Share our post

പാപ്പിനിശ്ശേരി: അഴീക്കോട് ദിനേശ് ബീഡി വ്യവസായ സഹകരണ കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിച്ചു വന്ന പാപ്പിനിശ്ശേരിയിലും അഴീക്കോട് മൂന്നു നിരത്തിലെയും രണ്ടു ശാഖകളും അടച്ചുപൂട്ടി. 1985 മേയ് ഒന്നിന് 130 ഓളം തൊഴിലാളികളുമായാണ് സ്വന്തം കെട്ടിടത്തിൽ പാപ്പിനിശ്ശേരിയിൽ ദിനേശ് ബീഡി സംഘം ശാഖ പ്രവർത്തനം ആരംഭിച്ചത്.അന്നത്തെ എം.എൽ.എ ആയിരുന്ന ഇ.പി. ജയരാജനാണ് പാപ്പിനിശ്ശേരി സംഘം ശാഖ ഉദ്ഘാടനം ചെയ്തത്. 1975 ജനുവരി മുന്നിന് കരിക്കൻകുളത്ത് 150 ഓളം തൊഴിലാളികളുമായി വാടക കെട്ടിടത്തിൽ തുടക്കം കുറിച്ച സംഘം ശാഖ അടച്ചു പൂട്ടിയിട്ട് പത്തുവർഷത്തോളമായി. പാപ്പിനിശ്ശേരി ശാഖയും മൂന്നുനിരത്തിലെ ശാഖയും ചിറക്കൽ ബ്രാഞ്ചിലേക്ക് ലയിപ്പിച്ചു.അഴീക്കോട് അടക്കമുള്ള പ്രൈമറി സംഘവും കണ്ണൂർ സംഘവും ലയിപ്പിച്ച് ഒറ്റ സംഘമായി പ്രവർത്തിക്കാനുള്ള തീരുമാനത്തിലാണ് സംഘം ഭാരവാഹികൾ. ഇതോടെ പാപ്പിനിശ്ശേരിയിൽ ജോലിചെയ്തു വരുന്ന 21 തൊഴിലാളികളും മൂന്നു നിരത്തിലെ 16 തൊഴിലാളികളും ഇനി ചിറക്കൽ ബ്രാഞ്ചിലാണ് തൊഴിൽ ചെയ്യേണ്ടത്. പാപ്പിനിശ്ശേരിയിൽ നിന്നും ചിറക്കലിലേക്ക് പോകാൻ ദിനംപ്രതി 25 രൂപയോളം ബസ് ചാർജ് കൊടുക്കേണ്ടി വരുന്നതിൽ തൊഴിലാളികൾ നിരാശ പ്രകടിപ്പിച്ചു.പാപ്പിനിശ്ശേരിയിൽ ജോലിചെയ്തുവരുന്ന തൊഴിലാളികൾക്ക് ചിറക്കൽ ദിനേശ് ബീഡി ബ്രാഞ്ചിലേക്ക് മാറുന്നതിന്റെ ഭാഗമായി യാത്രയപ്പും അനുമോദനവും സംഘടിപ്പിച്ചു. സി.പി.എം പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറി കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ, കാസർകോട് ജില്ലയിൽ ദിനേശ് ബീഡി വ്യവസായത്തിൽ 42000 ത്തോളം തൊഴിലാളികൾ ജോലി ചെയ്തിരുന്നു. അതിൽ രണ്ടായിരത്തിൽ താഴെ തൊഴിലാളികൾ മാത്രമാണ് നിലവിൽ ജോലി ചെയ്യുന്നത്.യാത്രയയപ്പിന്റെ ഭാഗമായി ആദ്യകാല ബീഡി തൊഴിലാളിയായ കോട്ടൂർ ഉത്തമനെ പൊന്നാടയണിയിച്ച് ആദരിച്ചു. അഴീക്കോട് ബീഡി തൊഴിലാളി വ്യവസായ സഹകരണ സംഘത്തിന്റെ കീഴിലുള്ള പാപ്പിനിശ്ശേരി വർക്ക് ഷെഡിലെ തൊഴിലാളികൾ ചിറക്കൽ ദിനേശ് ബീഡി ബ്രാഞ്ചിലേക്ക് മാറുന്നതിനുള്ള യാത്രയപ്പും അനുമോദനവും സംഘടിപ്പിച്ചു. സി.പി.എം പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറി കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. ടി.വി. രാജീവൻ അധ്യക്ഷത വഹിച്ചു. ഇ.എൻ. ഉഷ, മണ്ടൂക്ക് മോഹനൻ, കെ. രജനി, കെ. ദീപ, ചെരിച്ചൻ ഉഷ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Kannur

എന്റെ കേരളം മേള ഉദ്ഘാടനം എട്ടിന്; മിക്‌സ്ഡ് വോളി ആറിന്

Published

on

Share our post

രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മേളയുടെ ജില്ലാതല ഉദ്ഘാടനം മെയ് എട്ടിന് വൈകീട്ട് നാല് മണിക്ക് കണ്ണൂർ പോലീസ് മൈതാനിയിൽ രജിസ്‌ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. കെ കെ ശൈലജ ടീച്ചർ എം.എൽ.എ അധ്യക്ഷയാവും. വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസും കണ്ണൂർ പ്രസ് ക്ലബും ജയിൽ സ്റ്റാഫ് റിക്രിയേഷൻ ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന മിക്‌സഡ് വോളിബോൾ മത്സരം മെയ് ആറിന് വൈകീട്ട് നാല് മണിക്ക് കണ്ണൂർ സെൻട്രൽ ജയിൽ സ്‌റ്റേഡിയത്തിൽ നടക്കും. ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ജയിൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.


Share our post
Continue Reading

Trending

error: Content is protected !!