Kerala
ഡിജിറ്റൽ ആർ.സി.യുടെ മറവിലും സർവീസ് ചാർജ് ഉയർത്തി

തിരുവനന്തപുരം: വാഹനരജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി.) ഓൺലൈനായപ്പോൾ സർവീസ് ചാർജിലും വർധന. ഫീസ് ഉയർന്നതിനുപിന്നിൽ സോഫ്റ്റ്‌വേർ പിഴവാണോയെന്നും സംശയമുണ്ട്. അധികൃതർ പ്രതികരിച്ചിട്ടില്ല. അച്ചടിക്കൂലി ഒഴിവാക്കിയപ്പോൾ സർവീസ് ചാർജിൽ അധികത്തുക ഈടാക്കിയതും പ്രിന്റിങ്ങിലെ സങ്കീർണതയുമാണ് ആദ്യദിനം കല്ലുകടിയായത്. ആറുമാസമായി തടസ്സപ്പെട്ട ആർ.സി. അച്ചടിപ്രശ്നം പരിഹരിച്ചതിന്റെ ആശ്വാസത്തിൽ പണമടച്ച പലർക്കും കൂടുതൽ തുക നൽകേണ്ടിവന്നു.
അച്ചടിക്കൂലിയായി ഈടാക്കിയിരുന്ന 245 രൂപയ്ക്കുപകരം ആർ.സി. നൽകേണ്ട എല്ലാ സേവനങ്ങളുടെയും സർവീസ് ചാർജ് 200 രൂപയാക്കി ഏകീകരിച്ചിരുന്നു. രണ്ടും മൂന്നും സേവനങ്ങൾക്കൊപ്പമാണ് മിക്കപ്പോഴും ആർ.സി. വിതരണം ചെയ്യേണ്ടിവരുക. ഓരോ സേവനങ്ങൾക്കും 200 രൂപവീതം സോഫ്റ്റ്‌വേർ ഈടാക്കുന്നുണ്ട്. അച്ചടിക്കൂലി ഒഴിവാക്കിയതുകാരണം സർക്കാരിന് നഷ്ടമുണ്ടാകാതിരിക്കാനാണ് ഈ ക്രമീകരണം.
വായ്പവിവരം ഒഴിവാക്കാൻ (ഹൈപ്പോത്തിക്കേഷൻ ടെർമിനേഷൻ) 400 രൂപയാണ് സർവീസ് ചാർജായി ശനിയാഴ്ച ഈടാക്കിയത്. ഉടമസ്ഥാവകാശം മാറ്റുന്നതിന് ഉൾപ്പെടെ 550 രൂപ ഫീസ് ചുമത്തി. നേരത്തേ 515 രൂപയായിരുന്നു. ഓൺലൈനായപ്പോൾ മോട്ടോർവാഹനവകുപ്പിന് ജോലിഭാരം കുറഞ്ഞിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് മോട്ടാർവാഹനവകുപ്പ് ഉപയോഗിക്കുന്നത്. കേന്ദ്രം സൗജന്യമായി പ്രിന്റ് നൽകുമ്പോഴാണ് സംസ്ഥാനം അധികനിരക്ക് ഈടാക്കുന്നത്.
ആർ.സി. പകർപ്പ് എടുക്കാനുള്ള സംവിധാനം സോഫ്റ്റ്‌വേറിൽ സജ്ജമായെങ്കിലും സങ്കീർണമായിരുന്നു. മുൻപ് ആർ.സി. തയ്യാറാക്കിയിരുന്ന കാർഡിന്റെ വലുപ്പത്തിൽ പി.ഡി.എഫ്. ഫയൽ ഡൗൺലോഡ് ചെയ്യാമെന്നായിരുന്നു മോട്ടോർവാഹനവകുപ്പ് അറിയിച്ചിരുന്നത്.എന്നാൽ, രണ്ടുപേജായി പ്രിന്റെടുക്കാനുള്ള സംവിധാനമാണുള്ളത്. ഇത് കാർഡാക്കുക ഏറെ ബുദ്ധിമുട്ടാണ്. ഡ്രൈവിങ് ലൈസൻസ് കാർഡ് വലുപ്പത്തിൽ ഡൗൺലോഡ് ചെയ്തെടുക്കാൻ കഴിയുന്നുണ്ട്.
Kerala
എങ്ങനെയാ മക്കളിങ്ങനെ ആവുന്നേ, അടി കൊടുത്ത് വളര്‍ത്തണം, കേരളം മുടിഞ്ഞു’ പ്രതിഷേധിച്ച് അധ്യാപിക


താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിനു മുമ്പില്‍ റിട്ടയേര്‍ഡ് അധ്യാപികയുടെ പ്രതിഷേധം. ജുവനൈല്‍ ഹോമിലെ അധ്യാപികയായിരുന്ന ജയാ രാമചന്ദ്രക്കുറുപ്പാണ് പ്രതിഷേധവുമായി എത്തിയത്. എന്റെ കുഞ്ഞാണെങ്കില്‍ സഹിക്കുവോ? ഒരിക്കലും ആ കുട്ടികളെ പരീക്ഷ എഴുതിപ്പിക്കരുത്, നല്ല ശിക്ഷ കൊടുക്കണം, ബാലനിയമങ്ങള്‍ മാറ്റണം, പ്രതികരിക്കാന്‍ തന്നെയാണ് വന്നത് എന്ന് ജയാരാമചന്ദ്രന്‍ പറഞ്ഞു. അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ശിക്ഷിക്കാനുള്ള അധികാരമില്ലെങ്കില്‍ ലോകം നന്നാകില്ലെന്നും അവര്‍ പറഞ്ഞു
Kerala
വേനൽക്കിനാവായി ബൊഗേന്‍വില്ലകള്‍; നാടെങ്ങും പൂക്കാലം


വേനലിന്റെ പൂക്കള്‍ എന്നറിയപ്പെടുന്ന ബൊഗേന്‍വില്ലയുടെ പൂക്കാലമാണ് ഇപ്പോള്‍. വഴിയോരങ്ങളില്‍ ചെറിയ മരമായും വീടുകളില്‍ ചെടിയായും വളര്‍ന്നുപന്തലിച്ച ബൊഗേന്‍വില്ല പൂക്കള്‍ വേനലില്‍ ഉണങ്ങിക്കരിഞ്ഞു നില്ക്കുന്ന പ്രകൃതിയുടെ വസന്തംകൂടിയാണ്.വീടുകളുടെ മതിലുകളിലും ലോണുകളിലും ടെറസുകളിലുമൊക്കെ വിവിധ വര്‍ണങ്ങളിലുള്ള ബൊഗേന്‍ വില്ലകള്‍ പൂത്തുനില്‍ക്കുന്നത് കണ്ണിനു കുളിര്‍മ പകരുന്ന വഴിയോര കാഴ്ചകളാണ്. കടുത്ത വേനലില്‍പോലും സമൃദ്ധമായി പൂവിടുന്ന ഈ വിശ്വമോഹിനിയുടെ, കൊഴിയാന്‍ മടിക്കുന്ന പൂക്കള്‍, പേപ്പര്‍ മടക്കി രൂപപ്പെടുത്തുന്ന പൂക്കള്‍ക്കു സമാനമായതുകൊണ്ടാകാം ബൊഗേന്വില്ലയെ കടലാസു പൂച്ചെടിയെന്നും വിളിക്കാറുണ്ട്.
കുറ്റിച്ചെടിയായി ചട്ടിയിലും വള്ളിച്ചെടിയായി മതിലിലും ട്രെല്ലിയിലുമെല്ലാം വളര്‍ത്താന്‍ യോജിച്ചതാണ് ഈ പൂച്ചെടി. റോസ്, പിങ്ക്, വെള്ള, ചുവപ്പ്, മഞ്ഞ, ഓറഞ്ച് തുടങ്ങി വിവിധ നിറത്തിലുള്ള പൂക്കള്‍ക്കൊപ്പം മുള്ളുകളുള്ള പരമ്പരാഗതയിനങ്ങള്ക്കൊപ്പം നിറത്തിലും രൂപത്തിലും ഒട്ടേറെ വൈവിധ്യമുള്ള പൂക്കളും ഇലകളുമായി നവീന സങ്കരയിനങ്ങളും ഇപ്പോഴുണ്ട്. മറ്റ് ഉദ്യാനച്ചെടികള്‍ വേനലില്‍ വെള്ളത്തിനായി ദാഹിക്കുമ്പോള്‍ ബൊഗേന്‍വില്ല കുറഞ്ഞ ജലലഭ്യതയില്പോലും വളരുകയും സമൃദ്ധമായി പുഷ്പിക്കുകയും ചെയ്യുന്നു.
ബൊഗേന്‍വില്ലയുടെ യഥാര്‍ഥ പൂക്കള്‍ തീരെ ചെറുതും അനാകര്‍ഷകവുമാണ്. ഇവയ്ക്കു ചുറ്റുമുള്ള വര്‍ണ ഇലകളാണു പൂങ്കുലയുടെ ഭംഗി. പൂക്കള്‍ കൊഴിഞ്ഞുപോയാലും വര്‍ണ ഇലകള്‍ കുറേനാള്‍ കൂടി ആകര്‍ഷകമായി ചെടിയില്‍ നില്ക്കും. മിക്കയിനങ്ങളിലും ഒരു പൂവിനു ചുറ്റും മൂന്നു വര്‍ണ ഇലകളാണുള്ളത്. കമ്പ് മുറിച്ചു നട്ടും പതിവച്ചുമാണ് ബൊഗേന്‍വില്ല വളര്‍ത്തിയെടുക്കുക.
പൂക്കള്‍ വിരിഞ്ഞുതുടങ്ങിയാല്‍ ആവശ്യത്തിനു നന നല്‍കണം. ഇതു പൂക്കള്‍ ചെടിയില്‍ കൂടുതല്‍ നാള് കൊഴിയാതെ നില്ക്കാന് സഹായിക്കും. പൂക്കള്‍ക്ക് നല്ല നിറവും വലുപ്പവും കിട്ടാന്‍ കടലപ്പിണ്ണാക്കും വേപ്പിന്‍പിണ്ണാക്കും പുളിപ്പിച്ചെടുത്ത ലായനി നേര്‍പ്പിച്ചത് ഉപകരിക്കും. നമ്മുടെ കാലാവസ്ഥയില്‍ ജനുവരി മുതല്‍ മേയ് വരെയാണ് ബൊഗേന്വില്ലയ്ക്ക് പൂക്കാലം. പൂക്കള്‍ 15 മുതല്‍ 20 ദിവസം വരെ ചെടിയില്‍ കൊഴിയാതെ നില്ക്കും. ഇടക്കാലത്ത് ഉദ്യാനത്തില്‍ അവഗണന നേരിടേണ്ടിവന്ന ബൊഗേന്‍വില്ല വീണ്ടും നാടെമ്പാടും സ്വീകാര്യയും ജനപ്രീതിയുമുള്ള പൂച്ചെടിയായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
Kerala
മൂന്നാറിൽ വയലറ്റ് വസന്തം; ഇലകൾ പൊഴിച്ച് ജക്കറാന്തകൾ പൂവിട്ടു


മൂന്നാറിന് ഓരോ കാലത്തും ഒരോ നിറമാണ്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ചുവപ്പ് വർണം വിതറി സ്പാത്തോഡിയ മരങ്ങൾ പൂത്തുലയുമെങ്കിൽ ഫെബ്രുവരി അവസാനത്തോടെ വയലറ്റ് വസന്തത്തിന് തുടക്കമാകും. നീലാകാശത്തിനും പച്ചപരവതാനി വിരിച്ച തേയിലത്തോട്ടത്തിനും നടുവിലായി കണ്ണിനും മനസ്സിനും കുളിർമയേകി വയലറ്റ് നിറം ഇടം പിടിക്കും. ഇലകൾ പൊഴിച്ച് ജക്കറാന്തകൾ പൂവിടുന്ന കാലം. തേയിലത്തോട്ടങ്ങൾക്ക് നടുവിലും അതിരിട്ടുനിൽക്കുന്ന പാതയോരങ്ങളിലും കൂട്ടമായി പൂവിട്ടുനിൽക്കുന്ന ജക്കറാന്ത മരങ്ങൾ കാണാൻ മുടങ്ങാതെ വർഷാവർഷമെത്തുന്ന സഞ്ചാരികളുമുണ്ട്.
ജക്കറാന്ത മിമിസിഫോളിയ എന്ന ശാസ്ത്രനാമമുളള ഈ പൂമരം സ്പാത്തോഡിയ കുടുംബാംഗം തന്നെയാണ്. ബ്രീട്ടീഷുകാർ ഹൈറേഞ്ചിന്റെ മണ്ണിൽ തേയില പാകിയതിനൊപ്പം തണൽമരമായി ഈ നീലവാകയെയും മൂന്നാറിന്റെ മലമുകളുകളിലെത്തിച്ചിരുന്നു. കൊതുക് പടർത്തുന്ന രോഗങ്ങളിൽ നിന്ന് രക്ഷനേടുന്നതിനാണ് കൊതുകിനെ തുരത്താൻ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ജക്കറാന്തകളെ മൂന്നാറിലെത്തിച്ചതെന്നും പഴമക്കാർ പറയാറുണ്ട്.വേനലവധി കാലത്ത് മൂന്നാറിലെത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ഈ വയലറ്റ് വസന്തമാണ്. സൂര്യശോഭയിൽ നീലാകാശത്തിന് താഴെ ജക്കറാന്തകൾ പൂത്തുലഞ്ഞുനിൽക്കുന്നത് കാണാനാണ് ഏറെ ഭംഗി. നിരവധി പൂമരങ്ങൾ ഒരോരോ കാലത്തും മൂന്നാറിന് അഴകുവിരിക്കാറുണ്ടെങ്കിലും ഈ നീല വാകയ്ക്ക് ആരാധകർ ഏറെയാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്