Connect with us

Kerala

വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതി; നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് യുവതി

Published

on

Share our post

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ കോടതിയെ സമീപിച്ച് യുവതി. ഭര്‍തൃവീട്ടില്‍ അനുഭവിച്ച പീഡനത്തിന് നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. അബ്ദുള്‍ റസാഖ് കൈക്കലാക്കിയ 20 പവന്‍ സ്വര്‍ണ്ണം തിരികെ നല്‍കണമെന്നും ജീവനാംശം നല്‍കണമെന്നുമാണ് ആവശ്യം. യുവതിയുടെ മൊഴി പൊലീസ് ഇന്ന് വീണ്ടും രേഖപ്പെടുത്തും.


Share our post

Kerala

വേനൽക്കിനാവായി ബൊഗേന്‍വില്ലകള്‍; നാടെങ്ങും പൂക്കാലം

Published

on

Share our post

വേനലിന്‍റെ പൂക്കള്‍ എന്നറിയപ്പെടുന്ന ബൊഗേന്‍വില്ലയുടെ പൂക്കാലമാണ് ഇപ്പോള്‍. വഴിയോരങ്ങളില്‍ ചെറിയ മരമായും വീടുകളില്‍ ചെടിയായും വളര്‍ന്നുപന്തലിച്ച ബൊഗേന്‍വില്ല പൂക്കള്‍ വേനലില്‍ ഉണങ്ങിക്കരിഞ്ഞു നില്‍ക്കുന്ന പ്രകൃതിയുടെ വസന്തംകൂടിയാണ്.വീടുകളുടെ മതിലുകളിലും ലോണുകളിലും ടെറസുകളിലുമൊക്കെ വിവിധ വര്‍ണങ്ങളിലുള്ള ബൊഗേന്‍ വില്ലകള്‍ പൂത്തുനില്‍ക്കുന്നത് കണ്ണിനു കുളിര്‍മ പകരുന്ന വഴിയോര കാഴ്ചകളാണ്. കടുത്ത വേനലില്‍പോലും സമൃദ്ധമായി പൂവിടുന്ന ഈ വിശ്വമോഹിനിയുടെ, കൊഴിയാന്‍ മടിക്കുന്ന പൂക്കള്‍, പേപ്പര്‍ മടക്കി രൂപപ്പെടുത്തുന്ന പൂക്കള്‍ക്കു സമാനമായതുകൊണ്ടാകാം ബൊഗേന്‍വില്ലയെ കടലാസു പൂച്ചെടിയെന്നും വിളിക്കാറുണ്ട്.

കുറ്റിച്ചെടിയായി ചട്ടിയിലും വള്ളിച്ചെടിയായി മതിലിലും ട്രെല്ലിയിലുമെല്ലാം വളര്‍ത്താന്‍ യോജിച്ചതാണ് ഈ പൂച്ചെടി. റോസ്, പിങ്ക്, വെള്ള, ചുവപ്പ്, മഞ്ഞ, ഓറഞ്ച് തുടങ്ങി വിവിധ നിറത്തിലുള്ള പൂക്കള്‍ക്കൊപ്പം മുള്ളുകളുള്ള പരമ്പരാഗതയിനങ്ങള്‍ക്കൊപ്പം നിറത്തിലും രൂപത്തിലും ഒട്ടേറെ വൈവിധ്യമുള്ള പൂക്കളും ഇലകളുമായി നവീന സങ്കരയിനങ്ങളും ഇപ്പോഴുണ്ട്. മറ്റ് ഉദ്യാനച്ചെടികള്‍ വേനലില്‍ വെള്ളത്തിനായി ദാഹിക്കുമ്പോള്‍ ബൊഗേന്‍വില്ല കുറഞ്ഞ ജലലഭ്യതയില്‍പോലും വളരുകയും സമൃദ്ധമായി പുഷ്പിക്കുകയും ചെയ്യുന്നു.

ബൊഗേന്‍വില്ലയുടെ യഥാര്‍ഥ പൂക്കള്‍ തീരെ ചെറുതും അനാകര്‍ഷകവുമാണ്. ഇവയ്ക്കു ചുറ്റുമുള്ള വര്‍ണ ഇലകളാണു പൂങ്കുലയുടെ ഭംഗി. പൂക്കള്‍ കൊഴിഞ്ഞുപോയാലും വര്‍ണ ഇലകള്‍ കുറേനാള്‍ കൂടി ആകര്‍ഷകമായി ചെടിയില്‍ നില്‍ക്കും. മിക്കയിനങ്ങളിലും ഒരു പൂവിനു ചുറ്റും മൂന്നു വര്‍ണ ഇലകളാണുള്ളത്. കമ്പ് മുറിച്ചു നട്ടും പതിവച്ചുമാണ് ബൊഗേന്‍വില്ല വളര്‍ത്തിയെടുക്കുക.

പൂക്കള്‍ വിരിഞ്ഞുതുടങ്ങിയാല്‍ ആവശ്യത്തിനു നന നല്‍കണം. ഇതു പൂക്കള്‍ ചെടിയില്‍ കൂടുതല്‍ നാള്‍ കൊഴിയാതെ നില്‍ക്കാന്‍ സഹായിക്കും. പൂക്കള്‍ക്ക് നല്ല നിറവും വലുപ്പവും കിട്ടാന്‍ കടലപ്പിണ്ണാക്കും വേപ്പിന്‍പിണ്ണാക്കും പുളിപ്പിച്ചെടുത്ത ലായനി നേര്‍പ്പിച്ചത് ഉപകരിക്കും. നമ്മുടെ കാലാവസ്ഥയില്‍ ജനുവരി മുതല്‍ മേയ് വരെയാണ് ബൊഗേന്‍വില്ലയ്ക്ക് പൂക്കാലം. പൂക്കള്‍ 15 മുതല്‍ 20 ദിവസം വരെ ചെടിയില്‍ കൊഴിയാതെ നില്‍ക്കും. ഇടക്കാലത്ത് ഉദ്യാനത്തില്‍ അവഗണന നേരിടേണ്ടിവന്ന ബൊഗേന്‍വില്ല വീണ്ടും നാടെമ്പാടും സ്വീകാര്യയും ജനപ്രീതിയുമുള്ള പൂച്ചെടിയായി മാറിക്കഴിഞ്ഞിരിക്കുകയാണ്.


Share our post
Continue Reading

Kerala

മൂന്നാറിൽ വയലറ്റ് വസന്തം; ഇലകൾ പൊഴിച്ച് ജക്കറാന്തകൾ പൂവിട്ടു

Published

on

Share our post

മൂന്നാറിന് ഓരോ കാലത്തും ഒരോ നിറമാണ്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ചുവപ്പ് വർണം വിതറി സ്പാത്തോഡിയ മരങ്ങൾ പൂത്തുലയുമെങ്കിൽ ഫെബ്രുവരി അവസാനത്തോടെ വയലറ്റ് വസന്തത്തിന് തുടക്കമാകും. നീലാകാശത്തിനും പച്ചപരവതാനി വിരിച്ച തേയിലത്തോട്ടത്തിനും നടുവിലായി കണ്ണിനും മനസ്സിനും കുളിർമയേകി വയലറ്റ് നിറം ഇടം പിടിക്കും. ഇലകൾ പൊഴിച്ച് ജക്കറാന്തകൾ പൂവിടുന്ന കാലം. തേയിലത്തോട്ടങ്ങൾക്ക് നടുവിലും അതിരിട്ടുനിൽക്കുന്ന പാതയോരങ്ങളിലും കൂട്ടമായി പൂവിട്ടുനിൽക്കുന്ന ജക്കറാന്ത മരങ്ങൾ കാണാൻ മുടങ്ങാതെ വർഷാവർഷമെത്തുന്ന സഞ്ചാരികളുമുണ്ട്.

ജക്കറാന്ത മിമിസിഫോളിയ എന്ന ശാസ്ത്രനാമമുളള ഈ പൂമരം സ്പാത്തോഡിയ കുടുംബാംഗം തന്നെയാണ്. ബ്രീട്ടീഷുകാർ ഹൈറേഞ്ചിന്റെ മണ്ണിൽ തേയില പാകിയതിനൊപ്പം തണൽമരമായി ഈ നീലവാകയെയും മൂന്നാറിന്റെ മലമുകളുകളിലെത്തിച്ചിരുന്നു. കൊതുക് പടർത്തുന്ന രോഗങ്ങളിൽ നിന്ന് രക്ഷനേടുന്നതിനാണ് കൊതുകിനെ തുരത്താൻ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ജക്കറാന്തകളെ മൂന്നാറിലെത്തിച്ചതെന്നും പഴമക്കാർ പറയാറുണ്ട്.വേനലവധി കാലത്ത് മൂന്നാറിലെത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ഈ വയലറ്റ് വസന്തമാണ്. സൂര്യശോഭയിൽ നീലാകാശത്തിന് താഴെ ജക്കറാന്തകൾ പൂത്തുലഞ്ഞുനിൽക്കുന്നത് കാണാനാണ് ഏറെ ഭംഗി. നിരവധി പൂമരങ്ങൾ ഒരോരോ കാലത്തും മൂന്നാറിന് അഴകുവിരിക്കാറുണ്ടെങ്കിലും ഈ നീല വാകയ്ക്ക് ആരാധകർ ഏറെയാണ്.


Share our post
Continue Reading

Kerala

പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

തിരുവനന്തപുരം: വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദർശനീയം വീട്ടിൽ രതീഷിന്റെ മകൻ ദർശനാണ് (17) മരിച്ചത്. ഇന്ന് രാവിലെ ബെഡ് റൂമിലാണ് മൃതദേഹം കണ്ടത്. വഴുതക്കാട് ചിൻമയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ദർശന്‍. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് മരണം. ഏക മകനായിരുന്നു ദർശൻ.പരീക്ഷയെ ചൊല്ലി കുട്ടിക്ക് ടെൻഷൻ ഉണ്ടായിരുന്നു എന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പിൽ പരീക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നതാണ് പൊലീസ് അറിയിച്ചു. എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു. പക്ഷേ ഒന്നും ഓർമിക്കാനാകുന്നില്ലെന്നാണ് കുറിപ്പിലുള്ളത്. ബെഡ്റൂമിലെ മേശയിലായിരുന്നു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. അച്ഛനും അമ്മയും വിഷമിക്കരുതെന്നും കുറിപ്പിലുണ്ട്. അച്ഛനും അമ്മയും ഒന്നിനും എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. ബുദ്ധിമുട്ടിച്ചുവെങ്കിൽ ഞാൻ എന്തെങ്കിലും ആകുമായിരുന്നു. ഞാൻ കഠിന ഹൃദയനല്ലാത്തതിനാൽ യാത്രയാകുന്നു. എൻ്റെ കൂട്ടുകാർ സിനിമയിൽ കാണുന്നതുപോലെ വലിയ ആൾക്കാർ ആകണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!