Kerala
ആപ്പിൽ വ്യാജ രേഖ കാണിച്ച് ജ്വല്ലറിയില്‍ തട്ടിപ്പ് നടത്തിയ ആൾ പിടിയില്‍

കയ്പമംഗലം: പെരിഞ്ഞനം മൂന്നുപീടികയിലെ സ്വര്‍ണ്ണഗോപുരം ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം വാങ്ങി പണം നല്‍കാതെ തട്ടിപ്പ് നടത്തിയ സംഭവത്തിനു പിന്നില്‍ രണ്ട് പേരുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതില്‍ ഒരാളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പേരാവൂര്‍ സ്വദേശി കൊളവന്‍ചാലില്‍ അച്ചാപ്പി എന്ന് വിളിപ്പേരുള്ള അഷ്റഫ് (34) ആണ് പിടിയിലായത്. ജ്വല്ലറിയില്‍ കയറി തട്ടിപ്പ് നടത്തിയ യുവാവിനെ ഇനിയും പിടികൂടാനായിട്ടില്ല. തട്ടിപ്പിനായി യുവാവ് എത്തിയ കാറില്‍ ഉണ്ടായിരുന്ന ആളാണ് പിടിയിലായ അഷറഫ്. തട്ടിപ്പ് നടന്ന ജ്വല്ലറിയുടെ സമീപത്തെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് കാറിലെത്തിയ രണ്ട് പേരാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായത്. തട്ടിപ്പിനു മുമ്പ് അഷ്റഫ് കാര്‍ വിദഗ്ധമായി ഒരു സ്ഥലത്ത് ഒളിപ്പിച്ച ശേഷം കൂട്ടാളിയെ തട്ടിപ്പിനായി പറഞ്ഞയക്കുകയും, പിന്നീട് തട്ടിപ്പ് നടത്തിയ ശേഷം തിരിച്ച് വന്ന കൂട്ടാളിയുമായി കാറില്‍ രക്ഷപ്പെടുകയുമാണുണ്ടായതെന്നും പോലീസ് കണ്ടെത്തി. ജ്വല്ലറിയില്‍ കയറിയ അഷ്റഫിന്റെ കൂട്ടാളിയായ പ്രതിയെക്കുറിച്ച് പോലിസ് അന്വേഷിച്ചുവരികയാണ്. കാറിന്റെ ഉടമയെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് അഷറഫ് എന്ന പ്രതിയെ പോലീസ് കണ്ടെത്തിയത്. ഇയാള്‍ കാര്‍ വാടകയ്ക്ക് എടുത്താണ് മൂന്നുപീടികയില്‍ തട്ടിപ്പിന് എത്തിയത്.
പ്രത്യേക മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് വാങ്ങിയ സ്വര്‍ണ്ണത്തിന്റെ പേയ്മെന്റ് നടത്തിയതായി കാണിച്ചു ഉടമയെ കബളിപ്പിച്ച് യുവാവ് സ്വര്‍ണവുമായി കടന്നുകളഞ്ഞത്. എട്ട് പവന്റെ സ്വര്‍ണാഭരണം ആണ് ഇങ്ങനെ നഷ്ടപ്പെട്ടത്. തട്ടിപ്പിനായി ഒരു പ്രത്യേക തരം മൊബൈല്‍ ആപ്പാണ് ഇവര്‍ ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. പേയ്മെന്റ് ചെയ്തതായി സ്ക്രീനില്‍ വ്യാജമായി കാണിക്കുമെന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. ഈ ആപ്പില്‍ കാണുന്ന പെയ്മെന്റ് റെസീപ്റ്റ് കാണുന്ന ജ്വല്ലറി ഉടമകള്‍ തങ്ങളുടെ അക്കൗണ്ടിലേക്ക് പേയ്മെന്റ് വന്നിട്ടുണ്ടെന്ന് വിശ്വസിച്ചാണ് ആഭരണങ്ങള്‍ നല്‍കുന്നതും വഞ്ചിക്കപ്പെടുന്നതും. സമാനരീതിയില്‍ മട്ടാഞ്ചേരിയിലും താമരശ്ശേരിയിലും ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പേരാവൂര്‍ പോലിസ് സ്റ്റേഷനിന് 2018-ല്‍ മുക്കുപണ്ടം പണയം വച്ചതിന് എട്ട് കേസുകളും, തമിഴ്നാട് ജോലാപ്പേട്ട് പോലിസ് സ്റ്റേഷനിന് ഒരു കളവ് കേസുമടക്കം 13 ഓളം കേസിലെ പ്രതിയാണ് അഷറഫ്. ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി. വി.കെ. രാജു, കയ്പമംഗലം ഇന്‍സ്പെക്ടര്‍ കെ.ആര്. ബിജു, എസ.ഐ. സൂരജ്, മുഹമ്മദ് സിയാദ്, പോലീസുകാരായ സുനില്‍കുമാര്‍, ജ്യോതിഷ്, ഡെന്‍സ് മോന്, സൈബര്‍ വൊളണ്ടിയര്‍ മൃദുലാല്‍ എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Kerala
കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.
Kerala
ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്പെന്ഷന്

തിരുവനന്തപുരം: ഓപ്പറേഷന് തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യന് അരുണിനെയാണ് സസ്പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.
Kerala
നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്