Connect with us

Kerala

കോള്‍, നെറ്റ് പ്രശ്നം ഉടന്‍ അവസാനിക്കും; ബി‌.എസ്‌.എൻ‌.എൽ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത

Published

on

Share our post

ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ ജിയോ, എയർടെൽ, വി.ഐ തുടങ്ങിയ കമ്പനികൾ റീചാർജ് പ്ലാനുകൾ ഉയർത്തിയതിന് ശേഷം കഴിഞ്ഞ വർഷം പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബി‌.എസ്‌.എൻ‌.എൽ വീണ്ടും പ്രാധാന്യം നേടി. ഈ മാറ്റം കമ്പനിക്ക് വളരെയധികം ഗുണവുമുണ്ടാക്കിയിരുന്നു. ഇത് ബി‌.എസ്‌.എൻ‌.എല്ലിന് 50 ലക്ഷത്തിലധികം വരിക്കാരുടെ വർധനവിന് കാരണമായപ്പോള്‍, 2024-25 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 262 കോടി രൂപയുടെ ലാഭം റിപ്പോർട്ട് ചെയ്യാൻ ബി‌.എസ്‌.എൻ‌.എല്ലിനെ പ്രാപ്‍തവുമാക്കി

എന്നാൽ കോൾ ഡ്രോപ്പുകളും ഇടയ്ക്കിടെയുള്ള കണക്ഷൻ വിച്ഛേദങ്ങളും സംബന്ധിച്ച് ബി‌.എസ്‌.എൻ‌.എൽ വരിക്കാർ നിരന്തരമായി പരാതിപ്പെട്ടിരുന്നു. ഇക്കാരണങ്ങളാൽ നവംബറിൽ കമ്പനിക്ക് മൂന്നുലക്ഷത്തിലധികം വരിക്കാരെ നഷ്‍ടപ്പെട്ടു. ഇപ്പോഴിതാ നെറ്റ്‌വർക്ക് സ്ഥിരത മെച്ചപ്പെടുത്തുന്നതിനായി ബി‌എസ്‌എൻ‌എൽ ഉണര്‍ന്ന് പ്രവർത്തിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട്.

കോള്‍ ഡ്രോപ്പ് ഉടന്‍ അവസാനിക്കും

4ജി സേവനങ്ങളുടെ വേഗത്തിലുള്ള വിതരണം, 5ജി പരീക്ഷണം ആരംഭിക്കൽ, ഉപഭോക്തൃ സേവനത്തിലെ മെച്ചപ്പെടുത്തലുകൾ തുടങ്ങിയവയിലൂടെ വരിക്കാരെ ആകർഷിക്കുന്നതിനായി ബിഎസ്‍എൻഎൽ തന്ത്രങ്ങൾ നടപ്പിലാക്കുകയാണ്. എങ്കിലും ഈ ശ്രമങ്ങൾക്കിടയിലും, നെറ്റ്‌വർക്ക് സ്ഥിരതയെക്കുറിച്ചും ഇടയ്ക്കിടെയുള്ള കോൾ ഡ്രോപ്പുകളെക്കുറിച്ചും നിരവധി വരിക്കാർ ആശങ്ക പ്രകടിപ്പിച്ചു. ഇത് നാല് മാസത്തെ വളർച്ചയ്ക്ക് ശേഷം ബിഎസ്എന്‍എല്ലിന് 300,000ത്തിൽ അധികം വരിക്കാരുടെ നഷ്‍ടത്തിന് കാരണമായി.

ഈ പ്രശ്‍നങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട്, നെറ്റ്‌വർക്ക് വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ബിഎസ്‍എൻഎൽ സ്വീകരിച്ചുതുടങ്ങി. വേഗതയേറിയ ഇന്‍റർനെറ്റ് നൽകുന്നതിനും ഉപഭോക്താക്കൾക്ക് തടസമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനുമായി തങ്ങളുടെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചതായി ബി‌എസ്‌എൻ‌എൽ അടുത്തിടെ അവരുടെ എക്സ് അക്കൗണ്ട് വഴി പ്രഖ്യാപിച്ചു. ഈ സംരംഭത്തിന്റെ ഭാഗമായി, വൈദ്യുതി തടസങ്ങൾ ഉണ്ടാകുമ്പോൾ വിശ്വസനീയമായ സേവനം നിലനിർത്തുന്നതിന് നിർണായകമായ 30,000 പുതിയ ബാറ്ററി സെറ്റുകൾ കമ്പനി സ്ഥാപിച്ചുകഴിഞ്ഞു. മാത്രമല്ല, 15,000ത്തിൽ അധികം പവർ പ്ലാന്‍റുകൾ ഇപ്പോൾ പൂർണ്ണമായും പ്രവർത്തനക്ഷമമാണ്. ഇത് നെറ്റ്‌വർക്ക് പ്രവർത്തനങ്ങൾക്ക് ശക്തമായ ഊർജ്ജ വിതരണം വാഗ്‍ദാനം ചെയ്യുന്നു.

35,000 അധിക പവർ പ്ലാന്‍റുകൾ

ഭാവിയിൽ, ബി‌.എസ്‌.എൻ.എല്ലിന്റെ ശൃംഖല കൂടുതൽ വികസിപ്പിക്കാനുള്ള വലിയ പദ്ധതികളുണ്ട്. 2025 ജൂണോടെ 35,000 അധിക പവർ പ്ലാന്‍റുകൾ പ്രവർത്തനക്ഷമമാക്കും എന്നാണ് റിപ്പോർട്ടുകൾ. ഉപഭോക്താക്കൾക്ക് വിശ്വസനീയമായ ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകാനുള്ള ബി.എസ്എന്‍എല്ലിന്‍റെ പ്രതിബദ്ധതയാണ് ഈ ശ്രമം അടിവരയിടുന്നത്.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!