Kerala
കേരളത്തിലെ ട്രെയിൻ സര്‍വീസുകളില്‍ മാറ്റം, പ്രധാന ട്രെയിനുകള്‍ ആലപ്പുഴ ഒഴിവാക്കി, കോട്ടയം വഴി പോകും

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വരും ദിവസങ്ങളില്‍ കേരളത്തിലൂടെയുള്ള ട്രെയിൻ സർവീസുകളില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ.
കുമ്ബളം റെയില്‍വേ സ്റ്റേഷനില്‍ ഇലക്‌ട്രോണിക് ഇന്റർലോക്കിംഗ് പാനല്‍ കമ്മീഷൻ ചെയ്യുന്ന പ്രവർത്തികളുടെ ഭാഗമായി തിരുവനന്തപുരം ഡിവിഷനില്‍ ലൈൻ ബ്ലോക്ക് അംഗീകരിച്ചു. ഇതിന്‍റെ ഭാഗമായിയാണ് സർവീസുകളില്‍ മാറ്റം. ഇൻഡോർ – കൊച്ചുവേളി എക്സ്പ്രസ്, ലോകമാന്യ തിലക് – തിരുവനന്തപുരം സെൻട്രല്‍ എക്സ്പ്രസ്, കണ്ണൂർ- ആലപ്പുഴ എക്സ്പ്രസ്, ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സർവീസിലാണ് മാറ്റങ്ങള്‍. ട്രെയിനുകള്‍ വഴിതിരിച്ചുവിടുക, ചില സ്റ്റോപ്പുകള്‍ ഒഴിവാക്കുക, ഭാഗികമായി റദ്ദാക്കുക തുടങ്ങിയ മാറ്റങ്ങളാണുള്ളത്.
വഴിതിരിച്ചുവിടുന്ന സർവീസുകള്‍
1. ഇൻഡോർ – കൊച്ചുവേളി എക്സ്പ്രസ്
ഫെബ്രുവരി 24 വൈകിട്ട് 4:45 PM ) ന് ഇൻഡോറില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്ബർ 22645 ഇൻഡോർ – കൊച്ചുവേളി എക്സ്പ്രസ് എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്ബലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകള്‍ ഒഴിവാക്കി കോട്ടയം വഴി സർവീസ് നടത്തും.
പകരം എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവയാണ് അധിക സ്റ്റോപ്പുകള്‍.
2. ലോകമാന്യ തിലക് – തിരുവനന്തപുരം സെൻട്രല്‍
ഫെബ്രുവരി 25 ന് രാവിലെ 11:40 ന് ലോക്മാന്യ തിലക് ടെർമിനസില്‍ നിന്ന് പുറപ്പെടുന്ന
ട്രെയിൻ നമ്ബർ 16345 ലോകമാന്യ തിലക് ടെർമിനസ് – തിരുവനന്തപുരം സെൻട്രല്‍ എക്സ്പ്രസ് അമ്ബലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകള്‍ ഒഴിവാക്കി കോട്ടയം വഴി സർവീസ് നടത്തും.
ഭാഗികമായി റദ്ദാക്കിയ സർവീസുകള്‍
1. കണ്ണൂർ – ആലപ്പുഴ എക്സ്പ്രസ്
ഫെബ്രുവരി 26 ന് പുലർച്ചെ 05:10 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്ബർ 16308 – കണ്ണൂർ – ആലപ്പുഴ എക്സ്പ്രസ് എറണാകുളം ജംഗ്ഷനില്‍ സർവീസ് അവസാനിപ്പിക്കും. എറണാകുളം ജംഗ്ഷൻ – ആലപ്പുഴ സെക്ഷനില്‍ സർവീസ് ഭാഗികമായി റദ്ദാക്കും.
2. ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ്
ഫെബ്രുവരി 26 ന് വൈകിട്ട് 3:50 ന് ആലപ്പുഴയില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്ബർ 16307 ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ് എറണാകുളം ജംഗ്ഷനില്‍ നിന്ന് വൈകിട്ട് 5:15 സർവീസ് ആരംഭിക്കും. ആലപ്പുഴ – എറണാകുളം സെക്ഷനില്‍ ഭാഗികമായി സർവീസ് റദ്ദാക്കും.
Kerala
ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ്പ് തട്ടിപ്പ്; മലയാളികൾ തുറന്നുകൊടുത്തത് 500ലേറെ ബാങ്ക് അക്കൗണ്ടുകൾ, പിടിമുറുക്കി ഇഡി


കൊച്ചി: ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ പിടിമുറുക്കി എന്‍ഫോര്‍സ്‍മെന്‍റ് ഡയറക്ടറേറ്റ്. രണ്ട് മലയാളികളെ കൂടി അറസ്റ്റ് ചെയ്തു. തട്ടിപ്പിന് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നുകൊടുത്ത കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോര്‍ട്ട് കൊച്ചി സ്വദേശി ടിജി വര്‍ഗീസ് എന്നിവരാണ് അറസ്റ്റിലായത്. ഇതേ കേസില്‍ ജനുവരിയില്‍ 4 പേര്‍ ഇഡിയുടെ പിടിയിലായിരുന്നു.സൈബര്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഏറ്റവും വലിയ സാമ്പത്തിക കൊള്ളകളിലൊന്നാണ് ലോണ്‍ ആപ്പ് തട്ടിപ്പ്. ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ ഫോണിലേക്ക് നുഴഞ്ഞു കയറിയുള്ള പിടിച്ചുപറി. പൊലീസ് അന്വേഷണത്തിന് പുറമെയാണ് കേസില്‍ ഇഡി പിടിമുറുക്കിയത്.ചെന്നൈ കാഞ്ചീപുരം സ്വദേശികളായ ഡാനിയേൽ സെൽവകുമാർ, കതിരവൻ രവി, ആന്‍റോ പോൾ പ്രകാശ്, അലൻ സാമുവേൽ എന്നിവരെ ജനുവരിയില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദും ഫോര്‍ട്ട് കൊച്ചി സ്വദേശി ടിജി വര്‍ഗീസും പിടിയിലായത്.
തട്ടിപ്പിന് ഇടനിലക്കാരായി നിന്നവരാണ് ഇരുവരുമെന്ന് ഇഡി പറയുന്നു.500ലേറെ ബാങ്ക് അക്കൗണ്ടുകളാണ് ഇവര്‍ തുറന്നത്. 289 അക്കൗണ്ടുകളിലായി 377 കോടി രൂപയുടെ ഇടപാട് നടന്നു. ഇതില്‍ രണ്ട് കോടി രൂപ സയ്യിദിന് ലഭിച്ചു. വര്‍ഗീസ് 190 അക്കൗണ്ടുകളാണ് തുറന്നുകൊടുത്തതെന്ന് ഇഡി പറയുന്നു. ഇതിലൂടെ 341 കോടി രൂപയുടെ കൈമാറ്റം നടന്നു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ നാല് ദിവത്തേക്ക് ഇഡിക്ക് കസ്റ്റഡിയില്‍ ലഭിച്ചിട്ടുണ്ട്.ലോണ്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത രേഖകള്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്. പുറമെ ലോണ്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഫോണിന്റെ നിയന്ത്രണം പ്രതികള്‍ കൈക്കലാക്കും. മോര്‍ഫിങ്ങിലൂടെ നഗ്‌നചിത്രങ്ങള്‍ കാട്ടി ഇടപാടുകാരില്‍ നിന്നും വലിയ തുക തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ സൂചന നൽകി.
Kerala
പുതിയ ഇനം കൊറോണ വൈറസിനെ കണ്ടെത്തി ഗവേഷകർ, മറ്റൊരു മഹാമാരിക്ക് കാരണമാകുമോ?


കൊറോണ വൈറസിന്റെ പുതിയ വിഭാഗം കണ്ടെത്തി ചൈനീസ് ഗവേഷകർ. HKU5-CoV-2 എന്ന് പേരിട്ടിരിക്കുന്ന വൈറസിനേക്കുറിച്ചുള്ള പഠനം സെൽ സയന്റിഫിക് എന്ന ജേർണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രശസ്ത ചൈനീസ് വൈറോളജിസ്റ്റ് ഷി സെൻഗ്ലിയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. കൊറോണ വൈറസുകളേക്കുറിച്ചുള്ള ഗവേഷണങ്ങളുടെ പേരിൽ ബാറ്റ് വുമൺ എന്ന പേരിൽ അറിയപ്പെടുന്നയാൾ കൂടിയാണ് ഷി സെൻഗ്ലി.ചൈനയിലെ വവ്വാലുകളിലാണ് പുതിയ ഇനം വൈറസിനെ കണ്ടെത്തിയത്. മനുഷ്യരിൽ പുതിയ വൈറസിൽ നിന്നുള്ള അണുബാധയ്ക്ക് സാധ്യതയുണ്ടെങ്കിലും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നതിലെ സാധ്യതയേക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടക്കേണ്ടതുണ്ടെന്നും ഗവേഷകർ പറഞ്ഞു. നിലവിൽ നൂറോളം കൊറോണ വൈറസുകൾ ഉണ്ടെങ്കിലും മനുഷ്യരെ ബാധിക്കാനിടയുള്ളവ വളരെ കുറവാണ്.
ഹോങ്കോങ്ങിൽ ജാപ്പനീസ് ഹൗസ് ബാറ്റുകളിൽ ആദ്യം സ്ഥിരീകരിച്ച HKU5 കൊറോണ വൈറസിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് HKU5-CoV-2. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെയും വുഹാൻ സർവകലാശാലയിലെയും ഗവേഷകർക്കൊപ്പമാണ് ഷി സെൻഗ്ലി പുതിയ വൈറസിന്മേൽ ഗവേഷണം നടത്തിയത്.കോവിഡ് 19-ന് കാരണമാകുന്ന SARS-CoV-2 വൈറസുകളേപ്പോലെ HKU5-CoV-2 വൈറസ് എളുപ്പത്തിൽ മനുഷ്യകോശങ്ങളിൽ പ്രവേശിക്കില്ലെന്നത് ആശ്വാസകരമാണെന്ന് ഗവേഷകർ പറയുന്നു.
അതേസമയം പുതിയ വൈറസ് മറ്റൊരു മഹാമാരിക്ക് കാരണമായേക്കുമോ എന്ന് ആശങ്കപ്പെടേണ്ടതില്ലെന്ന് മിനെസോട്ട സർവകലാശാലയിലെ സാംക്രമികരോഗ വിദഗ്ധനായ ഡോ. മിഷേൽ ഒസ്റ്റെർഹോം പറഞ്ഞു. 2019-നെ അപേക്ഷിച്ച് ജനങ്ങൾ ഇത്തരം വൈറസുകളിൽ നിന്ന് പ്രതിരോധശേഷിയാർജിച്ചിട്ടുണ്ടെന്നും അത് മഹാമാരി സാധ്യത കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.2019 ഡിസംബറിൽ ചൈനയിലാണ് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ട് ലോകത്തെ പലഭാഗങ്ങളിലും രോഗവ്യാപനമുണ്ടാവുകയും ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. രോഗികളുടെ എണ്ണവും മരണനിരക്കും വർധിച്ച സാഹചര്യത്തിൽ പലരാജ്യങ്ങളും ലോക്ക്ഡൗണിലേക്കും പോയി. 2025 ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം കൊറോണ വൈറസ് മൂലം 7,087,718 മരണങ്ങളാണ് സ്ഥിരീകരിച്ചത്.
Kerala
‘കാൻസര്‍ നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാം, സ്ക്രീനിങ് ഭയപ്പെടേണ്ട’, അവബോധത്തിന് അതിജീവിതരുടെ സംഗമം


തിരുവനന്തപുരം: ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി കാന്‍സര്‍ അതിജീവിതരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും സംഗമം സംഘടിപ്പിക്കുന്നു. മലബാര്‍ കാന്‍സര്‍ സെന്റര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്, മലബാര്‍ മേഖലയിലെ സ്വകാര്യ കാന്‍സര്‍ ചികിത്സാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും കാന്‍സര്‍ രോഗമുക്തി നേടിയവരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. ഫെബ്രുവരി 22ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ വച്ചാണ് കാന്‍സര്‍ അതിജീവിതരുടെ സംഗമം സംഘടിപ്പിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സംഗമത്തില്‍ പങ്കെടുത്ത് ആശയവിനിമയം നടത്തും.
കാന്‍സര്‍ സ്‌ക്രീനിംഗിന് പലരും ഇപ്പോഴും ഭയപ്പെടുന്നു. പല കാന്‍സറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ സാധിക്കുമെന്ന സന്ദേശമാണ് കാന്‍സര്‍ അതിജീവിതര്‍ക്ക് നല്‍കാനുള്ളത്. അവരുടെ വാക്കുകള്‍, അവര്‍ കടന്നു വന്ന വഴികള്‍ മറ്റുള്ളവരില്‍ ഏറെ പ്രചോദനമുണ്ടാക്കും. ഇനിയും കാന്‍സര്‍ സ്‌ക്രീനിംഗില്‍ പങ്കെടുക്കാത്ത സ്ത്രീകളുണ്ടെങ്കില്‍ എത്രയും വേഗം തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി സ്‌ക്രീനിംഗ് നടത്തേണ്ടതാണ്. കാന്‍സര്‍ അതിജീവിതരുടെ സംഗമത്തോടനുബന്ധിച്ച് ജെന്‍ഡര്‍ പാര്‍ക്കിലെ വനിതാ ജീവനക്കാര്‍ക്കായി പ്രത്യേക സ്‌ക്രീനിംഗും സംഘടിപ്പിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്