നാലു വയസുകാരിയുടെ സ്വകാര്യഭാഗത്ത് പരിക്കേൽപ്പിച്ച അധ്യാപികക്കെതിരെ കേസ്

തിരുവനന്തപുരം: നാലു വയസുകാരിയുടെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി. തിരുവനന്തപുരം കല്ലാട്ടുമുക്ക് ഓക്സ്ഫെഡ് സ്കൂളിൽ കഴിഞ്ഞദിവസമാണ് സംഭവം.പരാതിയിൽ അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തു. ഉച്ചയ്ക്ക് ശുചിമുറിയില്‍ പോയതിന് വഴക്ക് പറഞ്ഞ ശേഷം കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
എല്‍.കെ.ജി വിദ്യാർഥിക്കാണ് പരിക്കേറ്റത്. ക്ലാസ് കഴിഞ്ഞ് വൈകീട്ട് വീട്ടിലെത്തിയ ശേഷം മുത്തശി കുളിക്കാന്‍ വിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുളിക്കാന്‍ വിസമ്മതിച്ചു കുട്ടി കരഞ്ഞു. തുടര്‍ന്ന് മുത്തശി ചോദിച്ചപ്പോഴാണ് അടിവയറ്റില്‍ വേദനിക്കുന്നുവെന്ന് കുഞ്ഞ് പറഞ്ഞത്. മുത്തശി ഉടുപ്പൂരി പരിശോധിച്ചപ്പോള്‍ സ്വകാര്യഭാഗത്ത് മുറിവേല്പിച്ച പാട് കണ്ടു.കുട്ടിയുമായി മുത്തശി സ്കൂളിലെത്തി വിവരം തിരക്കുകയായിരുന്നു. സിസിടിവി പരിശോധനയില്‍ അധ്യാപിക കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന് വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്കി.ഇന്നു രാവിലെ തിരുവനന്തപുരംd ഫോർട്ട് പോലീസില്‍ വീട്ടുകാർ അധ്യാപികയ്ക്കെതിരെ പരാതി നല്കി. അധ്യാപികയെ സസ്പെന്‍ഡ് ചെയ്തതായി സ്കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.