Kerala
അമിതവേഗം, ട്രാഫിക് നിയമലംഘനം; യാത്രക്കാര്‍ക്ക് നേരിട്ട് പരാതി നല്‍കാം

റോഡുകളില്‍ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും ശ്രദ്ധയില്‍പ്പെട്ടാല്‍ യാത്രക്കാര്‍ക്കും നേരിട്ട് മോട്ടോര്‍വാഹന വകുപ്പിന് പരാതി നല്‍കാം. ഇതിനോടൊപ്പമുള്ള ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് നെക്‌സറ്റ് ജന്‍ എം പരിവാഹന്‍ സൈറ്റിലുടെ പരാതി നല്‍കാം.
ചെയ്യേണ്ടത്: ക്യൂ.ആര്‍. കോഡ് സ്‌കാന്‍ചെയ്ത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് നെക്സ്റ്റ് ജന്‍ എം പരിവാഹന്‍ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. അപ്ലിക്കേഷനില്‍ സംസ്ഥാനം, നമ്മുടെ പേര്, മൊബൈല്‍നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവനല്‍കി പാസ്വേഡ് സെറ്റുചെയ്തശേഷം ഒറ്റത്തവണ പാസ്വേഡുപയോഗിച്ച് ലോഗിന്‍ ചെയ്യുക. ശേഷം ആപ്പിലെ സിറ്റിസണ്‍ സെന്റിനല്‍ ബട്ടണ്‍ ക്ലിക്കുചെയ്യുക.
അതിനുശേഷംവരുന്ന സ്‌ക്രീനില്‍, മോട്ടോര്‍വാഹന നിയമലംഘനങ്ങളുടെ ഫോട്ടോയും 10സെക്കന്‍ഡ് വിഡിയോയും റെക്കോഡ് ചെയ്യുക. വാഹനത്തിന്റെ നമ്പര്‍ രേഖപ്പെടുത്തി ഏതുതരം നിയമലംഘനമാണെന്ന് തിരഞ്ഞെടുത്ത് റിമാര്‍ക്ക് കോളത്തില്‍ നിയമലംഘനത്തെക്കുറിച്ചുള്ള ചെറിയ വിവരണം നല്‍കി രജിസ്റ്റര്‍ചെയ്യണം. ഈ വിവരങ്ങള്‍ ആര്‍.ടി.ഒ. എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ ഇത് പരിശോധിച്ച് കേസെടുത്ത് മേല്‍നടപടി സ്വീകരിക്കും.
പരിശോധന ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്
പാലക്കാട്: റോഡപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന കര്‍ശനമാക്കുന്നു. കഴിഞ്ഞദിവസങ്ങളിലുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ബസുകളുള്‍പ്പെടെ എല്ലാ വാഹനങ്ങളുടെയും വേഗപരിശോധന നടത്തുന്നത്.
പാലക്കാട്-കൊഴിഞ്ഞാമ്പാറ പാതയിലെ അപ്പുപ്പിള്ളയൂരില്‍ കഴിഞ്ഞദിവസം നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഈ റൂട്ടിലുള്‍പ്പെടെയുള്ള വാഹന ഡ്രൈവര്‍മാര്‍ക്കും വാഹന ഉടമകള്‍ക്കുമായി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. പ്രത്യേക നിര്‍ദേശങ്ങളും നല്‍കി. അപ്പുപ്പിള്ളയൂരിലെ ബസപകടത്തിന് കാരണം റോഡിന്റെ തകരാറാണെന്ന് ആരോപിച്ച് ബസ് ജീവനക്കാര്‍ ഒരുദിവസം മിന്നല്‍ പണിമുടക്കും നടത്തി.
യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും അസൗകര്യമുണ്ടാവുന്ന തരത്തിലുള്ള പണിമുടക്കുകള്‍ പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനവും വാഹനമോടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കപ്പെടാന്‍ മതിയായ കുറ്റവുമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വാഹനമോടിക്കുന്ന സ്ഥലത്തിന്റെ സ്വഭാവം, അവസ്ഥ എന്നിവ പരിഗണിക്കാതെ വാഹന യാത്രക്കാര്‍ക്കും റോഡ് ഉപയോക്താക്കള്‍ക്കും ആശങ്കയോ അസ്വസ്ഥതയോ ഉണ്ടാക്കുന്ന വിധത്തില്‍ വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണെന്നും മോട്ടോര്‍വാഹനവകുപ്പ് അറിയിപ്പില്‍ പറഞ്ഞു.
തകരാറുള്ള റോഡിലൂടെ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
റോഡിന്റെ ഇടതുവശംചേര്‍ന്നുമാത്രം വാഹനം ഓടിക്കുക.
തിരിവുകളിലും മറ്റ് നേര്‍ക്കാഴ്ചയില്ലാത്ത സ്ഥലങ്ങളിലും മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യരുത്.
ബസുകളുടെ വാതില്‍ തുറന്നിട്ട് സര്‍വീസ് നടത്തരുത്
ബസുകളുടെ ഹെഡ് ലൈറ്റുകളും വാണിങ് ലൈറ്റുകളും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം.
രാത്രി എതിരെ വാഹനംവരുമ്പോള്‍ ഹൈബീം ലൈറ്റ് ഉപയോഗിക്കരുത്. ആവശ്യത്തിലധികം ലൈറ്റുകള്‍ വാഹനത്തില്‍ ഘടിപ്പിക്കരുത്.
വാഹനം ബസ്‌ബേയില്‍ മാത്രം നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുക. റോഡിന്റെ നടുവിലേക്ക് വാഹനം നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യരുത്.
എല്ലാ ട്രാഫിക് നിയമങ്ങളും കര്‍ശനമായി പാലിക്കണം
പാലക്കാട്-കൊഴിഞ്ഞാമ്പാറ റൂട്ടില്‍ യാത്രാ ബസുകള്‍ക്ക് പ്രത്യേക സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കി. ആര്‍.ടി.ഒ. (എന്‍ഫോഴ്‌സ്‌മെന്റ്) വി.ടി. മധുവിന്റെ നിര്‍ദേശപ്രകാരമാണ് സുരക്ഷാമുന്നറിയിപ്പ് നല്‍കിയത്. എം.വി.ഐ. എസ്. രാജന്‍, എ.എം.വി.ഐ. മാരായ എ. ഹരികൃഷ്ണന്‍, കെ. ദേവിദാസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്