Connect with us

Kerala

നീല കാർബൺ സംരക്ഷണത്തിനുവേണം കണ്ടൽക്കവചം, പദ്ധതി നടത്തിപ്പിന് കാർബൺ ഫണ്ട്

Published

on

Share our post

ആലപ്പുഴ: കുട്ടനാടും വേമ്പനാട്ടു കായലും ഉൾപ്പെടെയുള്ള തണ്ണീർത്തടമേഖലയെ നീല കാർബണിന്റെ ഖനിയാക്കുന്നത് വൻതോതിലെ എക്കൽ നിക്ഷേപം. ദശലക്ഷക്കണക്കിനു ടൺ എക്കലാണ് ഇവിടെ അടിഞ്ഞിട്ടുള്ളത്. വേമ്പനാട്ടു കായലിൽ മാത്രം പ്രതിവർഷം മൂന്നുലക്ഷം ടൺ എക്കൽ അടിയുന്നു. കുട്ടനാടൻ പാടശേഖരങ്ങളിൽ ഒന്നു മുതൽ 26 വരെ ടൺ എക്കലാണ് വർഷം ഒരോ ഹെക്ടറിലും വന്നടിയുന്നത്.

ഈ കാർബൺ നിക്ഷേപത്തെ പണമാക്കിമാറ്റാൻ കണ്ടൽക്കവചം ഉൾപ്പെടെയുള്ള പദ്ധതികളുണ്ടെന്ന് അന്തർദേശീയ കായൽക്കൃഷി ഗവേഷണ-പരിശീലന കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പദ്മകുമാർ പറഞ്ഞു. ഇതിനുള്ള 100 കോടിയുടെ രൂപരേഖയാണ് കൃഷിവകുപ്പ് മുഖേന കേന്ദ്ര സർക്കാരിനു സമർപ്പിച്ചത്. കാർബൺ സംഭരണശേഷി ഏറെയുള്ളവയാണ് കണ്ടലുകൾ.

ഇവിടത്തെ എക്കലിന്റെ കാർബൺ മൂല്യം അളവറ്റതാണ്. പ്രദേശത്തെ കാർബണിന്റെ അളവ് ശാസ്ത്രീയമായി കണക്കാക്കണം. ഈ കാർബൺ സംരക്ഷണ പദ്ധതിയിലേക്ക് കാർബൺഡൈ ഓക്സൈഡ് പുറന്തള്ളുന്ന വ്യവസായങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ നിധി (സി.എസ്.ആർ. ഫണ്ട്) ഉപയോഗിക്കാനാകും. ഓരോ വ്യവസായശാലയും എത്ര യൂണിറ്റ് കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നുവെന്നതു നിർണയിക്കണം.അവയുടെ സാമൂഹിക പ്രതിബദ്ധതാ നിധിയെ കാർബൺ ഫണ്ടാക്കി മാറ്റാനാകും. ഇതിനായി കാർബൺ ബജറ്റിങ് ആവശ്യമാണെന്നും ഡോ. പദ്മകുമാർ പറഞ്ഞു.

പദ്ധതി ഇങ്ങനെ

കുട്ടനാട്ടിലെ പാടശേഖരങ്ങളിലും വേമ്പനാട്ടുകായലിലും അടിഞ്ഞ ഏക്കലിനെ കട്ടകളാക്കി(കാര്‍ബണ്‍ ബ്ലോക്ക്) മാറ്റണം. എക്കല്‍ ഡ്രഡ്ജ് ചെയ്യുകയല്ല കുത്തിയെടുക്കകുകയാണ് വേണ്ടത്. പ്രത്യേക യന്ത്രങ്ങള്‍ ഉപയോഗിച്ചുവേണം ഇത് ചെയ്യാന്‍. കായലിന്റെ ഇരുകരകളിലും ഈ എക്കല്‍ കട്ടകളുപയോഗിച്ച് മൂന്ന് മീറ്റര്‍ വീതിയില്‍ തിട്ടകളൊരുക്കി കണ്ടല്‍ചെടി നടണം.

വേമ്പനാട്ടുകായലില്‍ പുന്നമടമുതല്‍ അരുക്കുറ്റി വരെയും കുപ്പപ്പുറം മുതല്ഡ പൂത്തോട്ട വരെയും കായല്‍ പാടശേഖരങ്ങളുടെ പുറം ബണ്ടുകളിലും കണ്ടല്‍വനമൊരുക്കും. 10 വര്‍ഷം കൊണ്ട് കണ്ടല്‍ ഇടതിങ്ങി വളരും. ഇവയ്ക്ക് നീല കാര്‍ബണ്‍ സംരക്ഷണത്തില്‍ മുഖ്യ പങ്കുവഹിക്കാനാകും

പ്രയോജനം

കാലവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാം
പ്രദേശത്തിനു ജൈവകവചമൊരുക്കാം
കടല്‍നിരപ്പുയരുന്നതു മൂലമുള്ള പ്രയാസം ഒഴിവാക്കാം
മത്സ്യോത്പാദനം കൂട്ടാം
കൂടുന്ന പച്ചപ്പ് വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കും
കണ്ടല്‍ നടലും സംരക്ഷണവും തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്താം


Share our post

Kerala

ഇടുക്കി ഡാമിന്റെ ഉള്ളറകൾ തുറന്നുകാട്ടി കെ.എസ്.ഇ.ബി സ്റ്റാൾ

Published

on

Share our post

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ ശ്രദ്ധേയമായി കെഎസ്ഇബി സ്റ്റാൾ. ഇടുക്കി ഡാമിന്റെ ഉൾക്കാഴ്ചകൾ വെർച്വൽ റിയാലിറ്റിയിലൂടെ അടുത്തറിയാനുള്ള അവസരമാണ് ഇവിടുത്തെ പ്രധാന ആകർഷണം. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത ഇടുക്കി ആർച്ച് ഡാമിന്റെ മുകൾഭാഗം, സ്പിൽവേ ഷട്ടറുകൾ, ഭൂഗർഭ പവർ ഹൗസ് എന്നിങ്ങനെയുള്ള തന്ത്രപ്രധാനമായ മേഖലകളിലൂടെ ഒരു യാത്ര നടത്തിയ പ്രതീതിയാണ് കെഎസ്ഇബിയുടെ വി ആർ അനുഭവം സമ്മാനിക്കുന്നത്. ഡാമിന്റെ നിർമാണ വൈദഗ്ധ്യവും പ്രവർത്തന രീതികളും ഈ യാത്രയിൽ കാണാം. വൈദ്യുതി ഉപഭോക്താക്കൾക്ക് അറിവും അവബോധവും പകരുന്ന നിരവധി കാര്യങ്ങൾ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. ബോർഡിന്റെ വിവിധ സേവനങ്ങൾ, പുതിയ പദ്ധതികൾ, ഓൺലൈൻ ബിൽ പേയ്‌മെന്റ് സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്ന ബോർഡുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതാഘാതമേൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അടിയന്തര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള വിവരങ്ങളും അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങളും ചിത്രീകരണങ്ങളും സ്റ്റാളിൽ കാണാം. അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള കെഎസ്ഇബിയുടെ ഹെൽപ്പ് ലൈൻ നമ്പറുകളും പ്രധാനപ്പെട്ട ഫോൺ നമ്പറുകളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും രേഖപ്പെടുത്താനായി ഒരു പ്രത്യേക ഡയറിയും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പ്രതികരണങ്ങൾ സ്വീകരിച്ച് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്.


Share our post
Continue Reading

Kerala

യു.ജി.സി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം നീട്ടി

Published

on

Share our post

യു.ജി.സി നെറ്റ് ജൂൺ 2025 സെഷന് അപേക്ഷിക്കാനുള്ള സമയം മേയ് 12-ന് രാത്രി 11.59 വരെ നീട്ടി. ugcnet.nta.ac.in ൽ കയറി അപേക്ഷ നൽകുന്ന തിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. അപേക്ഷാഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് 13-ന് രാത്രി 11.59 വരെയാണ്. ഫീസ് 13-ന് രാത്രി 11.59 വരെ അടയ്ക്കാം. 14 മുതൽ 15-ന് രാത്രി 11.59 വരെ ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്താം. സഹായങ്ങൾക്ക്: 011-40759000/01169227700. വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ജൂൺ 21 മുതൽ 30 വരെയാണ് യുജിസി നെറ്റ് പരീക്ഷ.


Share our post
Continue Reading

Kerala

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

Published

on

Share our post

ഹരിപ്പാട്: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ് (16) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആര്യ നന്ദ. സഹോദരി ഗൗരി നന്ദ. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!