Kerala
മെഡിക്കൽ നീറ്റ് പി.ജി.: എം.സി.സി. കൗൺസലിങ് വിവരങ്ങള്‍ അറിയാം

പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ പ്രോഗ്രാമുകളിലെ പ്രവേശനങ്ങൾക്കായുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് – പോസ്റ്റ് ഗ്രാജ്വേറ്റ് (നീറ്റ്-പി.ജി.) 2024 അടിസ്ഥാനമാക്കി, മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന അലോട്‌മെന്റുകളുമായി ബന്ധപ്പെട്ട നടപടികളുടെ സമയക്രമം പ്രസിദ്ധീകരിച്ചു.
സീറ്റുകൾ
ഓൾ ഇന്ത്യ ക്വാട്ട, കേന്ദ്ര, കല്പിത സർവകലാശാലകൾ എന്നിവയിലെ പി.ജി. പ്രോഗ്രാമുകളിലെ നിശ്ചിതസീറ്റുകൾ എം.സി.സി. അലോട്‌മെന്റിൽ ഉൾപ്പെടും. കൂടാതെ ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസ് (എ.എഫ്.എം.എസ്.) സ്ഥാപനങ്ങളിലെ മെഡിക്കൽ പി.ജി. പ്രോഗ്രാമുകളിലേക്കുള്ള രജിസ്‌ട്രേഷനും എം.സി.സി. സൈറ്റ് വഴിയായിരിക്കും.
നാല് റൗണ്ടുകൾ
എം.സി.സി. കൗൺസലിങ്ങിൽ പങ്കെടുക്കാൻ mcc.nic.in വഴി രജിസ്‌ട്രേഷൻ നടത്തി ബാധകമായ ഫീസടയ്ക്കണം. അതിനുശേഷം ചോയ്‌സ് ഫില്ലിങ് നടത്താം. കൗൺസലിങ്ങിന് നാല് റൗണ്ടുകൾ ഉണ്ടാകും. റൗണ്ട് 1, റൗണ്ട് 2, റൗണ്ട് 3, സ്‌ട്രേ വേക്കൻസി റൗണ്ട്. എല്ലാം ഓൺലൈനായി നടത്തും.
ആദ്യറൗണ്ട്
* ആദ്യറൗണ്ടിലേക്ക് നവംബർ 17-ന് ഉച്ചയ്ക്ക് 12 വരെ രജിസ്‌ട്രേഷൻ നടത്താം
* ഫീസടയ്ക്കാനുള്ള സൗകര്യം 17-ന് വൈകീട്ട് മൂന്ന് വരെ
* രജിസ്‌ട്രേഷൻ നടത്തി തുക അടച്ച ശേഷം, ചോയ്‌സ് ഫില്ലിങ് നടത്താനുള്ള സൗകര്യം എട്ടുമുതൽ 17-ന് രാത്രി 11.55 വരെ
* ചോയ്‌സ് ലോക്കിങ് 17-ന് വൈകീട്ട് നാലുമുതൽ അന്ന് രാത്രി 11.55 വരെ. ചോയ്‌സ് ലോക്കിങ് നടത്തുന്നില്ലെങ്കിൽ, സിസ്റ്റം കട്ട് ഓഫ് സമയത്ത് അവ ലോക് ചെയ്യും.
* ആദ്യ അലോട്മെന്റ് ഫലം നവംബർ 20-ന്
* അലോട്െമന്റ് ലഭിക്കുന്നവർക്ക്, കോളേജിൽ റിപ്പോർട്ടിങ്ങിന്/ജോയിനിങ്ങിന് 21 മുതൽ 27 വരെ അവസരമുണ്ടാകും.
* പ്രവേശനം നേടിയവരുടെ വിവരങ്ങൾ സ്ഥാപനങ്ങൾ എം.സി.സി.യുമായി പങ്കുവെക്കാൻ നവംബർ 28, 29 തീയതികളിൽ സൗകര്യമുണ്ടാകും.
രണ്ടാം റൗണ്ട്
* നടപടികൾ ഡിസംബർ നാലിന് തുടങ്ങും
* പുതിയ രജിസ്‌ട്രേഷൻ (ബാധകമെങ്കിൽ) ഒൻപതിന് ഉച്ചയ്ക്ക് 12 വരെ
* ഫീസ് അടയ്ക്കൽ ഒൻപതിന് വൈകീട്ട് മൂന്നുവരെ
* ചോയ്‌സ് ഫില്ലിങ് അഞ്ചുമുതൽ ഒൻപതിന് രാത്രി 11.55 വരെ
* ലോക്കിങ് ഒൻപതിന് വൈകീട്ട് നാലുമണിമുതൽ രാത്രി 11.55 വരെ
* രണ്ടാം അലോട്‌മെന്റ് ഫലം 12-ന്
* സ്ഥാപനറിപ്പോർട്ടിങ്/ജോയിനിങ് 13 മുതൽ 20 വരെ
* രണ്ടാം റൗണ്ട് പ്രവേശനം നേടിയവരുടെ വിവരങ്ങൾ, സ്ഥാപനങ്ങൾ എം.സി.സി. യുമായി 21, 22 തീയതികളിലായി പങ്കുവെക്കണം.
മൂന്നാം റൗണ്ട്
* മൂന്നാം റൗണ്ട് അലോട്‌മെന്റ് നടപടികൾ 26-ന് തുടങ്ങും
* രജിസ്‌ട്രേഷൻ/തുക അടയ്ക്കൽ (ബാധകമെങ്കിൽ) ജനുവരി ഒന്നുവരെ
* ചോയ്‌സ് ഫില്ലിങ് ഡിസംബർ 27 മുതൽ ജനുവരി ഒന്നുവരെ
* ലോക്കിങ് സൗകര്യം -ജനുവരി ഒന്നിന്
* സീറ്റ് അലോട്‌മെന്റ് ഫലം – നാലിന്
* റിപ്പോർട്ടിങ് ആറുമുതൽ 13 വരെ.
* മൂന്നാം റൗണ്ട് പ്രവേശനം നേടിയവരുടെ വിവരങ്ങൾ സ്ഥാപനങ്ങൾ എം.സി.സി. യുമായി 14, 15 തീയതികളിലായി പങ്കുവെക്കണം.
സ്‌ട്രേ വേക്കൻസി റൗണ്ട്
* നടപടികൾ 18-ന് തുടങ്ങും
* 21 വരെ രജിസ്‌ട്രേഷൻ/പേമെന്റ്, ചോയ്‌സ് ഫില്ലിങ് എന്നിവ
* 21-ന് ലോക്കിങ് സൗകര്യം
* ഫലം 24-ന് പ്രഖ്യാപിക്കും
* 25-നും 30-നും ഇടയിൽ സ്ഥാപനതല റിപ്പോർട്ടിങ് നടത്തണം
* പ്രവേശനം നേടിയവരുടെ വിവരങ്ങൾ സ്ഥാപനങ്ങൾ 31-ന് എം.സി.സി.ക്ക് നൽകണം.
സംസ്ഥാന അലോട്മെന്റുകൾ
സംസ്ഥാനതല കൗൺസലിങ് സമയക്രമവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
* സംസ്ഥാനതലത്തിലെ ആദ്യറൗണ്ട് നടപടികൾ നവംബർ 18 മുതൽ 27 വരെ. ആദ്യറൗണ്ട് പ്രവേശനം ഡിസംബർ നാലിനകം
* രണ്ടാംറൗണ്ട് നടപടികൾ ഡിസംബർ 12 മുതൽ 23 വരെ, രണ്ടാംറൗണ്ട് പ്രവേശനം 28 വരെ
* മൂന്നാം റൗണ്ട് ജനുവരി ഏഴുമുതൽ 13 വരെ. പ്രവേശനം 18-നകം
* സ്‌ട്രേ വേക്കൻസി റൗണ്ട്: 25 മുതൽ 30 വരെ, പ്രവേശനം ഫെബ്രുവരി അഞ്ചിനകം
പ്രവേശനവിവരങ്ങൾ, സ്റ്റേറ്റ് കൺസലിങ് ഏജൻസികൾ എം.സി.സി.യുമായി പങ്കുവെക്കേണ്ടതിനുള്ള തീയതികൾ:
ആദ്യ റൗണ്ട്: ഡിസംബർ അഞ്ച്, ആറ്.
രണ്ടാം റൗണ്ട്: 29, 30, 31. മൂന്നാം റൗണ്ട്: ജനുവരി 19, 20. പി.ജി. കോഴ്‌സുകളുടെ അക്കാദമിക് സെഷൻ ഡിസംബർ 20-ന് തുടങ്ങും.സമയക്രമങ്ങൾ mcc.nic.in ൽ ലഭിക്കും.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്