Kerala
ഒ.ടി.ടി കച്ചവടത്തട്ടിപ്പ്: മലയാളത്തിലെ മുൻനിര നിർമാതാവും നടനും തട്ടിപ്പുകാരുടെ വലയിൽ വീണു; റിപ്പോർട്ട്

കൊച്ചി: സിനിമകളുടെ ഒ.ടി.ടി. കച്ചവടത്തിന്റെപേരിൽ തട്ടിപ്പുനടത്തുന്ന സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യാജരേഖകൾ ഉൾപ്പെടെ കാണിച്ചാണ് സംഘം നിർമാതാക്കളിൽനിന്ന് പണം വാങ്ങുന്നത്. മലയാളത്തിലെ ഒരു മുൻനിര നിർമാതാവും നടനും ഇവരുടെ വലയിൽ വീണതായാണ് വിവരം. സിനിമാ സംബന്ധമായ വാർത്തകളും ആർട്ടിക്കിളുകളും വായിക്കാനും വീഡിയോകൾ കാണാനും വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ .കൊച്ചിയിലെ പഞ്ചനക്ഷത്രഹോട്ടൽ താവളമാക്കിയാണ് നിരോധിക്കപ്പെട്ട സംഘടനയുടെ മുൻകാലനേതാവിന്റെ നേതൃത്വത്തിലുള്ള തട്ടിപ്പുസംഘം പ്രവർത്തിക്കുന്നത്. ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ജിയോ സിനിമയിൽ വിറ്റുതരാമെന്നും ഇതിന് മുംബൈയിലും ഡൽഹിയിലുമുള്ള ഇടനിലക്കാർക്ക് പണം നൽകണമെന്നുമാണ് ആദ്യം പറയുക. അടുത്തദിവസങ്ങളിൽ ഡൽഹിയിൽ നിന്നാണെന്നുപറഞ്ഞ് വീഡിയോകോൾ വിളിച്ച് ചില രേഖകൾ കാണിക്കും.
ഒ.ടി.ടി. കച്ചവടക്കരാർ തയ്യാറായിട്ടുണ്ടെന്നും ഇടനിലക്കാർക്ക് 15 ലക്ഷത്തോളം രൂപ നൽകണമെന്നും നിർമാതാക്കളോട് പറയും. നിർമാതാക്കളുടെ വലുപ്പമനുസരിച്ച് ആദ്യ ഗഡുവായി രണ്ടുലക്ഷം രൂപമുതലുള്ള തുകയാണ് വാങ്ങുക.കേന്ദ്രസർക്കാരിൽ പ്രാതിനിധ്യമുള്ള ഒരു പാർട്ടിയുടെ നേതാവാണെന്നും അതിലെ ഉന്നതരുമായി ബന്ധമുണ്ടെന്നുമാണ് തട്ടിപ്പുസംഘത്തിന് നേതൃത്വം നൽകുന്നയാൾ നിർമാതാക്കളോട് പറഞ്ഞിട്ടുള്ളത്. തെളിവിനായി ഫോട്ടോകളും കാണിക്കും. ചിത്രം ഒ.ടി.ടി.യിൽ വിൽക്കുമ്പോൾ കിട്ടുന്ന തുകയുടെ 25 ശതമാനമാണ് കമ്മിഷനായി ആവശ്യപ്പെടാറ്. 15 ശതമാനം തനിക്കും ബാക്കി ഒ.ടി.ടി.പ്ലാറ്റ്‌ഫോമിലെ ഇടനിലക്കാർക്കുമെന്നായിരിക്കും വിശദീകരണം. ആദ്യഘട്ടത്തിൽ നൽകുന്ന പണം ഇടനിലക്കാരുടെ കമ്മിഷനിൽനിന്ന് കുറയ്ക്കാമെന്നും പറയും. പണം വാങ്ങിയശേഷവും തുടർനടപടികളുണ്ടാകാഞ്ഞതോടെയാണ് നിർമാതാക്കളിൽ ചിലർ പരാതിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ സമീപിച്ചത്. തുടർന്ന് അസോസിയേഷൻ ജിയോ സിനിമയെ ബന്ധപ്പെടുകയും അവർക്ക് ഇടനിലക്കാരില്ലെന്ന് ഉറപ്പുവരുത്തുകയുമായിരുന്നു.
Kerala
കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.
Kerala
ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.
Kerala
നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്