Connect with us

Kerala

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ആശങ്ക ഉയര്‍ത്തി ഗൂഗിളിലേയും ഓപ്പണ്‍ എ.ഐയിലേയും വിദഗ്ദര്‍

Published

on

Share our post

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയില്‍ ആശങ്കയറിയിച്ച് ഓപ്പണ്‍ എ.ഐയിലേയും ഗൂഗിളിന്റെ ഡീപ്പ് മൈന്റിലേയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരും മുന്‍പ് പ്രവര്‍ത്തിച്ചിരുന്നവരുമായ എ.ഐ വിദഗ്ദര്‍. ചൊവ്വാഴ്ച ഒരു തുറന്ന കത്തിലാണ് ഇവര്‍ വളര്‍ന്നുവരുന്ന എ.ഐ സാങ്കേതിക വിദ്യ ഉയര്‍ത്തുന്ന ഭീഷണികളില്‍ ആശങ്ക ഉയര്‍ത്തിയത്.

എ.ഐ കമ്പനിയുടെ സാമ്പത്തിക മോഹങ്ങള്‍ ഫലപ്രദമായ മേല്‍നോട്ടത്തിന് തടസമാവുന്നുവെന്ന് 11 പേരടങ്ങുന്ന എ.ഐ വിദഗ്ദര്‍ തുറന്നകത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കോര്‍പ്പറേറ്റ് തലത്തിലുള്ള നിയന്ത്രണം ഇക്കാര്യത്തില്‍ മതിയാവുമെന്ന് തോന്നുന്നില്ലെന്ന് അവര്‍ പറയുന്നു.

നിയന്ത്രിക്കപ്പെടാത്ത എ.ഐയുടെ ഭീഷണികളും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. തെറ്റായ വിവരങ്ങളുടെ വ്യാപനം മുതല്‍ മനുഷ്യന്റെ വംശനാശം വരെയുള്ള കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെടും.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ മൈക്രോസോഫ്റ്റിന്റേയും ഓപ്പണ്‍ എഐയുടെയും ഇമേജ് ജനറേറ്റര്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് നിര്‍മിക്കാനാവുന്നത് ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

എ.ഐ കമ്പനികള്‍ക്ക് അവരുടെ കഴിവുകളെ കുറിച്ചും പരിമിതികളെ കുറിച്ചുമുള്ള വിവരങ്ങള്‍ സര്‍ക്കാരുമായി പങ്കുവെക്കണമെന്ന ബാധ്യതയില്ല. അവര്‍ സ്വമേധയാ ആ വിവരങ്ങള്‍ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ലെന്നും അവര്‍ പറഞ്ഞു.

എ.ഐ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും വിദഗ്ദര്‍ ആശങ്ക ഉയര്‍ത്തി രംഗത്തുവന്നിട്ടുണ്ട്. ഓപ്പണ്‍ എ.ഐയുടെയും ഗൂഗിളിന്റേയും എഐ സാങ്കേതിക വിദ്യയിലെ മുന്നേറ്റം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ഇത്തരം സാങ്കേതിക വിദ്യകളെ നിയന്ത്രിക്കുന്നതിന് ശക്തമായ നിയമ സംവിധാനങ്ങളില്ലാത്തത് വലിയൊരു വെല്ലുവിളിയാണ്. ഇത് അവസരമാക്കുകയാണ് കമ്പനികള്‍. കമ്പനികള്‍ക്കുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സുരക്ഷാ ടീമുകള്‍ക്ക് എത്രത്തോളം സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുമെന്ന ചോദ്യം ഉയരുന്നുണ്ട്. ഓപ്പണ്‍ എ.ഐയുടെ സാങ്കേതിക വിദ്യകളുടെ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിശോധിക്കേണ്ട ടീമിന് നേതൃത്വം നല്‍കുന്നത് കമ്പനി മേധാവി ഓള്‍ട്ട്മാന്‍ തന്നെയാണ്.


Share our post

Kerala

ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം 20 മുതൽ

Published

on

Share our post

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനുവേണ്ട തൊള്ളായിരം കോടിയോളം രൂപ അനുവദിച്ചതായും ധനവകുപ്പ് അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ക്ഷേമപെന്‍ഷനായി ഈ സര്‍ക്കാര്‍ ഇതുവരെ 38,500 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു.

ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയും ധനമന്ത്രി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ വിതരണവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് ധനമന്ത്രി പങ്കുവെച്ചിട്ടുള്ളത്.

‘ഈ സര്‍ക്കാരിന്റെ നാലുവര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21-ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. അതായത്, ഒമ്പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്, ധനമന്ത്രി പറഞ്ഞു.

2011-16 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുമേല്‍ ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളില്‍ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.


Share our post
Continue Reading

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Trending

error: Content is protected !!