സ്‌കൂള്‍ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം: പ്രതിക്ക് മൂന്നുവര്‍ഷം തടവും 25,000 രൂപ പിഴയും

Share our post

വടക്കാഞ്ചേരി: 14-കാരിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ കേസിലെ പ്രതിക്ക് മൂന്നുവര്‍ഷം കഠിന തടവും 25000 രൂപ പിഴയും. പുലാക്കോട് ഏഴരക്കുന്നത്ത് വീട്ടില്‍ രാജേഷി (45) നാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി ആര്‍. മിനി ശിക്ഷ വിധിച്ചത്. പിഴ തുക അടക്കാത്തപക്ഷം രണ്ടുമാസം അധിക കഠിന തടവ് അനുഭവിക്കണം. 2023 ഫെബ്രുവരിയില്‍ സ്‌കൂളില്‍ നിന്ന് തിരികെ വരികയായിരുന്ന പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. 26 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷന്‍ 25 രേഖകള്‍ ഹാജരാക്കി.

കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.എ.സീനത്ത് ഹാജരായി. ചേലക്കര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ. അരുണ്‍ കുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്ന് സി.ഐ ആയിരുന്ന ഇ. ബാലകൃഷ്ണനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ചേലക്കര പോലീസ് സ്റ്റേഷനിലെ സി.പി.ഒ വിഷണു, പോക്‌സോ കോടതി ലെയ്‌സണ്‍ ഓഫീസര്‍ സി.പി.ഒ ഗീത എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കാനും നഷ്ടപരിഹാരം നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് ശുപാര്‍ശ ചെയ്യാനും കോടതി വിധിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!