Connect with us

Kannur

തെരുവുനായ വിഷയത്തിൽ സുപ്രിംകോടതി ഇടപെട്ടില്ല; ഹൈക്കോടതിയെ സമീപിക്കാൻ ജില്ലാപഞ്ചായത്ത്

Published

on

Share our post

കണ്ണൂർ: തെരുവുനായ അക്രമണവുമായി ബന്ധപ്പെട്ട നിയമനടപടി ശക്തമാക്കാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത്. നേരത്തെ നൽകിയ ഹർജിയിൽ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതിയുടെ നിർദ്ദേശം വന്നതോടെ നിയമവിദഗ്ധരുമായി ആലോചന നടത്തുകയാണ് ജില്ലാപഞ്ചായത്ത് അധികൃതർ.ഒരു കുട്ടിയെ കൊലപ്പെടുത്തുകയും കുട്ടികളടക്കം നൂറുകണക്കിനാളുകളെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ സുപ്രിംകോടതിയെ സമീപിച്ചത്.

സമീപ കാലത്ത് ഉൾപ്പെടെ നടന്ന തെരുവ് നായ ആക്രമണങ്ങളുടെ സി.സി ടി.വി ദൃശ്യങ്ങൾ ദിവ്യ കോടതിയിൽ സമർപ്പിച്ചിരുന്നു. തെരുവുനായ നിയന്ത്രണത്തിന് ഏറ്റവും വലിയ തടസം സൃഷ്ടിക്കുന്ന എ.ബി.സി ആക്ട് 2001 നിയമ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആനിമൽ ഹസ്ബൻഡറി വകുപ്പിനും ജില്ലാപ‌ഞ്ചായത്ത് പ്രസിഡന്റ് കത്തയക്കുകയും ചെയ്തിരുന്നു.മാറാത്ത നോവായി നിഹാൽമുഴപ്പിലങ്ങാട് നിഹാൽ എന്ന കുട്ടിയെ തെരുവുനായ കടിച്ചു കൊന്നതോടെയാണ് തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട് പ്രതിഷേധം ആളിപ്പടർന്നത്. അതേ തെരുവുനായ തന്നെ ജാൻവിയെന്ന കുട്ടിയെയും അക്രമിച്ചു.

ഇതിനുപുറമേ നിരവധി കാൽനടയാത്രക്കാരും പ്രഭാത സവാരിക്കാരുമെല്ലാം നിരന്തരം തെരുവ് നായ ആക്രമണത്തിന് ഇരകളായി.കുട്ടികൾക്ക് എതിരെ വരെ തെരുവ് നായകളുടെ അക്രമം കൂടിയ സാഹചര്യത്തിലാണ് ദയാ വധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷകൻ കെ.ആർ.സുഭാഷ് ചന്ദ്രൻ ആണ് പി.പി.ദിവ്യയ്ക്ക് വേണ്ടി സുപ്രീം കോടതിയിൽ അപേക്ഷ ഫയൽ ചെയ്തത്.സംസ്ഥാന സർക്കാരും ബാലാവകാശ കമ്മീഷനും ഹർജിക്ക് ഒപ്പം ചേർന്നിരുന്നു. നിലവിൽ സുപ്രീംകോടതി ഹർജിയിൽ ഇടപെടാതെ തീർപ്പാക്കിയത് തിരിച്ചടി അല്ലെന്ന് അധികൃതർ പറഞ്ഞു.

ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്.എതിർവാദവുമായി മൃഗസ്നേഹികൾ….തെരുവുനായകൾ കുട്ടികളെ ഉൾപ്പെടെ ആക്രമിക്കുന്ന ശക്തമായ സി.സി.ടി.വി ദൃശ്യങ്ങൾ ജില്ലാ പഞ്ചായത്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ മൃഗസ്നേഹികളുടെ ഒരു വൻനിര തന്നെ ജില്ലാ പഞ്ചായത്തിനെതിരെയുള്ള എതിർവാദവുമായി കോടതിയിൽ എത്തിയിരുന്നു.തെരുവുനായകളെ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നും ജില്ലാ പഞ്ചായത്ത് സഹായമുണ്ടാകുമെന്നും ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ലെന്ന് നേരത്തെ പി.പി.ദിവ്യ ആരോപിച്ചിരിന്നു.നിലവിൽ പടിയൂർ എ.ബി.സി സെന്ററിൽ ആകെയുള്ള 50 കൂടുകളിലും തെരുവുനായകളെ പാർപ്പിച്ചിട്ടുണ്ട്.മുഴപ്പിലങ്ങാട് വാടകയ്ക്ക് വീടുകളെടുത്ത് അവിടെ നായകളെ പാർപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.സുപ്രീംകോടതി കേസ് തള്ളാതിരുന്നതും ഹൈക്കോടതിയിൽ ഹർജി നൽകാൻ അനുമതി നൽകിയതും ജില്ലാ പഞ്ചായത്ത് പ്രതീക്ഷ നൽകുകയാണ്.

സുപ്രീം കോടതി ഹർജി തീർപ്പാക്കിയത് തിരിച്ചടിയല്ല. ഹൈക്കോടതിയെ സമീപിക്കാനുള്ള നിർദേശമാണ് നിലവിൽ സുപ്രീംകോടതി നൽകിയിരിക്കുന്നത്.നേരത്തെ നടത്തിയിരുന്ന നിയമ പോരാട്ടം തുടർന്നുകൊണ്ട് ഹൈക്കോടതിയെ സമീപിക്കും.അടുത്ത ദിവസം തന്നെ നിയമ വിദഗ്ധരുമായി കൂടി ആലോചിച്ച് വേണ്ട നിയമ നടപടികളുമായി ജില്ലാ പഞ്ചായത്ത് മുന്നോട്ടു പോകും.പി. പി. ദിവ്യ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്


Share our post

Kannur

‘ലൈഫ്’ വാഹനം നാളെമുതൽ; കരുതലേകാം, ചേർത്തുപിടിക്കാം

Published

on

Share our post

കണ്ണൂർ∙ കരകൗശല വസ്തുക്കളും മസാലപ്പൊടികളും സോപ്പുൽപന്നങ്ങളുമായി ‘ലൈഫ്’ വാഹനം വീട്ടുപടിക്കലെത്തുമ്പോൾ അതിൽനിന്ന് എന്തെങ്കിലും വാങ്ങിയാൽ നിങ്ങൾ സഹായിക്കുന്നത് ഒരു ഭിന്നശേഷിക്കാരന്റെ കുടുംബത്തെയാണ്. കിടപ്പിലായവരും ചക്രക്കസേരയിൽ സഞ്ചരിക്കുന്നവരുമായ ഭിന്നശേഷിക്കാരെ സഹായിക്കാൻ തുടങ്ങിയ ‘ലൈഫ്’ വാഹനം നാളെമുതൽ സാധനങ്ങളുമായി ഓരോ വീട്ടുപടിക്കലുമെത്തും. ചപ്പാരപ്പടവ് തലവിൽ അൽഫോൻസാ നഗറിലെ ഗുഡ്സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയ്നിങ് സെന്ററാണ് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ‘ലൈഫ്’ വാഹനം നിരത്തിലിറക്കുന്നത്.

സെന്ററിനു കീഴിലുള്ള 26 പേരുടെ ഉൽപന്നങ്ങളാണു വാഹനത്തിലുണ്ടാകുക. പെയിന്റിങ്ങുകളും കരകൗശല വസ്തുക്കളും ഭക്ഷണസാധനങ്ങളും സോപ്പുൽപന്നങ്ങളുമെല്ലാം ഓരോ വീടുകളിൽ നിർമിക്കുന്നത്. നിത്യജീവിതത്തിനു വേണ്ട വരുമാനം കണ്ടെത്താൻ ഇവർ നിർമിക്കുന്ന ഉൽപന്നങ്ങൾ വിൽപന നടത്താൻ പ്രയാസപ്പെട്ടപ്പോഴാണ് ഗുഡ്സമരിറ്റൻ സെന്റർ പുതിയ ആശയം നടപ്പാക്കിയത്. ചിറ്റിലപ്പള്ളി ഫൗണ്ടേഷനാണു വാഹനം നൽകിയത്. ജില്ലയിൽ എല്ലായിടത്തും വാഹനമെത്തും. സാധനങ്ങളുടെ 80 ശതമാനവും ഉണ്ടാക്കുന്നവർക്കുള്ളതാണ്. 20 ശതമാനം വാഹനത്തിനുള്ള ചെലവും.

കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശനനഗരിയിൽ മന്ത്രി എം.ബി.രാജേഷ് വാഹനത്തിനു ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മട്ടന്നൂർ നഗരസഭ അധ്യക്ഷൻ എൻ.ഷാജിത്, സാമൂഹികനീതി വകുപ്പ് ഓഫിസർ പി.ബിജു, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.പി.വിനീഷ്, സമരിറ്റൻ പാലിയേറ്റീവ് ഡയറക്ടർ ഫാ.അനൂപ് നരിമറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

Kannur

മാലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 16ന്

Published

on

Share our post

കണ്ണൂർ :മാലൂർ ഇടൂഴി ഇല്ലം ആയുർവേദ ട്രസ്റ്റും സലിൽ ശിവദാസ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 16-ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ശിവപുരം സലിൽ ഭവനിലാണ് ക്യാമ്പ്. പരിശോധനയും സൗജന്യമരുന്ന് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9446061640,9495725128, 9400805459.


Share our post
Continue Reading

Kannur

കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

Published

on

Share our post

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.


Share our post
Continue Reading

Trending

error: Content is protected !!