Kerala
കുഞ്ഞുജീവനെടുക്കല്ലേ; ഇവർ കാത്തിരിക്കുന്നു വളർത്താൻ

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനകം ദത്തെടുക്കൽവഴി പുതുജീവിതം ലഭിച്ചത് 572 കുരുന്നുകൾക്ക്. ദത്തെടുക്കാൻ കാത്തിരിക്കുന്നവർ ഇനിയുമേറെ. കൊച്ചിയിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയതറിഞ്ഞപ്പോൾ ഉള്ളുനീറിയവരിൽ ഇവരുമുണ്ട്. ശിശുഹത്യ അരുതെന്നും സംരക്ഷിക്കാനും വളർത്താനും സംവിധാനമുണ്ടെന്നും ഓർമിപ്പിക്കുകയാണ് സംസ്ഥാന സർക്കാരും ദത്തെടുക്കാൻ അപേക്ഷ നൽകിയവരും.
സ്‌റ്റേറ്റ് അഡോപ്‌ഷൻ റിസോഴ്‌സ് ഏജൻസി (സാറ)ക്കാണ് കേരളത്തിൽ ദത്തെടുക്കൽ നടപടികളുടെ മേൽനോട്ടം. 2019-20 മുതൽ 2023-24 വരെയുള്ള കണക്കുകൾപ്രകാരം കേരളത്തിൽനിന്ന് രാജ്യത്തിനകത്ത് 514 കുട്ടികളെ ദത്തെടുത്തിട്ടുണ്ട്. ഇതിൽ 266 പേർ ആൺകുട്ടികളും 248 പെൺകുട്ടികളുമാണ്. രാജ്യത്തിന് പുറത്തേക്ക് 58 കുട്ടികളെയും ദത്ത് നൽകി. 31 ആൺകുട്ടികളും 27 പെൺകുട്ടികളും. 1135 പേരാണ് ദത്തെടുക്കാൻ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി കാത്തിരിക്കുന്നത്. ആറുവയസ്സുവരെയുള്ള കുട്ടികളെയാണ് ദത്ത് നൽകുക.
ദത്തെടുക്കാൻ സന്നദ്ധരായവർ www.cara.nic.in ൽ രജിസ്റ്റർ ചെയ്യണം. രേഖകൾ സമർപ്പിച്ച് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിനെ സമീപിക്കണം. ജില്ലാ ശിശുസംരക്ഷണ ഓഫീസർമാരുടെ സംഘം അപേക്ഷകരെ പഠിക്കും. അപേക്ഷകർക്ക് മൂന്നു കുട്ടികളുടെവരെ ഫോട്ടോയും റിപ്പോർട്ടുകളും ഓൺലൈനിൽ കാണാം. കുട്ടിയെ ഇഷ്ടപ്പെട്ടാൽ 48 മണിക്കൂറിനകം റിസർവ് ചെയ്യണം. അഡോപ്‌ഷൻ കമ്മിറ്റി കുട്ടിയെ നേരിട്ട് കാണാൻ അവസരമൊരുക്കും.
പത്തുദിവസത്തിനകം പ്രീ അഡോപ്‌ഷൻ ഫോസ്‌റ്റർകെയർ കരാറിൽ സ്ഥാപന അധികാരികളും അപേക്ഷകരും ഒപ്പിടണം. ദത്തെടുക്കൽ കേന്ദ്രം ജില്ലാ മജിസ്‌ട്രേട്ടിനു മുമ്പാകെ കേസ് ഫയൽ ചെയ്ത് രണ്ടുമാസത്തിനകം നിയമ നടപടി പൂർത്തിയാക്കണം. രണ്ടു വർഷത്തിൽ ആറുമാസത്തിലൊരിക്കൽ ദത്തെടുക്കൽ ഏജൻസി തുടരന്വേഷണങ്ങൾ നടത്തും.
വിവാഹപദവി കണക്കിലെടുക്കാതെ ഏതൊരു വ്യക്തിക്കും ദത്തെടുക്കാം. കുഞ്ഞുങ്ങളുള്ള ദമ്പതികൾക്കും ഇല്ലാത്തവർക്കും സാധിക്കും. സംസ്ഥാന ശിശുക്ഷേമസമിതിയടക്കം 14 അംഗീകൃത ദത്തെടുക്കൽ സ്ഥാപനങ്ങളുണ്ട്. വിവരങ്ങൾക്ക് www.cara.nic.in ഫോൺ: 82818 99475.
ദത്തെടുക്കാൻ നിരവധിപേർ
‘‘ദത്തെടുക്കാൻ നിരവധിപേരാണ് തയ്യാറാകുന്നത്. മക്കളുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ആദ്യകാലങ്ങളിൽ ദത്തിനുള്ള കുട്ടികളുടെ എണ്ണം കൂടുതലും ദത്തെടുക്കാൻ തയ്യാറുള്ളവരുടെ എണ്ണം കുറവുമായിരുന്നു. എന്നാലിപ്പോൾ മറിച്ചാണ്.’’ (നിജോ സെബാസ്റ്റ്യൻ, സാറ പ്രോഗ്രാം മാനേജർ)
ഒരൊറ്റ വിളി മതി രക്ഷിക്കാൻ
‘ഒരൊറ്റ വിളി മതി കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ’എന്ന സന്ദേശവുമായി വനിതാ ശിശുവികസനവകുപ്പ്. 1098 ചൈൽഡ്‌ലൈൻ നമ്പറിൽ വിളിക്കാനാണ് അഭ്യർഥന.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്