Connect with us

Kerala

കുഞ്ഞുജീവനെടുക്കല്ലേ; ഇവർ കാത്തിരിക്കുന്നു വളർത്താൻ

Published

on

Share our post

സംസ്ഥാനത്ത്‌ കഴിഞ്ഞ അഞ്ചുവർഷത്തിനകം ദത്തെടുക്കൽവഴി പുതുജീവിതം ലഭിച്ചത്‌ 572 കുരുന്നുകൾക്ക്‌. ദത്തെടുക്കാൻ കാത്തിരിക്കുന്നവർ ഇനിയുമേറെ. കൊച്ചിയിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയതറിഞ്ഞപ്പോൾ ഉള്ളുനീറിയവരിൽ ഇവരുമുണ്ട്‌. ശിശുഹത്യ അരുതെന്നും സംരക്ഷിക്കാനും വളർത്താനും സംവിധാനമുണ്ടെന്നും ഓർമിപ്പിക്കുകയാണ്‌ സംസ്ഥാന സർക്കാരും ദത്തെടുക്കാൻ അപേക്ഷ നൽകിയവരും.

സ്‌റ്റേറ്റ്‌ അഡോപ്‌ഷൻ റിസോഴ്‌സ്‌ ഏജൻസി (സാറ)ക്കാണ്‌ കേരളത്തിൽ ദത്തെടുക്കൽ നടപടികളുടെ മേൽനോട്ടം. 2019-20 മുതൽ 2023-24 വരെയുള്ള കണക്കുകൾപ്രകാരം കേരളത്തിൽനിന്ന്‌ രാജ്യത്തിനകത്ത്‌ 514 കുട്ടികളെ ദത്തെടുത്തിട്ടുണ്ട്‌. ഇതിൽ 266 പേർ ആൺകുട്ടികളും 248 പെൺകുട്ടികളുമാണ്‌. രാജ്യത്തിന്‌ പുറത്തേക്ക്‌ 58 കുട്ടികളെയും ദത്ത്‌ നൽകി. 31 ആൺകുട്ടികളും 27 പെൺകുട്ടികളും. 1135 പേരാണ്‌ ദത്തെടുക്കാൻ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി കാത്തിരിക്കുന്നത്‌. ആറുവയസ്സുവരെയുള്ള കുട്ടികളെയാണ്‌ ദത്ത്‌ നൽകുക.

ദത്തെടുക്കാൻ സന്നദ്ധരായവർ www.cara.nic.in ൽ രജിസ്റ്റർ ചെയ്യണം. രേഖകൾ സമർപ്പിച്ച്‌ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിനെ സമീപിക്കണം. ജില്ലാ ശിശുസംരക്ഷണ ഓഫീസർമാരുടെ സംഘം അപേക്ഷകരെ പഠിക്കും. അപേക്ഷകർക്ക്‌ മൂന്നു കുട്ടികളുടെവരെ ഫോട്ടോയും റിപ്പോർട്ടുകളും ഓൺലൈനിൽ കാണാം. കുട്ടിയെ ഇഷ്ടപ്പെട്ടാൽ 48 മണിക്കൂറിനകം റിസർവ്‌ ചെയ്യണം. അഡോപ്‌ഷൻ കമ്മിറ്റി കുട്ടിയെ നേരിട്ട്‌ കാണാൻ അവസരമൊരുക്കും.

പത്തുദിവസത്തിനകം പ്രീ അഡോപ്‌ഷൻ ഫോസ്‌റ്റർകെയർ കരാറിൽ സ്ഥാപന അധികാരികളും അപേക്ഷകരും ഒപ്പിടണം. ദത്തെടുക്കൽ കേന്ദ്രം ജില്ലാ മജിസ്‌ട്രേട്ടിനു മുമ്പാകെ കേസ്‌ ഫയൽ ചെയ്ത്‌ രണ്ടുമാസത്തിനകം നിയമ നടപടി പൂർത്തിയാക്കണം. രണ്ടു വർഷത്തിൽ ആറുമാസത്തിലൊരിക്കൽ ദത്തെടുക്കൽ ഏജൻസി തുടരന്വേഷണങ്ങൾ നടത്തും. 

വിവാഹപദവി കണക്കിലെടുക്കാതെ ഏതൊരു വ്യക്തിക്കും ദത്തെടുക്കാം. കുഞ്ഞുങ്ങളുള്ള ദമ്പതികൾക്കും ഇല്ലാത്തവർക്കും സാധിക്കും. സംസ്ഥാന ശിശുക്ഷേമസമിതിയടക്കം 14 അംഗീകൃത ദത്തെടുക്കൽ സ്ഥാപനങ്ങളുണ്ട്‌. വിവരങ്ങൾക്ക്‌ www.cara.nic.in ഫോൺ: 82818 99475. 

ദത്തെടുക്കാൻ നിരവധിപേർ

‘‘ദത്തെടുക്കാൻ നിരവധിപേരാണ്‌ തയ്യാറാകുന്നത്‌. മക്കളുള്ളവരും ഇക്കൂട്ടത്തിലുണ്ട്‌. ആദ്യകാലങ്ങളിൽ ദത്തിനുള്ള കുട്ടികളുടെ എണ്ണം കൂടുതലും ദത്തെടുക്കാൻ തയ്യാറുള്ളവരുടെ എണ്ണം കുറവുമായിരുന്നു. എന്നാലിപ്പോൾ മറിച്ചാണ്‌.’’ (നിജോ സെബാസ്റ്റ്യൻ, സാറ പ്രോഗ്രാം മാനേജർ)

ഒരൊറ്റ വിളി മതി രക്ഷിക്കാൻ

‘ഒരൊറ്റ വിളി മതി കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ’എന്ന സന്ദേശവുമായി വനിതാ ശിശുവികസനവകുപ്പ്‌. 1098 ചൈൽഡ്‌ലൈൻ നമ്പറിൽ വിളിക്കാനാണ്‌ അഭ്യർഥന.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!