Connect with us

Kerala

സ്തനാർബുദ മരണങ്ങൾ പ്രതിവർഷം പത്തുലക്ഷം വരെയാകുമെന്ന് പഠനം

Published

on

Share our post

ജനീവ : ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർക്ക് ബാധിക്കുന്ന അർബുദ രോഗമായി മെറ്റാസ്റ്റാറ്റിക് ബ്രെസ്റ്റ് കാൻസർ അഥവാ സ്തനാർബുദം മാറിക്കഴിഞ്ഞു. ആരംഭദശയിൽ തന്നെ സ്വയം പരിശോധനയിലൂടെ കണ്ടെത്താൻ പ്രയാസമില്ലെന്നിരിക്കെ രോ​ഗം ബാധിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് പേടിപ്പെടുത്തുന്നതാണ്. ‌‌

2016 മുതലുള്ള അഞ്ച് വർഷത്തെ കണക്കനുസരിച്ച് ലോകത്താകെ 78 ലക്ഷം സ്ത്രീകൾക്ക് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തി എന്നാണ് ലാൻസെറ്റ് കമ്മീഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്ക് ചൂണ്ടിക്കാണിക്കുന്നത്. ഈ കാലയളവിൽ 6,85,000 സ്ത്രീകൾ രോഗം മൂലം മരിച്ചു. 2040തോടെ സ്തനാർബുദം ബാധിച്ചുള്ള മരണനിരക്കുകൾ പ്രതിവർഷം പത്തുലക്ഷമാകുമെന്നാണ് കമ്മീഷൻ പറയുന്നത്. ലോകമെമ്പാടുമുള്ള 12 സ്ത്രീകളിൽ ഒരാൾക്ക് 75 വയസ്സിനു മുൻ‌പ് സ്തനാർബുദം ഉള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും ഈ സാധ്യത വർദ്ധിക്കുകയാണെന്നും ഗവേഷകർ പറയുന്നു. വരുമാനം കുറഞ്ഞതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളെയാണ് ഇതേറ്റവും കൂടുതൽ ബാധിക്കുകയെന്നും കരുതൽ വേണമെന്നും പഠനത്തിൽ പറയുന്നുണ്ട്. ‌

സ്തനാർബുദ ലക്ഷണങ്ങൾ നിസ്സാരമാക്കി വിടുന്നവരാണ് മിക്ക സ്ത്രീകളും. പലപ്പോഴും രോ​ഗപ്രതിരോധത്തിന് തടസ്സമാകുന്നത് ഈ നിസ്സാര മനോഭാവവും രോ​ഗത്തെ കുറിച്ച് വേണ്ടത്ര അറിവില്ലാത്തതുമാണ്. സ്തനത്തിൽ വീക്കമോ, മുഴകളോ മറ്റ് അസ്വാഭാവികതകളോ കണ്ടാലും വളരെ വൈകിമാത്രം വിദ​ഗ്ധ പരിശോധനയ്ക്ക് തയ്യാറാവുന്നവരാണ് മിക്കവരും. പരിശോധകൾ നടത്താതിരിക്കുന്നത് മൂലം രോ​ഗികളെ തിരിച്ചറിയാതിരിക്കുന്നതിനും ചികിത്സ വൈകുന്നതിനും കാരണമാകും. കാൻസർ ശരീരത്തിന്റെ മറ്റ് ഭാ​ഗങ്ങളിലേക്കും വ്യാപിക്കുന്ന അവസ്ഥയ്ക്കും ഇത് വഴിവയ്ക്കും.

ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാനായാൽ സ്തനാർബുദം പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. നാല്, അഞ്ച് ഘട്ടങ്ങളിൽ കണ്ടുപിടിക്കപ്പെടുന്ന സ്താനർബുദമാണ് മരണ കാരണമാകുന്നത്. എന്നാൽ രോ​ഗം നേരത്തേ കണ്ടെത്തി ചികിത്സിച്ച 20 മുതൽ 30 ശതമാനം പേരിലും വീണ്ടും കാൻസർ കണ്ടെത്തിയ സാഹചര്യമുണ്ട്. കൃത്യമായി രോ​ഗം തിരിച്ചറിയുന്നതും ചികിത്സിക്കുന്നതും ഭാവിയിലെ കാൻസർ രോ​ഗികളുടെ എണ്ണം കുറക്കാൻ സഹായിക്കും. തുടക്കത്തിൽ തിരിച്ചറിഞ്ഞാൽ സ്തനം മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. റേഡിയേഷൻ ചികിത്സയും കീമോതെറാപ്പി എന്നിവ ചുരുക്കാനും ചിലഘട്ടങ്ങളിൽ ഒഴിവാക്കപ്പെടാനും സാധിക്കും.

സ്തനാർബുദം ഉണ്ടാക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾക്ക് പുറമെ മാനസിക ബുദ്ധിമുട്ടുകളും ​ഗൗരവമായി പരി​ഗണിക്കണം എന്നാണ് വിദ​ഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. രോ​ഗികളോടു കാട്ടുന്ന അസമത്വം രോഗബാധിതരിലെ നിരാശ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇവയെല്ലാം രോഗത്തിനൊപ്പം തന്നെ പ്രതിരോധിക്കപ്പെടേണ്ടതാണ്. രോഗികളും ചികിത്സിക്കുന്ന ​ഡോക്ടറും തമ്മിൽ മികച്ച ആശയവിനിമയം ഉണ്ടായിരിക്കണം. അത് രോ​ഗത്തെ കുറിച്ചും ചികിത്സയെകുറിച്ചും ബോധ്യമുണ്ടാക്കുന്നതിന് രോ​ഗികളെ സഹായിക്കും.


Share our post

Breaking News

ക്രിസ്മസ് ബംപർ: ഭാഗ്യശാലി ഇരിട്ടി സ്വദേശി സത്യൻ; ടിക്കറ്റ് വിറ്റത് മുത്തു ലോട്ടറി ഏജൻസി

Published

on

Share our post

തിരുവനന്തപുരം ∙ ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഇരിട്ടി സ്വദേശി സത്യന്. കണ്ണൂരിൽ വിറ്റ XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അനീഷ് എം.വി. എന്നയാളുടെ മുത്തു ലോട്ടറി ഏജൻസിയിൽനിന്നാണ് ടിക്കറ്റ് വിറ്റത്.

രണ്ടാം സമ്മാനം

ΧΑ 571412, XB 289525, XB 325009, XC 124583, XC 173582, XC 515987, XD 239953, XD 367274, XD 370820, XD 566622, XD 578394, ΧΕ 481212, ΧΕ 508599, XG 209286, ΧΗ 301330, ΧΗ 340460, XH 589440, XK 289137, XK 524144, XL 386518.മൂന്നാം സമ്മാനം: ΧΑ 109817, ΧΑ 503487, XA 539783, XB 217932, XB 323999, XB 569602, XC 206936, XC 539792, XC 592098, XD 109272, XD 259720, XD 368785, ΧΕ 198040, XE 505979, XE 511901, XG 202942, XG 237293, XG 313680, ΧΗ 125685, XH 268093, XH 546229, XJ 271485, XJ 288230, XJ 517559, XK 116134, XK 202537, XK 429804, XL 147802, XL 395328, XL 487589.

നാലാം സമ്മാനം: ΧΑ 461718, ΧΑ 525169, XB 335871, XB 337110, XC 335941, XC 383694, XD 361926, XD 385355, ΧΕ 109755, ΧΕ 154125, XG 296596, XG 531868, ΧΗ 318653, ΧΗ 344782, XJ 326049, XJ 345819, XK 558472, XK 581970, XL 325403, XL 574660.

തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ബംപർ നറുക്കെടുത്തത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക്. മൂന്നാം സമ്മാനമായി 30 പേർക്കു 10 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനം 3 ലക്ഷം രൂപ വീതം 20 പേർക്ക്.

45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ഇത് സര്‍വകാല റെക്കോഡാണ്. അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്‍റ് ചെയ്തത്. 8.87 ലക്ഷം ടിക്കറ്റുകളുമായി പാലക്കാടാണ് വില്‍പനയില്‍ മുന്നില്‍. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബംപറാണ് ക്രിസ്മസ്–പുതുവത്സര ബംപര്‍.


Share our post
Continue Reading

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച; എം.എസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

Published

on

Share our post

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എം.എസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചാണ് അധ്യാപകരെ അറസ്റ്റ് ചെയ്തത്. പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ കൊടുവള്ളി വാവാട്ടെ താമസസ്ഥലത്തെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരാണ് യൂട്യൂബ് ചാനലിൽ ചോദ്യങ്ങള്‍ അവതരിപ്പിച്ചത്. എംഎസ് സൊല്യൂഷന്‍സ് ഉടമ എം.എസ് ഷുഹൈബ് ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.പത്താം ക്ലാസ് രസതന്ത്ര പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായായിരുന്നു പരാതി. 40 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 32 മാര്‍ക്കിന്റെ ചോദ്യങ്ങളും എം.എസ് സൊല്യൂഷന്‍സിന്റെ യൂട്യൂബ് ചാനലില്‍ വന്നതായാണ് പരാതി ഉയർന്നത്.


Share our post
Continue Reading

Kerala

ഭാര്യാമാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, തീയിട്ട മരുമകനും പൊള്ളലേറ്റ് മരിച്ചു

Published

on

Share our post

കോട്ടയം: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ അമ്മായിയമ്മയും മരുമകനും മരിച്ചു. പാല അന്ത്യാളം സ്വദേശി നിര്‍മല, മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. ഭാര്യാമാതാവിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടെ സ്വന്തം ശരീരത്തിലേക്ക് തീപടര്‍ന്നാണ് മനോജും മരിച്ചത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. നിര്‍മലയുടെ മരുമകന്‍ മനോജ് അന്ത്യാളത്തെ വീട്ടിലേക്ക് എത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. ഇതിനിടെ മനോജിന്റെ ദേഹത്തേക്കും തീ പടര്‍ന്നുപിടിച്ചു.

നാട്ടുകാരെത്തി തീയണച്ച ശേഷം ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവര്‍ക്കും 60 ശതമാനത്തില്‍ അധികം പൊള്ളലേറ്റിരുന്നു.മരിച്ച മനോജും ഭാര്യാമാതാവായ നിര്‍മലയും തമ്മില്‍ ചില കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും മുമ്പും ഇയാള്‍ വീട്ടിലെത്തി അക്രമം നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് പെട്രോളൊഴിച്ച് തീവെക്കുന്ന സ്ഥിതിയിലേക്ക് എത്തിയതെന്നും പോലീസ് പറയുന്നു. വീട്ടില്‍ മുമ്പും ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അയല്‍വാസികളും പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!