Kannur
കൈയേറി കൈയേറി തോടായി; കക്കാട് പുഴ ഇവിടെ വോട്ടാണ്

കണ്ണൂർ:അധികൃതർ സംരക്ഷണം മറന്നതോടെ കക്കാട് പുഴ വീണ്ടും മാലിന്യനിക്ഷേപകേന്ദ്രമായി. പതിവുപോലെ ഈ തിരഞ്ഞെടുപ്പിലും പുഴ വോട്ടർമാർക്കിടയിൽ ചർച്ചാവിഷയമാണ് .കഴിഞ്ഞ നിയമാസഭാ തിരഞ്ഞെടുപ്പിൽ കക്കാട് പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദാനങ്ങൾ ഇപ്പോഴും അതെ പടി നിലനിൽക്കുകയാണ്.
കണ്ണൂർ കോർപ്പറേഷൻ പരിധിയിലുള്ളവർക്ക് കക്കാട് പുഴയും ഒരു തിരഞ്ഞെടുപ്പ് വിഷയമാണ്.കോർപ്പറേഷന്റെ നേതൃത്വത്തിൽ മൂന്ന് വർഷം മുൻപ് നടത്തിയ പുഴസംരക്ഷണ പ്രവർത്തനം എങ്ങുമെത്തിയില്ല. കൈയേറ്റവും തകൃതിയാണ്. കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാൻഡിൽ നിന്ന് പ്രത്യേക ഉദ്ദേശഫണ്ടായി ലഭിച്ച ഒരു കോടി ഉപയോഗിച്ചായിരുന്നു കോർപറേഷൻ കക്കാട് പുഴ നവീകരണം അന്ന് ആഘോഷമാക്കിയത്. 12,000 ക്യൂബിക്സ് മീറ്റർ ചെളി പുഴയിൽ നിന്ന് നീക്കിയെന്നും അന്ന് കോർപ്പറേഷൻ അവകാശപ്പെട്ടു. പക്ഷെ ആഘോഷം അന്നുതന്നെ അവസാനിച്ചു.
കഴിഞ്ഞ ബഡ്ജറ്റിൽ കക്കാട് പുഴയോരത്ത് പക്ഷിസങ്കേതം ഒരുക്കുന്നതിന് അഞ്ചുലക്ഷം രൂപ കോർപറേഷൻ നീക്കിയിരുന്നു. എന്നാൽ പുഴ മലിനപ്പെടുത്തുന്നവർക്കെതിരെ രൂപംകൊണ്ട ജനകീയ കൂട്ടായ്മയുടെ ആവേശത്തെ മുതലെടുക്കാൻ പോലും കോർപറേഷന് കഴിഞ്ഞിട്ടില്ല.
പുഴയോരം ഭൂമാഫിയകൾ മണ്ണിട്ട് നികത്തുമ്പോഴും അധികാരികൾ കണ്ട മട്ട് നടിക്കുന്നില്ല.അതിരകം ഡിവിഷനിൽ അമൃത വിദ്യാലയത്തിലേക്കുള്ള വഴിയിൽ പുഴയുടെ വലിയൊരു ഭാഗം നികത്തികഴിഞ്ഞു. പരിസ്ഥിതി പ്രവർത്തകരും പൊതുജനങ്ങളും പ്രതിഷേധം കടുപ്പിച്ചിട്ടും കോർപ്പറേഷൻ കുലുങ്ങിയിട്ടില്ല.ഒരു വർഷം മുൻപ് അമൃത വിദ്യാലയത്തിന് സമീപമുള്ള സ്ഥലം മതിലുകെട്ടി തിരിച്ച് പുഴ നികത്തിയതാണ്. താലൂക്ക് വികസന സമിതി യോഗത്തിൽ ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഏക്കർക്കണക്കിന് തണ്ണീർത്തടം മണ്ണിട്ട് നികത്തിയാണ് മതിൽകെട്ടിയെന്ന് ബോദ്ധ്യപ്പെട്ടിരുന്നു.അന്ന് കോർപ്പറേഷൻ റവന്യൂവിഭാഗത്തോട് തഹസിൽദാർ റിപ്പോർട്ടും തേടി. കോർപറേഷന്റെ മൗനാനുവാദമാണ് കൈയേറ്റക്കാർ അവസരമാക്കുന്നതെന്ന ആരോപണവും തിരഞ്ഞെടുപ്പ് കാലത്ത് ഉയരുന്നുണ്ട്.
ചത്തുപൊങ്ങി ജലജീവൻ,വാഗ്ദാനങ്ങളും
വൈവിധ്യമാർന്ന നിരവധി പക്ഷികളുടെയും സസ്യങ്ങളുടെയും കലവറയാണ് കക്കാട് പുഴ.അധികൃതർ തിരിഞ്ഞു നോക്കാതായതോടെ ചാക്കുകെട്ടിലാണ് അറവുമാലിന്യങ്ങൾ ഉൾപ്പെടെ ഇപ്പോൾ കൊണ്ടുതള്ളുന്നത്.
പുഴയിൽ തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽ കുടുങ്ങി വിരുന്നെത്തുന്ന ദേശാടനപക്ഷികളും അപൂർവ്വ ഇനം മത്സ്യങ്ങളും ആമകളും എല്ലാം ചത്തുപൊങ്ങുകയാണ്.
കോർപറേഷൻ മറന്ന വാഗ്ദാനങ്ങൾ
പുഴ നവീകരണത്തിന് പ്രകൃതി സ്‌നേഹികളുടെ കൂട്ടായ്മ ഉണ്ടാക്കും
പുഴയും പുഴയോരവും പക്ഷി സൗഹൃദ കേന്ദ്രമാക്കും
തീരത്ത് മരങ്ങൾ നട്ടുപിടിപ്പിക്കും
മുണ്ടേരികടവ് -വളപട്ടണംപുഴ -നീലേശ്വരം വരെ ബോട്ട് സവാരി
കക്കാട് പുഴ ആഴം കൂട്ടി ബോട്ടുചാൽ ഉണ്ടാക്കും
പുഴയും പരിസരവും ഉല്ലാസ കേന്ദ്രമാക്കും
നടപ്പാത, വെളിച്ചം, ഇരിപ്പിടം ഒരുക്കും
Kannur
കണ്ണൂർ-മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 സർവീസ് മുതൽ തുടങ്ങും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മേയ് 15 മുതൽ തുടങ്ങും.കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂർ- ദമാം സെക്ടറിൽ ഇൻഡിഗോയുടെ സർവീസ് ജൂൺ 15 മുതലാണ് ആരംഭിക്കുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ഏപ്രിൽ ഇരുപത് മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കണ്ണൂർ- ഹൈദരാബാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മേയ് 11 മുതൽ തുടങ്ങും. ഞായറാഴ്ചകളിൽ മാത്രമാണ് സർവീസ്.
Kannur
ആലക്കോട്ടെ വിസ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റില്‍

നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.
Kannur
കണ്ണൂർ സർവകലാശാലക്ക് നടുക്കം, അധ്യാപകർ തന്നെ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി; ഗ്രീൻവുഡ് കോളേജിനെതിരെ പരാതി

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നിന്നും നടുക്കുന്ന വാർത്ത. കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ബി സി എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച് 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്